കൊവിഡ്; ആന്ധ്രയിൽ നാലു ജില്ലകൾ കേന്ദ്രികരിച്ച് ശക്തമായ പ്രവർത്തനം സംഘടിപ്പിച്ച് ഭരണകൂടം
സംസ്ഥാനത്ത് കൊവിഡ് 19 ന്റെ വ്യാപനത്തിനെതിരെ പോരാടാൻ ആന്ധ്രാപ്രദേശ് സർക്കാർ കർണൂൽ, ഗുണ്ടൂർ, കൃഷ്ണ, നെല്ലൂർ എന്നീ നാല് ജില്ലകളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളാണിവ. കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 757 ൽ എത്തി
ചൊവ്വാഴ്ച വരെ കർണൂൽ ജില്ലയിൽ 180 കേസുകളും ഗുണ്ടൂർ -156, കൃഷ്ണ -83, നെല്ലൂർ -67 കേസുകൾ റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിക്കെതിരായ ആക്രമണത്തിന്റെ ഭാഗമായി കൊവിഡ് 19 ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ഇന്നലെ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു. കർണൂലിലെ ജിജിഎച്ചിനെ കൊവിഡ് -19 ആശുപത്രിയാക്കി മാറ്റാൻ സർക്കാർ തീരുമാനമെടുത്തു. ആശുപത്രിയിലെ നോൺകൊവിഡ് -19 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും. ആവശ്യത്തിന് പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ) കിറ്റുകൾക്കും മാസ്കുകൾക്കുമായി ആവശ്യപ്പെടുന്നതോടൊപ്പം ആശുപത്രിയിൽ പ്ലാസ്മ തെറാപ്പി നടത്താനും അനുമതി തേടിയിട്ടുണ്ട്.റെഡ്, ഓറഞ്ച് മേഖലകളിൽ സംരക്ഷണ മാസ്കുകളുടെ വിതരണം നടത്തി വരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. കൊവിഡ് -19 കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത വിജയനഗരം, ശ്രീകാകുളം ജില്ലകളിലും പരിശോധനകൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അവലോകന യോഗത്തിൽ ഉപമുഖ്യമന്ത്രി അല്ല നാനി, ചീഫ് സെക്രട്ടറി നീലം സാവ്‌നി, ഡി.ജി.പി ഗൗതം സവാംഗ്, സ്‌പെഷ്യൽ ചീഫ് സെക്രട്ടറി (മെഡിക്കൽ, ഹെൽത്ത്) ജവഹർ റെഡ്ഡി എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha