അതിർത്തികടക്കാൻ നിൽക്കുന്നവരെ തരിപ്പണമാക്കാൻ ആകാശും സൂപ്പര്സോണിക് ആയുധങ്ങളും
പാക് അധീന കശ്മീരിലെ തീവ്രവാദികളെ കൈ കാര്യം ചെയ്യാൻ പാകിസ്ഥാന് കഴിയില്ലെങ്കിൽ ഇന്ത്യയ്ക്ക് അതിന് കഴിയുമെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് വ്യക്തമാക്കുകയുണ്ടായിരുന്നു. എന്തെന്നാൽ പാകിസ്ഥാന് ഒരു മുന്നറിയിപ്പ് എന്ന വിധത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാക് അധീന കശ്മീരില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിക്കാൻ പാകിസ്ഥാനെക്കൊണ്ട് കഴിയുന്നില്ലെങ്കില്‍ ഇന്ത്യക്ക് അതിനും കഴിയുമെന്നും ആവശ്യമെങ്കില്‍ പാക് അധീന കശ്മീരില്‍ കയറി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതിനു പിന്നാലെ അണിയറയിൽ ഒരുങ്ങു്ന്നത് ആകാശ് മിസൈലും സൂപ്പര്സോണിക് ആയുധങ്ങളും .
അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും വ്യോമാതിര്‍ത്തി കടന്നുള്ള ആക്രമണവും തടയാന്‍ പുതിയ സുരക്ഷ സംവിധാനങ്ങളൊരുക്കി കേന്ദ്രം. അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും പര്‍വത അതിര്‍ത്തി ലംഘിച്ചുള്ള വിമാനമാര്‍ഗമുള്ള ആക്രമണം ചെറുക്കാന്‍ ഇന്ത്യയുടെ അഭിമാനമായ ആകാശ് മിസൈലുകളെ തന്നെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ്. 10,000 കോടി രൂപയുടെ കരസേനയുടെ നിര്‍ദേശം പ്രതിരോധ മന്ത്രാലയം ഉടന്‍ പരിഗണിക്കുന്നതായിരിക്കും. ആകാശ് െ്രെപം മിസൈലുകളുടെ രണ്ട് റെജിമെന്റുകള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശമാണ് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നത്. നിര്‍ദേശം അംഗീകരിച്ചാല്‍ 15,000 അടിക്ക് മുകളിലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി മിസൈലുകളെ വിന്യസിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ലഡാക്കില്‍ നിന്ന് കരസേനാ മേധാവി ബിപിന്‍ റാവത്തും പ്രതിരോധമന്ത്രിയും തിരിച്ചെത്തിയ ശേഷം നടക്കുന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതി യോഗത്തിലാകും നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുക എന്നത്.
അതോടൊപ്പം തന്നെ ഡിആര്‍ഡിഒ നിര്‍മിച്ച ആകാശ് മിസൈലുകള്‍ സൈന്യത്തിന് വളരെ ഏറെ പ്രയോജനകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. അതിന്റെ തന്നെ കൂടുതല്‍ സവിശേഷതകള്‍ നിറഞ്ഞതാണ് ആകാശ് പ്രൈം മിസൈലുകള്‍. ചൈന-പാക് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് രണ്ടു മിസൈല്‍ റജിമെന്റുകളുള്ളതായാണ് റിപ്പോർട്ട്. ഇതുകൂടാതെയാണ് രണ്ടു റജിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സേന ഉദ്ദേശിക്കുന്നത് തന്നെ. ഇത് ആകാശ് മിസൈല്‍ റജിമെന്റാകണമെന്നാണ് സേനയുടെ ആവശ്യം എന്നത്. 10000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവു കണക്കാക്കുന്നതെന്നാണ് സേന കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനയും ഉണ്ട്. നേരത്തേ, മിസൈല്‍ റജിമെന്റുകള്‍ക്ക് വേണ്ട ആയുധങ്ങള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ ആയുധങ്ങള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായ നിര്‍മിക്കാന്‍ നിർദ്ദേശിക്കുകയും ചെയ്തു.
അതേസമയം, ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പര്‍ സോണിക് ആയുധ നിര്‍മാണലും അണിയറയില്‍ സജീവമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴിലാണ് ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കുന്നത്. പദ്ധതി നിജയകരമെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ആയുധശക്തികളില്‍ ഒന്നായി ഇന്ത്യ മാറും എന്നതിൽ സംശയമില്ല. സെക്കന്റില്‍ ഒരു മൈല്‍ വരെ സഞ്ചരിക്കുന്ന ഈ മിസൈലുകള്‍ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി പ്രതിരോധം തീര്‍ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha