ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമർദം എത്തും; വീണ്ടും ഒരു പ്രളയത്തിലേക്കോ ?

വേനൽമഴ തുടരുന്നതിനിടെ ബംഗാൾ ഉൾക്കടലിൽ ഈ ആഴ്ച അവസാനത്തോടെ ആദ്യ ന്യൂനമർദം എത്തും. ഇത് മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാം. പ്രവചനങ്ങൾ ഒഴുകിയെത്തുന്നത് ശക്തമായ കാലവർഷത്തിലേക്കു തന്നെ; ചെന്നൈയിലെ റെയിൻമാന്റെ പ്രവചനവും മറിച്ചല്ല.
ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന വിലയിരുത്തലുമായി കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറം (സാസ്‌കോഫ്) പഠനം. സംസ്ഥാനത്ത് കൊവിഡ്- 19 തുടര്‍ന്നുണ്ടായ പ്രതിസന്ധി വിട്ടുമാറുന്നതിനിടെയാണ് ന്യൂനമര്‍ദം ശക്തമാകുന്നത്. കേരളം വീണ്ടും മറ്റൊരു ദുരന്തത്തെ നേരിടാന്‍ പോകുകയാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2018 ലും 2019 ലും കേരളം സാക്ഷ്യം വഹിച്ചത് രണ്ട് പ്രളയ ദുരന്തങ്ങളായിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്നും പതിയെ മോചനം നേടി വരുമ്പോഴാണ് കൊറോണ വൈറസിന്റെ രൂപത്തില്‍ കേരളത്തെയും വിഴുങ്ങിയത്. എന്നാല്‍, രാജ്യത്തെ മറ്റു കൊവിഡ് ബാധിത സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൊവിഡിനെ തുരത്തുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ്. എന്നാല്‍, ഇതിനിടയിലാണ് സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നത്. ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത് വീണ്ടും ഒരു പ്രളയത്തിലേക്കാണോ എന്നതാണ് ഏവരുടെയും ആശങ്ക.
പസിഫിക് താപനില കുറയുന്ന (ലാ നിന) പ്രതിഭാസമാണ് ഇക്കുറി ദൃശ്യമാകുന്നത്. ഇത് ഇന്ത്യയിൽ മഴ വർധിപ്പിക്കും. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളിലെ താപനിലയിലുള്ള അന്തരം (ഇന്ത്യൻ ഓഷൻ ഡൈപോൾ) ഇത്തവണ അത്ര പ്രകടമല്ല. ഇത് ഓഗസ്റ്റ്–സെപ്റ്റംബർ മഴ കുറയ്ക്കും.
പ്രളയത്തിനെതിരെ കേരളം ഈ വർഷവും ജാഗ്രത പുലർത്തണം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത വേണം. പത്തനംതിട്ടയിലും കോട്ടയത്തും ഇപ്പോൾ തന്നെ 45–56 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. കക്കി–ആനത്തോട് ഡാമിൽ 38 ശതമാനവും ഇടുക്കിയിൽ ശേഷിയുടെ 62 ശതമാനവും വെള്ളം ഇപ്പോഴേ ഉണ്ട്.
സംസ്ഥാനത്ത് കൊവിഡ്- 19 തുടര്‍ന്നുണ്ടായ പ്രതിസന്ധി വിട്ടുമാറുന്നതിനിടെയാണ് ന്യൂനമര്‍ദം ശക്തമാകുന്നത്. കേരളം വീണ്ടും മറ്റൊരു ദുരന്തത്തെ നേരിടാന്‍ പോകുകയാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ
ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റിലോ ഇന്ത്യയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ സാധ്യത ഉണ്ടെന്ന് ശാസ്ത്രലോകം. കാലവര്‍ഷം കനക്കുമ്പോള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ശാരീരിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ച് എങ്ങനെ ഇന്ത്യ മുന്നോട്ട് പോകുമെന്നതിനെ അനുസരിച്ചാകും കൊവിഡിന്റെ വ്യാപനം.
ശാസ്ത്രജ്ഞന്മാരും കാലാവസ്ഥ വിദഗ്ധരും വെതര്‍മാനും പ്രവചിച്ചതുപോലെ ഇപ്രാവശ്യവും സംസ്ഥാനത്ത് കനത്ത മഴ എത്തുമോയെന്നാണ് ഏവരുടെയും ആശങ്ക. പത്തനംതിട്ടയിലും കോട്ടയത്തും ഇപ്പോള്‍ തന്നെ 45- 56 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. കക്കി- ആനത്തോട് ഡാമില്‍ 38 ശതമാനവും ഇടുക്കിയില്‍ ശേഷിയുടെ 62 ശതമാനവും വെള്ളം ഉണ്ട്. പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത് പ്രളയത്തിനെതിരെ കേരളം ഈ വര്‍ഷവും ജാഗ്രത പുലര്‍ത്തണമെന്നാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























