73 പേജുള്ള പരാതിയിൽ കണ്ണുതള്ളി രാജ്യം; കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്
ജമ്മുകാശ്മീരിന് പ്രത്യേകാധികാരംനൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ സ്ഥിതിഗതികൾ ദിനം പ്രതി രൂക്ഷമാകുകയായിരുന്നു. എന്നാൽ നിലവിൽ സ്ഥികൾ പൊതുവെ ശാന്തമായതായാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഏഴ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത് മറ്റൊന്നാണ്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കശ്മീര്‍ ആക്ടിവിസ്റ്റുകളാണ് മോദിക്കെതിരെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
കേസിന്‍െറ അടിസ്ഥാനത്തില്‍ ടെക്സസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ കോടതി മോദിക്ക് സമന്‍സ് അയച്ചു. 2014 സെപ്തംബറിലും സമാനമായി മോദിക്കെതിരെ യു.എസ് കോടതി സമന്‍സ് അയച്ചിരുന്നു. പിന്നീട് 2015 ജനുവരിയിലാണ് സമന്‍സ് പിന്‍വലിച്ചത്.
73 പേജുള്ള പരാതിയാണ് കശ്മീര്‍ ആക്ടിവിസ്റ്റുകള്‍ നല്‍കിയിരിക്കുന്നത്. 1991ല്‍ പീഡനത്തിനിരയാകുന്നവരെ സംരക്ഷിക്കുന്ന നിയമപ്രകാരമാണ് കേസ്. മോദിക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും കശ്മീരിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് എതിരെയും കേസ് നല്‍കിയിട്ടുണ്ട്. മോദി എത്തുന്ന ദിവസം വന്‍ പ്രതിഷേധം ഉയര്‍ത്താനാണ് കശ്മീര്‍ ആക്ടിവിസ്റ്റുകളുടെയും ഖാലിസ്ഥാന്‍ വാദികളുടെയും നീക്കം. ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മോദി ഇന്ന് ഹൂസ്റ്റണിലെത്തുന്നുണ്ട്.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി ഹൂസ്റ്റണില്‍ നടക്കാനിരിക്കുന്ന ഹൗഡി മോഡിയാണ്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മോദിക്കൊപ്പം പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും.
അതേസമയം മോദിക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങളും ഒരു വശത്ത് ഉയരുന്നുണ്ട്. മോദി ഗോ ബാക്ക് മുദ്രാവാക്യങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. സെപ്റ്റംബര്‍ 22നാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുക. അന്‍പതിനായിരത്തോളം അമേരിക്കന്‍ ഇന്ത്യക്കാരാണ് പരിപാടിയില്‍ പങ്കെടുക്കുക എന്ന് പ്രതീക്ഷിക്കുന്നത്. അതിനിടെ കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മോദിക്കെതിരെ ഹൂസ്റ്റണില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സിലിലാണ് പ്രതിഷേധം നടന്നത്. ഗോ ബാക്ക് മോദി, സേവ് കശ്മീര്‍, സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍ എന്നിങ്ങനെയുളള പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ കൗണ്‍സില്‍ ഹാള്‍ നിറഞ്ഞു. ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലീന രാഷ്ട്രീയവും വിശകലനം ചെയ്യുന്ന എഴുത്തുകാരനായ പീറ്റര്‍ ഫ്രെഡ്രിച്ചും പ്രതിഷേധിച്ച ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
https://www.facebook.com/Malayalivartha