Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

അവര്‍ സഹായത്തിനായി സഹോദരിയെ വിളിച്ചത് നിര്‍ഭാഗ്യകരമായി; വനിതാ മൃഗഡോക്ടറെ അധിക്ഷേപിച്ച തെലുങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയുടെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം

02 DECEMBER 2019 02:31 PM IST
മലയാളി വാര്‍ത്ത

ക്രിമിനലുകള്‍ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ വനിതാ മൃഗഡോക്ടറെ അധിക്ഷേപിച്ച് തെലുങ്കാന ആഭ്യന്തരമന്ത്രി. ഡോക്ടറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയുടെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധമാണ് തെലുങ്കാനയില്‍ ഉയരുന്നത്.

ഡോക്ടറെ രക്ഷിക്കണമെങ്കില്‍ അവര്‍ പോലീസിനെ വിളിക്കണമായിരുന്നു. എന്നാല്‍ ഇതിന് അവര്‍ ശ്രമിച്ചില്ല. സ്വന്തം സഹോദരിയെ വിളിക്കുന്നതിനാണ് ഡോ. പ്രിയങ്ക റെഡ്ഡി ശ്രമിച്ചത്. അതാണ് രക്ഷിക്കാന്‍ സാധിക്കാതിരുന്നത്. മുഹമ്മദ് മഹമൂദ് അലിയുടെ ഈ പ്രസ്താവനക്കെതിരെ എല്ലാ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. തെലങ്കാനയില്‍ കുറ്റകൃത്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും പോലീസ് ജാഗരൂകരാണ്. കഴിഞ്ഞ ദിവസംനടന്ന സംഭവത്തില്‍ എല്ലാവര്‍ക്കും ദുഃഖമുണ്ട്. കൊല്ലപ്പെട്ട ഡോക്ടര്‍ വിദ്യാഭ്യാസമുള്ള സ്ത്രീയാണ്. എന്നിട്ടും അവര്‍ സഹായത്തിനായി സഹോദരിയെ വിളിച്ചത് നിര്‍ഭാഗ്യകരമായിപ്പോയെന്നും മന്ത്രി പറഞ്ഞു. ഈ പ്രസ്താവനക്കെതിരെ മന്ത്രിയുടെ കോലം കത്തിച്ചുകൊണ്ടാണ് ബിജെപി പ്രതിഷേധിച്ചത്.

ബുധനാഴ്ച രാത്രിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനവും കൊലപാതകവും നടന്നത്. വനിതാ വെറ്റിനറി ഡോക്ടറുടെ സ്‌കൂട്ടറിന്റെ കാറ്റഴിച്ച് വിട്ട ശേഷം സഹായിക്കാനെന്ന വ്യാജേന അടുത്തെത്തിയ ലോറി ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിന് ശേഷം തീകൊളുത്തുകയായിരുന്നു. ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയില്‍ ഷംഷാബാദില്‍ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കത്തിക്കരിഞ്ഞ നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശലവു എന്നിങ്ങനെ നാല് പേര്‍ പിടിയിലായിട്ടുണ്ട്. മൃതദേഹം കിട്ടുന്നതിന്റെ തലേന്ന്, ബുധനാഴ്ച രാത്രി 9.22 ന് പെണ്‍കുട്ടി സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടിയുടെ ടയര്‍ പഞ്ചറായ വിവരം യുവതി സഹോദരിയെ അറിയിച്ചു. ടയര്‍ റിപ്പയര്‍ ചെയ്യാന്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രണ്ടുപേര്‍ വന്നിരുന്നു എന്നും, എന്നാല്‍ ഇതുവരെ റിപ്പയര്‍ ചെയ്തുകിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട്, തന്നെ എത്രയും പെട്ടെന്ന് അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വന്നെത്തണമെന്ന് പെണ്‍കുട്ടി ഫോണില്‍ സഹോദരിയോട് ആവശ്യപ്പെട്ടു.

ടോള്‍ പ്ലാസയ്ക്ക് സമീപം ട്രക്ക് നിര്‍ത്തി വിശ്രമിക്കുമ്പോഴാണ് പ്രതികളുടെ സംഘം, വൈകുന്നേരം ആറുമണിയോടെ അവിടെ സ്‌കൂട്ടി പാര്‍ക്ക് ചെയ്ത് മറ്റൊരു വാഹനത്തില്‍ കയറിപ്പോകുന്ന യുവതിയെ കാണുന്നത്. അതിനു ശേഷം അവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നു. ആ മദ്യപാനത്തിനിടെയാണ്, യുവതിയെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നത്. പദ്ധതിപ്രകാരം, നവീന്‍ ആണ് യുവതിയുടെ സ്‌കൂട്ടിയുടെ കാറ്റഴിച്ചുവിടുന്നത്.

യുവതി തിരിച്ചുവന്നപ്പോള്‍, ലോറിയില്‍ നിന്നിറങ്ങിചെന്നുകൊണ്ട് ടയര്‍ പഞ്ചറായ കാര്യം ചൂണ്ടിക്കാണിക്കുന്നത് ആരിഫ് ആണ്. ആ നേരം ശിവ യുവതിക്ക് സഹായം വാഗ്ദാനം ചെതുകൊണ്ട് ആ വഴി വന്ന് സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ടു പോയി. സ്‌കൂട്ടര്‍ ടയറിന്റെ പഞ്ചറൊട്ടിച്ച് തിരിച്ചുവരുന്നതും കാത്ത് അവിടെ നിന്ന യുവതിയെ മറ്റു മൂന്നുപേരും കൂടി തട്ടിക്കൊണ്ടുപോയി, ടോള്‍പ്ലാസ പരിസരത്തുള്ള ആള്‍ത്താമസമില്ലാത്ത ഒരു കെട്ടിടത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്‌കൂട്ടറില്‍ കാറ്റടിച്ച് തിരിച്ചുവന്ന ശേഷം ശിവയും അവരെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ ആരിഫ് യുവതിയുടെ മൂക്കുംവയും കൂട്ടിപൊത്തിപ്പിടിച്ചതാണ് മരണത്തിന് കാരണമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (1 hour ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (1 hour ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (2 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (2 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (4 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (5 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (6 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (6 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (7 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (8 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (8 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (8 hours ago)

Malayali Vartha Recommends