വിദ്യാര്‍ത്ഥിനികളുടെ വാട്‌സ്‌ആപ്പ് ചാറ്റിൽ ഞെട്ടി അധ്യാപകരും രക്ഷിതാക്കളും.. ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെ തെരഞ്ഞെടുക്കും, ഒരു രാത്രി നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം; പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ 13നും 14നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കെ എതിരെ നടപടി

വിദ്യാര്‍ത്ഥിനികളുടെ വാട്‌സ്‌ആപ്പ് ചാറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും. മുംബൈയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം ഉണ്ടായത്. രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളുടെ ലൈംഗിക ചുവയോടെയുള്ള സന്ദേശങ്ങള്‍ കാണുകയായിരുന്നു. സംഭവം മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ കാരണം ചില പെണ്‍കുട്ടികള്‍ മനോ വേദനമൂലം സ്‌കൂളില്‍ പോകാന്‍ വരെ മടി കാണിച്ചികരുന്നതായാണ് വിവരം. നൂറില്‍ അധികം പേജ് വരുന്നതാണ് വിദ്യാര്‍ത്ഥികളുടെ സന്ദേശങ്ങള്‍. ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെ തെരഞ്ഞെടുക്കും എന്ന് തുടങ്ങിയ ചര്‍ച്ച ദിവസങ്ങളോളം നീണ്ടു നിന്നു. ഇത് പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ മനോവേദന സൃഷ്ടിച്ചതായി മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. രണ്ട് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് പലപ്പോഴും ചര്‍ച്ചകള്‍ നടന്നത്. ഒരു രാത്രി നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം എന്നിങ്ങനെ പെണ്‍കുട്ടികളെ അപമാനിക്കുന്ന നിരവധി ലൈംഗികച്ചുവയോടെയുളള ചാറ്റുകളാണ് ഗ്രൂപ്പിലുള്ളത്. പെണ്‍കുട്ടികള അപമാനിക്കുന്ന ഈ സന്ദേശങ്ങളില്‍ ഒന്ന് ഒരു രക്ഷകര്‍ത്താവ് മാതാപിതാക്കളുടെ ഗ്രൂപ്പിലേക്ക് കൈമാറിയതോടെയാണ് സംഭവം ചര്‍ച്ചയായത്.
അതേസമയം വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്ത വിധത്തില്‍ വാട്‌സ്‌ആപ്പിലൂടെ സന്ദേശം അയച്ച എട്ട് സഹപാഠികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചൈയ്തു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരതായില്‍ 13നും 14നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കെ എതിരെയാണ് നടപടി.
https://www.facebook.com/Malayalivartha



























