ദുരൂഹത പടർത്തി താജ്മഹലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രഷര്‍ കുക്കര്‍; പരിശോധനയില്‍ 40 ശതമാനം സ്ഫോടക വസ്തുവുണ്ടെന്ന് കണ്ടെത്തിയതോടെ സംഭവിച്ചത്...
ഉപേക്ഷിക്കപ്പെട്ട നിലയില്‍ താജ്മഹലിന് സമീപം പ്രഷര്‍ കുക്കര്‍ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോംബ് ഡിറ്റക്‌ടറുമായി നടത്തിയ പരിശോധനയില്‍ 40 ശതമാനം സ്ഫോടക വസ്തുവുണ്ടെന്ന് കണ്ടെത്തിയതോടെ ആശങ്ക ഇരട്ടിച്ചു. എന്നാല്‍ വിശദമായ പരിശോധനയില്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന് വ്യക്തമായി .
താജ് മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് പ്രഷര്‍ കുക്കര്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ നമസ്‌കരിക്കാന്‍ എത്തിയവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ബോംബ് ഡിറ്റക്ടര്‍ കൊണ്ടുവന്നു. ഇത് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 40 ശതമാനം സ്ഫോടകവസ്തു ഉള്ളതായി കണ്ടെത്തി. പിന്നാലെ കൂടുതല്‍ പരിശോധന നടത്തിയെങ്കിലും ബോംബ് ഡിറ്റക്ടര്‍ കണ്ടെത്തിയത് തെറ്റാണെന്ന് മനസിലായി.
അന്വേഷണം തുടരുന്നതിനിടെ താജ് മഹലിന് അടുത്തുള്ള ഒരു വീട്ടില്‍ താമസിക്കുന്ന സ്ത്രീ സിഐഎസ്‌എഫിനോട് പറഞ്ഞതാണ് ആശങ്ക ഒഴിയാന്‍ കാരണമായത്. ഒരു കുരങ്ങന്‍ പ്രഷര്‍ കുക്കറുമായി പോകുന്നത് കണ്ടിരുന്നുവെന്നാണ് ഇവര്‍ സിഐഎസ്‌എഫിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha