അഭിഭാഷകനായ ഭർത്താവിനെ കൊന്ന് ആ ശരീരത്തിന് മേൽ അടുപ്പ് കൂട്ടി പാചകം ചെയ്തു...ഒരു ദിവസമല്ല...ഒരുമാസം കഴിഞ്ഞ് പോലീസ് പിടിയിലാകുന്നതുവരെ ....
അഭിഭാഷകനായ ഭർത്താവിനെ കൊന്ന് ആ ശരീരത്തിന് മേൽ അടുപ്പ് കൂട്ടി പാചകം ചെയ്തു...ഒരു ദിവസമല്ല...ഒരുമാസം കഴിഞ്ഞ് പോലീസ് പിടിയിലാകുന്നതുവരെ ....
ഒരു കൊലപാതകം നടത്തിയ ശേഷം ഒന്നുമറിയാത്ത പോലെ നടക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്..എന്നാൽ ഭർത്താവിനെ കൊന്ന് ആ ശരീരത്തിന് മേൽ അടുപ്പ് കൂട്ടി പാചകം തുടരാൻ ഏതെങ്കിലും ഒരു സ്ത്രീക്ക് കഴിയുമോ? മധ്യപ്രദേശിലെ കരോണ്ടി ഗ്രാമത്തില്‍ നിന്നുള്ള 32കാരി ചെയ്തത് അതാണ് .. ഭര്‍ത്താവിനെ കൊലപ്പെടുത്തി അടുക്കളയിലെ സ്ലാബിന് കീഴില്‍ കുഴിച്ചിട്ട ഇവര്‍ ഒരു മാസത്തോളം ആ മൃതദേഹത്തിനുമേൽ സ്ലാബിട്ട് ഭക്ഷണം പാകം ചെയ്തു ...
സഹോദരന്റെ ഭാര്യയുമായി അവിഹിതം സംശയിച്ചാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കപ്പെടുന്നു. അഭിഭാഷകനായ മഹേഷ് ബനവാല്‍ (35) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭാര്യ പ്രമീള ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസം നീണ്ട അന്വേഷണത്തിനിടെയാണ് വീട്ടിലെ അടുക്കളയില്‍ തന്നെ മൃതദേഹം കണ്ടെത്തിയത്. പ്രമീള കുറ്റം സമ്മതിച്ചു
35കാരനായ അഭിഭാഷകന്‍ മഹേഷ് ബനാവലിനെ കാണാതായെന്ന റിപ്പോര്‍ട്ടോടെയാണ് സംഭവങ്ങളുടെ തു ടക്കം. ഒക്ടോബര്‍ 22ന് ഇദ്ദേഹത്തെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ട്. മഹേഷിന്റെ ഭാര്യ പ്രമീള തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല... അതിനിടെ കഴിഞ്ഞ ദിവസം, നവംബര്‍ 21ന്, മഹേഷിന്റെ മൂത്ത സഹോദരന്‍ അര്‍ജുന്‍ ബനവാല്‍ സംശയം പ്രകടിപ്പിച്ച് പോലീസിനെ സമീപിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
സഹോദരന്‍ അര്‍ജ്ജുന്‍ ബനാവലിന്റെ സംശയം കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിനെ സഹായിച്ചു. മഹേഷിനെ കാണാതായ ശേഷം താനും കുടുംബാംഗങ്ങളും ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ പ്രമീള വീട്ടില്‍ കയറ്റിയില്ലെന്ന് അര്‍ജ്ജുന്‍ വ്യക്തമാക്കി. ‘പല തവണ ഇതിനായി ശ്രമിച്ചെങ്കിലും പ്രമീള ഞങ്ങളെ അസഭ്യം പറഞ്ഞും മറ്റും അകറ്റുകയാണ്, കാണാതായതിന് പിന്നില്‍ ഞങ്ങളാണെന്ന് വരെ അവര്‍ കുറ്റപ്പെടുത്തുന്നു’, അര്‍ജ്ജുന്‍ പോലീസില്‍ അറിയിച്ചു.
അര്‍ജുന്‍ മൊഴി നല്‍കിയതനുസരിച്ച് പോലീസ് വ്യാഴാഴ്ച പ്രമീളയുടെ വീട്ടിലെത്തി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സംഘം അരിച്ചുപെറുക്കി അന്വേഷിച്ചു. ഒടുവില്‍ അടുക്കളയില്‍ നിന്നാണ് ദുര്‍ഗന്ധമെന്ന് കണ്ടെത്തി.
പിന്നീട് നടത്തിയ തിരച്ചലില്‍ അടുക്കളയിലെ സ്ലാബ് മാറ്റി നോക്കിയപ്പോഴാണ് അഴുകി ജീര്‍ണിച്ച മൃതദേഹം കണ്ടതെന്ന് പോലീസ് ഓഫീസറായ അമര്‍കന്തക് ഭാനു പ്രതാപ് സിങ് പറഞ്ഞു. മൃതദേഹം പോലീസ് പുറത്തെടുത്തതോടെ തന്നെ കൊണ്ട് ഇതു ചെയ്യിച്ചതാണെന്നു പറഞ്ഞ് പ്രമീള കരയാന്‍ തുടങ്ങി. ഭര്‍തൃസഹോദരന്‍ ഗംഗാറാം ബനവാലിന്റെ സഹായത്തോടെയാണ് കൊല നടത്തിയതെന്നു പ്രമീള പറഞ്ഞു. കൊല നടത്തിയ ശേഷം ഇവിടെ നിന്നാണ് പ്രമീള പാചകം നടത്തിയതെന്ന് പോലീസ് പറഞ്ഞു
കൊല്ലപ്പെട്ട മഹേഷിന് ഗംഗാറാമിന്റെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നെന്നും മഹേഷിനെ കൊല്ലാന്‍ തങ്ങള്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നെന്നും പ്രമീള പോലീസിനോട് വെളിപ്പെടുത്തി. അതേസമയം കൊലയില്‍ തനിക്കു പങ്കില്ലെന്ന് ഗംഗാറാം പറഞ്ഞു
യുവതി ഒറ്റയ്ക്ക് എങ്ങനെ ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴികുത്തി മൂടി എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന ബലമായ സംശയത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha