ആനയും വ്യാളിയും നൃത്തം ചവിട്ടിയത് ഇമ്രാന്റെ നെഞ്ചിൽ...

ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്‌നാട്ടിലെത്തിയപ്പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ എല്ലാറ്റിനും ഒരു ടൈഹുടക്കമായി മാറിയിരിക്കുന്നത്. മഹാബലി പുരത്ത് എത്തിയ ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് തമിഴ് സ്റ്റൈലില്‍ വെള്ള ഷര്‍ട്ടും മുണ്ടും ഷോളുമൊക്കെയായിരുന്നു. മഹബാലിപുരത്തെ കോട്ടകളും ചിരപുരാതന ശില്‍പങ്ങളും ഷി ജിന്‍പിങ്ങിനു മോദി പരിജയെപ്പെടുത്തി. ശേഷം നടന്ന സാംസ്‌കാരിക ചടങ്ങുകളാണ് എല്ലാറ്റിനും മറ്റൊരു തുടക്കമായി മാറിയത്. അതിനായുള്ള ഷി ചിങ് പിങ്ങിന്റെ വാക്കുകളും ശ്രേധേയമാണ്..
ചൈനയുടെ പ്രതീകമായ വ്യാളിയും ഭാരതത്തിന്റെ പ്രതീകമായ ആനയും ചേര്‍ന്നുള്ള നൃത്തമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്നിലുള്ള വഴി എന്നുപറയുന്നത് ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് ആണ്. ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുഹൃത്തുക്കളെപ്പോലെ ഹൃദയംകൊണ്ട് സംസാരിച്ചതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഷി ചിങ് പിങ് തന്റെ പ്രതികരണം നടത്തിയത്. അതോടൊപ്പം തന്നെ ഇരുരാജ്യങ്ങുടെയും വ്യത്യസ്തതകള്‍ ശരിയായ രീതിയില്‍ കാണേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധത്തിനായി അതില്‍ വെള്ളം ചേര്‍ക്കരുത്. ആശയവിനിമയത്തിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടതുണ്ട് എന്നൊക്കെ പിങ് പറയുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും മൗലികമായ താല്‍പര്യം പരസ്പരം സഹകരിക്കലാണെന്ന് ബോധ്യപ്പെട്ടു എന്നുവ്യക്തം.
അതേസമയം ഇന്ത്യയുടെ ആതിഥ്യമര്യാദ വല്ലാതെ കീഴ്‌പ്പെടുത്തിയെന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഭാരതസന്ദര്‍ശനം സമ്മാനിച്ചതെന്നും തുറന്നുപറയുവാനും ചൈനീസ് പ്രസിഡന്റ് തയ്യാറായി എന്നത് ശ്രദ്ധേയമാണ്. ചെന്നൈ വിമാനത്താവളത്തിലെത്തുന്ന സീ ജിന്‍ പിങ്ങിനെ പാട്ടും നൃത്തവുമായാണ് വരവേറ്റത് തന്നെ. ബംഗാള്‍ ഉള്‍ക്കടലിന്റെ ഓരംചേര്‍ന്നുകിടക്കുന്ന പല്ലവരാജവംശം ഏഴാംനൂറ്റാണ്ടില്‍ പടുത്തുയര്‍ത്തിയ മാമല്ലപുരം എന്ന മഹാബലിപുരം നഗരമായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള അനൗപചാരികചര്‍ച്ചകള്‍ക്ക് വേദിയായത്. ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ മഹാബലിപുരത്തെ ശില്പവിസ്മയങ്ങള്‍ ഒരുമിച്ച് കണ്ടതിനുശേഷമായിരുന്നു ചര്‍ച്ച നടന്നത്. ശേഷം പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അര്‍ജുനന്റെ തപസ് ഇതിവൃത്തമാക്കിയ വലിയ കരിങ്കല്‍ശില്പം, കൃഷ്ണന്റെ വെണ്ണക്കല്ല് എന്നറിയപ്പെടുന്ന ചെരിവില്‍ താങ്ങൊന്നുമില്ലാതെ നില്‍ക്കുന്ന കൂറ്റന്‍ ഉരുളന്‍കല്ല്, സമുദ്രത്തില്‍നിന്ന് വീണ്ടെടുത്ത തീരക്ഷേത്രം എന്നിവയെക്കെ നരേന്ദ്ര മോദിക്കൊപ്പം ഷി ചിങ് പിങ് ചുറ്റിനടന്നുകണ്ടു.
അതോടൊപ്പം തന്നെ ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയക്ക്‌ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയും ചൈനയും പരസ്പരസഹകരണത്തിന്റെ പുതിയ അധ്യായം തുറക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാൽ അയല്‍ക്കാരായ നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്‍കിയിരിക്കുന്നു എന്ന മോദിയുടെ അഭിപ്രായത്തിന് അടിവര ഇടുന്നതാണ് ചൈനയില്‍ തിരിച്ചെത്തി പിങ് നടത്തിയ പ്രതികരണം ഏറെ പ്രശംസനീയമാണ്. അതുപോലെതന്നെ ചര്‍ച്ചകള്‍ അനൗപചാരികം ആയിരുന്നുവെങ്കിലും നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉന്നതതലസംവിധാനം രൂപീകരിക്കാന്‍ തീരുമാനിച്ചത് ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കും ഗുണമാകുന്ന ചില തീരുമാനങ്ങള്‍ ഉണ്ടായി. അടുത്ത ഉച്ചകോടിക്കായി നരേന്ദ്രമോദിയെ സീ ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്താതായി റിപോർട്ടുകൾ വ്യക്തമാകുന്നു.ഇതോടൊപ്പം തന്നെ പ്രധാനമന്ത്രി ക്ഷണംസ്വീകരിച്ചു. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീര്‍ വിഷയം ചര്‍ച്ചയായില്ല എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha






















