കോവിഡ്-19 വ്യാപിക്കുന്നു; ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് അയക്കരുത്; ടെക്നോളജി സ്ഥാപനങ്ങൾക്ക് താക്കീതുമായി കര്‍ണ്ണാടക സര്‍ക്കാര്‍

കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് അയക്കരുതെന്ന് ടെക്നോളജി സ്ഥാപനങ്ങളോട് കര്‍ണ്ണാടക സര്‍ക്കാര്‍. വ്യാഴാഴ്ച ഡല്‍ഹിയില്‍ പുതിയ മൂന്ന് കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരാവശ്യം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
ഇന്ത്യയില്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബാംഗ്ളൂര്‍ ഐ.റ്റി കമ്ബനികള്‍ ഉള്ളത്. 147 ബില്ല്യണ്‍ വരുമാനത്തില്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതി ചെയ്യുന്നുണ്ട് ഇവർ. ഇവര്‍ക്ക് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നാല്‍ ഐ.ടി മേഖലയിലെ വമ്ബന്‍ നഷ്ടത്തെ നേരിടേണ്ടി വരും. ഫെബ്രുവരി 21ന് ശേഷം കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഐ.ടി കമ്ബനി ജീവനക്കാര്‍ യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ കാര്യമാ കര്‍ണാടക സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.
ടെക്നോളജി സ്ഥാപനങ്ങളോട് ജീവനക്കരെ ഒരു കാരണവശാലും വിദേശത്തേക്ക് അയക്കരുതെന്നും അറിയിച്ചിട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളെ മുന്‍നിറുത്തിയാണ് ഈ തീരുമാനം എടുത്തത്. കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി ബി. ശ്രീരാമുലു ഈ കാര്യം അറിയിച്ചു . കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗിക രേഖകളിലൂടെ ഇക്കാര്യം ടെക്നോളജി സ്ഥാപനങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഐ.ടി ആന്റ് ബി.ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ മിശ്ര വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























