ആരോഗ്യപ്രവർത്തകരെ സുരക്ഷ ഉറപ്പാക്കാൻ അവരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ; 7 വർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയും, ജാമ്യമില്ലാത്ത കുറ്റം കൂടിയാകും ഇത്
രാജ്യത്ത് കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇത്തരം സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കുകായും ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആയതിനാൽ തന്നെ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും എന്നാണ് സൂചന. 6 മാസം മുതൽ 7 വർഷം വരെ തടവ് ശിയാണ് ഓര്‍ഡിനൻസ് വ്യവസ്ഥ ചെയ്യുന്നത്. ഒപ്പം 8 ലക്ഷം രൂപവരെ പിഴയും ഈടാക്കും.
ഈ സാഹചര്യത്തിൽ ഡോക്ടർമാർക്കെതിരെയോ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം അത് പൊറുക്കാനാകില്ല. വാഹനങ്ങൾ തകർത്താൽ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ഈടക്കുന്നതായിരിക്കും. എപിഡമിക്ക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനൻസ് ഇറക്കുന്നത്. കൊറോണ എന്ന മാഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ആക്രമണം ഉണ്ടാകുന്നതും അവരെ അപമാനിക്കുന്നതും വച്ച് പൊറുപ്പിക്കില്ലെന്നും മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കുകയുണ്ടായി. ഇതോടൊപ്പം തന്നെ ആരോഗ്യ പ്രർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നടപടി എടുക്കുകയും ചെയ്യും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പെടുത്തി കൊവിഡ് ചികിത്സ സൗജന്യമാക്കുന്നതാണ്.
അതോടൊപ്പം തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്ത സമ്മേളനം ഇനിമുതൽ ആഴ്ചയിൽ നാല് ദിവസം മാത്രമെ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.തിങ്കൾ, ചൊവ്വ, വ്യാഴം വെള്ളി ദിവസങ്ങളിൽ ആയിരിക്കും വാര്‍ത്താ സമ്മേളനം നടക്കുക. വ്യോമയാന ഗതാഗതം പുനരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല . ഉചിതമായ സമയത്ത് അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതായിരിക്കും. കൊവിഡ് പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടുകൊണ്ടാണ് ഇത് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha