ചൊറിയാൻ വന്ന ഭീകരരെ ഇന്ത്യൻ സൈന്യം ചെയ്തത് ഇതാണ്
അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾക്കുനേരേ വെടിയുതിർത്ത് ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിക്കാനും അതുവഴി പാക് അധിനിവേശ കാശ്‌മീരിൽ നിന്ന് നൂറോളം ഭീകരരെ അതിർത്തി കടത്തി വിടാനും പാക് സൈനികർ നടത്തിയ പദ്ധതിയാണ് അപ്രതീക്ഷിതവും കിറുകൃത്യവുമായ തിരിച്ചടിയിലൂടെ ഇന്ത്യൻ സേന വിരാമമിട്ടത്. ഇന്ത്യൻ സൈന്യത്തിന്റെ ഈ പദ്ധതി തകർത്തെറിഞ്ഞത് ഏത് വിധേനെയും അതിർത്തി കടക്കാനൊരുങ്ങി നിന്ന 7 ഭീകര ക്യാമ്പുകളും ഒപ്പം 10 പാക് സൈനികരും മുപ്പതില്പരം ഭീകരരെ വധിക്കാറുകയും ചെയ്തു.
പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ ചെറിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഭയന്ന് വിറച്ച് പാകിസ്ഥാന്‍. അതിര്‍ത്തി വഴി നുഴഞ്ഞ് കയറ്റക്കാരെ കടത്തി വിടാനുള്ള 'ഒരു ചെറിയ'വെടിവെപ്പ് എന്ന പതിവ് പരിപാടിയാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം നടത്തിയത് തന്നെ. എന്നാല്‍ പിഒകെയില്‍ ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് പാക് സേനയക്കും ഭീകരര്‍ക്കും നേരെ നല്‍കിയത്.
ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടുന്ന നാലു താവളങ്ങള്‍ (ലോഞ്ച് പാഡുകള്‍) തകര്‍ത്ത സൈന്യം സൂറ, അത്മുഖം, കുണ്ടല്‍സാഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. എല്ലാം ലഷ്‌കറെ തയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരുടെ താവളങ്ങള്‍ ആണ്.ഓരോ ക്യാമ്ബിലും 15 മുതല്‍ 20 ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് തയ്യാറായിരുന്നതയാണ് ലഭിച്ച വിവരം.ക്യാമ്ബുകളെ സംരക്ഷിക്കുന്ന പാക് സൈനിക പോസ്റ്റുകളും തകര്‍ത്തു തരിപ്പണമാക്കി. ഇന്ത്യന്‍ സേനയുടെ തിരിച്ചടിയെ മൂന്നാം സര്‍ജിക്കല്‍ സ്ട്രൈക്കായിട്ടാണ് ദേശീയ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് തന്നെ.
അതേസമയം ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനായി പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരു പൗരന്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തത്. യുദ്ധമുഖത്ത് ശത്രുവിനെ തുരത്തിയോടിക്കുവാന്‍ ഉപയോഗിക്കുന്ന പീരങ്കി തോക്കുകളുപയോഗിച്ചാണ് പാകിസ്ഥാന് മറുപടി നല്‍കിയത് എന്നാണ് വ്യക്തമാകുന്നത്. അധിനിവേശ കാശ്മീരിലെ നാല് ഭീകരക്യാമ്ബുകളും നിരവധി പാക് സൈനിക പോസ്റ്റുകളും തകര്‍ത്തു തരിപ്പണമാവുകയും ആറ് പാക് ഭടന്മാരെയും ഇരുപതോളം ഭീകരരെയും വധിക്കുവാനും ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നതാണ് അതിലെ ഏറ്റവും വ്യക്തമായ കാര്യമാ എന്നത്.
അതോടൊപ്പം തന്നെ പാക് പക്ഷത്ത് കനത്ത ആള്‍ നാശമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് സൈനിക ഓപ്പറേഷന്‍ സ്ഥിരീകരിക്കുകയും, ഇതിലൂടെ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിരുന്നു. ഭീകരര്‍ നുഴഞ്ഞു കയറുമെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയതെന്നാണ് ഓപ്പറേഷന്റെ കാരണമായി അദ്ദേഹം വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha