മോഷണം നടത്തിയെന്നാരോപണം; ഇരുപത്തിരണ്ടുകാരന് ക്രൂരമർദ്ദനം; യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി
മോഷണമാരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ചു.മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിചാണ് ഇരുപത്തിരണ്ടുകാരന് ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നത് . രാജസ്ഥാനിലെ ബാർമിറിലാണ് സംഭവം. മൂന്നംഗ സംഘമാണ് ഉപദ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി. യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയതായും പരാതി.
യുവാവിനെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു . സംഭവത്തെ തുടർന്ന് ഭയന്ന യുവാവ് വീട്ടിലാരോടും ഇതേപറ്റി പറഞ്ഞിരുന്നില്ല. ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, യുവാവിനെ തല്ലിച്ചതയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുന്നതായി കണ്ടില്ലെന്നുമാണ് പൊലീസ് വെളിപ്പെടുത്തുന്നത് . വീട്ടുകാർ പരാതി നൽകിയിട്ടും അക്രമത്തിനിരയായ യുവാവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്ന അഓപ്പണവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha