നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ്; ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിൽ
ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിൽ. ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര നാണ്യ നിധി. നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ് വന്നതായാണ് വിലയിരുത്തൽ.
നിക്ഷേപത്തിലേയും ഉപഭോഗത്തിലേയും ഇടിവാണ് പ്രതിസന്ധിക്ക് കാരണമെന്നും, നികുതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ലോകത്തില്‍ വേഗതയില്‍ വളര്‍ന്നുകൊണ്ടിരുന്ന സാമ്ബത്തിക ശക്തിയായിരുന്നു ഇന്ത്യയെന്നും ഇനി കരകയറാന്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
ജൂലൈ സെപ്തംബര്‍ പാദത്തില്‍ രാജ്യത്തെ ആഭ്യന്തര ഉപഭോഗം കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. അന്താരാഷ്ട്ര ഏജന്‍സികള്‍ ഉള്‍പ്പെടെ രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിക്കുമ്ബോഴും പ്രതിസന്ധി ഇല്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചിരുന്നത്.
ലോകത്തെ ഏറ്റവും വേഗതയിൽ വളർന്നിരുന്ന രാജ്യത്ത് ഇപ്പോഴുണ്ടായിരിക്കുന്ന മാന്ദ്യം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സാമ്പത്തിക നയവ്യതിയാനങ്ങൾക്ക് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഐഎംഎഫ് ആവശ്യപ്പെടുന്നു.
സര്‍ക്കാരിന് ഉള്ള ഭൂരിപക്ഷം സാമ്പത്തിക പരിഷ്കണ നടപടികൾക്ക് വിനിയോഗിക്കണമെന്ന നിര്‍ദ്ദേശവും അന്താരാഷ്ട്ര നാണയ നിധി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഉടൻ പരിഹരിക്കപ്പെടുന്ന പ്രതിസന്ധിയാണ് എന്ന വിശ്വാസം ഐഎംഎഫ് പ്രകടിപ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha