രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്ന് ഹിജാബ് ധരിച്ച മലയാളി വിദ്യാര്‍ത്ഥിനി പുറത്ത്; നടപടിയിൽ വിമർശനം ശക്തമാകുന്നു

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദ ദാന ചടങ്ങിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ പുറത്താക്കി. സ്വർണ മെഡൽ ജേതാവായ മലയാള വിദ്ധാർത്ഥിനിയെയാണ് ചടങ്ങിൽ നിന്നും മതവസ്ത്രത്തിന്റെ പേരിൽ പുറത്താക്കിയത്. എം എ മാസ് കമ്യൂണിക്കേഷന്‍ വിദ്യാർത്ഥിനി റഹീബയെയാണ് ചടങ്ങിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കിയത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് മലയാളി കൂടിയായ റബീഹയെ അറിയിക്കുകയായിരുന്നു. എന്നാൽ ഹിജാബ് നീക്കം ചെയ്യാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിന് നിന്നും പുറത്താക്കുകയാണുണ്ടായത്. രാഷ്ട്രപതിയുടെ സുരക്ഷാ ഭടന്മാരാണ് വിദ്യാര്‍ത്ഥിനിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം.
189 പേരിൽ തിരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രമാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട് ബഹുമതി സമ്മാനിച്ചത്. ചടങ്ങിൽ നിന്നും രാഷ്‌ട്രപതി മടങ്ങിയതിനു ശേഷം മാത്രമാണ് തന്നെ അകത്തുകടക്കാൻ അനുവദിച്ചതെന്ന് റബീഹ പറയുന്നു. തനിക്ക് നേരിട്ട മനോവിഷമത്തേക്കുറിച്ച് സര്‍വ്വകലാശാല അധികൃതരോട് വിശദമാക്കിയെന്നും പ്രതിഷേധ സൂചകമായി സ്വര്‍ണ മെഡല്‍ നിരസിച്ചെന്നും റബീഹ പറഞ്ഞു. പൗരത്വ നിയമ ഭേതഗതിക്കെതിരെ പോണ്ടിച്ചേരി സർവകലാശാലയിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. രാഷ്‌ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാർത്ഥികൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.ഇലക്ട്രോണിക്സ് മീഡിയ ഒന്നാം റാങ്കുകാരി കാർത്തിക, പിഎച്ച്ഡി ജേതാക്കളായ അരുൺകുമാർ, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിരുന്നത്. കേന്ദ്ര സേനയുടെ വലയത്തിലായിരുന്നു സര്‍വകലാശാല പരിസരം. മൊബൈല്‍ ഫോണ്‍ പോലും ഹാളിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha



























