കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിക്കുന്നു; ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച നഴ്സുമാരുടെ എണ്ണം 35 ആയി
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഡല്‍ഹി,കൊല്‍ക്കത്ത,മുംബൈ , പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 35 നഴ്സുമാർക്കാണ് കൊവിഡ് ബാധിച്ചത്.
ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 നഴ്സുമാരാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ കൊവിഡ് ബാധിതരെ ചികിത്സിച്ചിട്ടില്ല. പക്ഷേ യുകെയില്‍ നിന്നും എത്തിയ സഹോദരങ്ങളില്‍ നിന്ന് ഡോക്ടര്‍ കൊവിഡ് ബാധിതയാകുകയും പിന്നീടത് മറ്റുള്ളവര്‍ക്ക് പകരുകയുമായിരുന്നു.
ഡല്‍ഹിയിലെ ലേഡി ഹാര്ദിംഗ് ഹോസ്പിറ്റലില്‍ ആറ് നഴ്സുമാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പത്ത് മാസം പ്രായമുള്ള കുട്ടിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് കുഞ്ഞിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. കലാവതി സരണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, മഹാരാജ അഗ്രസന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മൂന്ന് നഴ്സുമാര്‍ വീതവും, ലോക് നായക് ജയപ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലെ രണ്ട് നഴ്സുമാര്‍, അപ്പോളോ ഹോസ്പിറ്റല്‍, മാക്സ് ഹോസ്പിറ്റല്‍, മൂല്‍ചന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഓരോ നഴ്സുമാര്‍ എന്നിവര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്.
കേരളത്തിൽ കൊറോണ വൈറസ് ബാധിച്ച എടച്ചേരി സ്വദേശിയെ ചികിത്സിച്ച കൂടത്തായി സ്വദേശിയായ നഴ്സിനാണ് 19 സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, നഴ്‌സ് രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല എന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്ക പെടുത്തുന്നത്. ലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും കോവിഡ് രോഗിയെ പരിശോധിച്ചത് കൊണ്ട് മാത്രമാണ് രണ്ട് ദിവസം മുന്‍പ് ഇവരുടെ സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചത്. എടച്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ 42 ജീവനക്കാര്‍ നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ പലരുടേയും പരിശോധനാഫലം ഇനി വരാനുണ്ട്.
https://www.facebook.com/Malayalivartha