മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ അന്തരിച്ചു. 86 വയസ്സായിരുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ അന്തരിച്ചു. 86 വയസ്സായിരുന്നു.
1948 ലാണ് മാധവ് തന്റെ ക്രിക്കറ്റ് ജീവിതം ആരംഭിക്കുന്നത്. 1950 കളിലാണ് അദ്ദേഹം ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.
ടെസ്റ്റ് ക്രിക്കറ്റ് ടീം ഓപ്പണറായ മാധവ് 1950കളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏഴു ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും അടക്കം 542 റണ്‍സാണ് അദ്ദേഹത്തിൻെറതായി രേഖപ്പെടുത്തിയിട്ടുള്ളത്
1953 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 163 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. രാജ്യാന്തരമല്‍സരത്തില്‍ മാധവ് ആപ്‌തെയുടെ ഏക സെഞ്ച്വറിയും ഇതു തന്നെയാണ്. 67 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 3336 റണ്‍സ് ആണ് അദ്ദേഹം എടുത്തിട്ടുണ്ട്. ആറ് സെഞ്ച്വറികളും 16 അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.
വിനു മങ്കാദ്, പോളി ഉമിഗ്രര്‍, വിജയ് ഹസാരെ, റുസി മോഡി തുടങ്ങിയ ഇന്ത്യന്‍ ഇതിഹാസതാരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്നു
ഇന്ത്യയുടെ ഓപ്പണിങ് ആപ്തെയുടെ കൈയിൽ ഭദ്രമാണെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. എന്നാല്‍, പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആപ്‌തെയ്ക്ക് ഇടം ലഭിച്ചില്ല .
ആപ്‌തെയുടെ ഭരണകാലത്താണ് ക്ലബ് ക്രിക്കറ്റിലെ കര്‍ശനമായ പ്രായനിബന്ധന പിന്‍വലിച്ചത്. ഇതിന്റെ ബലത്തിലാണ് പതിനഞ്ചാം വയസ്സില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്ലബിനുവേണ്ടി കളിച്ചുതുടങ്ങിയത്.
തന്റെ കഴിവിന് അനുസരിച്ച് ഉത്തരവാദിത്തത്തോടെ കളിക്കുകയാണെങ്കില്‍ ഈ യുവാവ് വൈകാതെ ഇന്ത്യയ്ക്കുവേണ്ടി കളിക്കും. ദൈവത്തിന് പോലും സങ്കല്‍പിക്കാന്‍ കഴിയാത്തവിധം സെഞ്ചുറികള്‍ വാരിക്കൂട്ടും-എന്ന് സച്ചിനെക്കുറിച്ച് ആപ്‌തെ അന്നുതന്നെ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha