Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഉത്തര്‍പ്രദേശിലെ കസ്റ്റഡിമരണം: കേസെടുത്തുവെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

18 OCTOBER 2019 05:21 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലുള്ള പില്‍ഖുവാ സ്വദേശി പ്രദീപ് തോമറിനെ (35) ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രദീപിന്റെ പത്തുവയസുകാരനായ മകനെ അവര്‍ സ്റ്റേഷനു പുറത്തു നിര്‍ത്തി. ഒരു പാക്കറ്റ് ചിപ്‌സ് വാങ്ങി അവനു നല്‍കിയിട്ട് മിണ്ടാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവനോട് ആവശ്യപ്പെട്ടുവത്രേ.

രാജ്യം ഞെട്ടിയ കസ്റ്റഡി മരണം നടന്ന് നാല് ദിവസം പിന്നിടുമ്പോള്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതാണ് കേസിലെ ആകെയുള്ള പുരോഗതി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പ്രതികളായ കേസ് എസ്‌ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനു കൈമാറിയതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. പ്രതികള്‍ക്കെതിരെ കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്യാനോ നിയമപരമായ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറായില്ല.

ഓഗസ്റ്റില്‍ പ്രദീപിന്റെ ഭാര്യാ സഹോദരന്‍ ദിഗംബര്‍ തോമറിന്റെ ഭാര്യ പ്രീതി കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ദിഗംബര്‍ തോമറിനു വാടകകൊലയാളികളെ ഏര്‍പ്പാട് ചെയ്തു നല്‍കിയതു പ്രദീപ് തോമറാണെന്ന് ആരോപിച്ചാണ് പൊലീസ് പ്രദീപിനെ കസ്റ്റഡിയില്‍ എടുത്തത്. ഒരു ബന്ധുവിന്റെ സഹായത്തോടുകൂടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. അത് പ്രദീപ് തോമര്‍ ആണെന്ന സംശയത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഹാപൂര്‍ എസ്പി യശ്പാല്‍ സിങ് പറഞ്ഞു.

കഴിഞ്ഞ ഞായാറാഴ്ച മുതലാണ് പ്രദീപ് തോമറിനെ കാണാതായത്. തന്റെ ഇളയ സഹോദരന്റെ ബൈക്കിന്റെ ടയര്‍ പങ്ചര്‍ ആയതിനാല്‍ സഹായിക്കാന്‍ വേണ്ടി വീട്ടില്‍ നിന്നും തന്റെ മകനോടൊപ്പം പോയ പ്രദീപിനെ കാണാതാകുകയായിരുന്നു. ബന്ധുവായ സ്ത്രീയുടെ മരണത്തില്‍ പ്രദീപിനെ സംശയം ഉണ്ടെന്ന് ആരോപിച്ച് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പില്‍ഖുവ പൊലീസിന്റെ മര്‍ദ്ദനത്തില്‍ പ്രദീപ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.

പൊലീസുകാര്‍ പ്രദീപിനെ തൊഴിക്കുകയും ഇടിക്കുകയും പലക കൊണ്ടടിക്കുകയും ചെയ്തതായി ദൃക്‌സാക്ഷിയായ മകന്‍ പറയുന്നു. ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുക, സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തുക, തുടങ്ങിയ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്കു പ്രദീപ് തോമര്‍ ഇരയായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തിയ മകന്‍, ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായി പിതാവ് പിടയുന്നത് കണ്ടിരുന്നുവത്രേ.

മര്‍ദ്ദനത്തിനു സാക്ഷിയായ മകനെ പൊലീസ് മര്‍ദ്ദിക്കുകയും വായില്‍ പിസ്റ്റള്‍ തിരുകിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പില്‍ഖുവ എസ്എച്ച്ഒ യോഗേഷ് ബാലിയന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, എസ്‌ഐ അജബ് സിങ് ഉള്‍പ്പെടെയുള്ള നാലുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് മീററ്റ് സോണ്‍ ഐജി അലോക് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തോമാറിന്റെ മൃതദേഹം പരിശോധിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി ചതവുകളും മുറിവുകളും മൃതദേഹത്തില്‍ പ്രകടമാണെന്നു ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പ്രദീപിനെ പൊലീസ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രദീപിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊലയാളികള്‍ക്ക് ഒന്നരലക്ഷം രൂപ പ്രദീപ് പ്രതിഫലം നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസം 7000 രൂപ വരുമാനമുള്ള പ്രദീപിന് അത് സാധിക്കില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (8 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends