ബാലക്കോട്ടിൽ സജീവമായി ജെയ്ഷെ ഭീകര ക്യാമ്പുകൾ
ബാലാക്കോട്ടെ ജെയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്ബുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമായതായി സൂചന ലഭിച്ചതായി അന്വേഷണ സംഘം. അതോടൊപ്പം തന്നെ 50ഓളം തീവ്രവാദികള്‍ ബാലാക്കോട്ടിലെ ക്യാമ്ബില്‍ പരിശീലനം നടത്തി വരികയാണെന്നാണ് മുന്നറിയിപ്പ്. ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാലാക്കോട്ടെ ജെയ്ഷെ മുഹമ്മദിന്റെ പരിശീല ക്യാമ്ബുകള്‍ തകര്‍ത്തിരുന്നു എന്നാൽ ഈ ക്യാമ്പുകൾ സജീവമായതായാണ് ലഭിക്കുന്ന വിവരം.
അതോടൊപ്പം തന്നെ ഫെബ്രുവരി 27നാണ് ഇന്ത്യയുടെ ഫൈറ്റര്‍ ജെറ്റുകള്‍ അതിര്‍ത്തി കടന്ന് ബാലാക്കോട്ടില്‍ തിരിച്ചടി നല്‍കിയത്. ഫെബ്രുവരി 14ന് നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിയായിരുന്നു ഇന്ത്യയുടെ നടപടി കൊടുത്തത്.
അതേസമയം പുല്‍വാമ ആക്രമണത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ അവരുടെ പരിശീലന ക്യാമ്ബുകള്‍ പുനരാരംഭിച്ചുവെന്നാണ് ഇതിലൂടെ ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കശ്മീരിലും അഫ്ഗാനാനിസ്ഥാനിലും ചാവേര്‍ ആക്രമണങ്ങള്‍ നടത്താനാണ് ജെയ്ഷെ ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ് ലഭ്യമാകുന്ന സൂചന. ഇന്ത്യയുടെ സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് തീവ്രവാദികള്‍ നുഴഞ്ഞുകയറ്റശ്രമം ശക്തമാക്കിയിട്ടുണ്ടെന്നും മുന്നറിയിപ്പ് ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha