കൊറോണ വൈറസ് ബാധിതരായ തീവ്രവാദികളെ കാശ്മീർ അതിർത്തിയിലേക്ക് കയറ്റി വിടുന്നതായി റിപ്പോർട്ട്

ലോകം കൊറോണയ്ക്കെതിരെ പോരാടുന്നതിനിടയിലും പാകിസ്താൻ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് റിപ്പോർട്ട്. പാകിസ്കാൻ കൊറോണ വൈറസ് ബാധിതരായ തീവ്രവാദികളെ കാശ്മീർ അതിർത്തിയിലേക്ക് കയറ്റി വിടുന്നതായി റിപബ്ലിക് ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊറോണ വൈറസ് ബാധിച്ച തീവ്രവാദികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാനും അവരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ പോരാടാനും പാക് സൈന്യം തീവ്രവാദ സംഘങ്ങളുമായി ഗൂഢാലോചന നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇപ്പോൾ വരുന്ന വാർത്ത പാകിസ്താനി സ്വദേശി അമൃത്സറില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പുല്‍ മൊറാന്‍ ബിഎസ്എഫ് അതിര്‍ത്തിയില്‍ ആണ് സംഭവം. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ സൈന്യം വധിച്ചത്.
നുഴഞ്ഞു കയറാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്ന് സുരക്ഷാ സേന ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും ഇയാള്‍ തിരിച്ചുപോകാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സൈന്യത്തിന് ഇയാളെ വെടിവെയ്‌ക്കേണ്ടി വന്നതെന്ന് ബിഎസ്എഫ് ഡിഎസ്പി ഗുര്‍പ്രതാപ് സിംഗ് സഹോദ വ്യക്തമാക്കി.
‘അതിര്‍ത്തിയിലൂടെ പാകിസ്താന്‍ സ്വദേശി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചു.സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടും അയാള്‍ പിന്തിരിഞ്ഞില്ല, ഇതേ തുടര്‍ന്ന് സൈന്യത്തിന് വെടിയുതിര്‍ക്കേണ്ടി വന്നു’ സഹോദ പ്രസ്താവനയിലൂടെ അറിയിച്ചു.
രോഗികളെ ഇന്ത്യയിലേക്ക് അയക്കുക വഴി ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനും അതോടൊപ്പം രോഗം ബാധിച്ച സ്വന്തം പൗരൻമാരെ യാതൊരു ചെലവും ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കാനും ലക്ഷ്യം വെച്ചാണ് നീക്കം എന്ന് സുരക്ഷ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിൽ കൊവിഡ് ബാധിതരുടെ എണ്ണം 2708 ആയിട്ടുണ്ട്.
കൊറോണ രോഗികളെ അതിര്‍ത്തി വഴി കടത്തുവിടാന്‍ പാകിസ്താന്‍ ശ്രമം നടത്തുന്നതായി നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. സുരക്ഷാ സേന ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ പൗരന്‍ പിടിയിലായി. കാസൂര്‍ സ്വദേശി ഷബാസാണ് പിടിയിലായത്. ഫിറോസ്പൂരിലെ ഹുസ്സൈനിവാല പ്രദേശത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് അതിര്‍ത്തി സംരക്ഷണ സേന അറിയിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം വെച്ച് ഷബാസിനെ അതിര്‍ത്തി സംരക്ഷണ സേന പിടികൂടിയത്. ദിവസേനയുള്ള പട്രോളിംഗിനായി എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷബാസിനെ കണ്ടത്. ചോദ്യം ചെയ്യലില്‍ പാകിസ്താന്‍ സ്വദേശിയാണെന്ന് ഷബാസ് വെളിപ്പെടുത്തി. തുടര്‍ന്ന്് വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ഓഫീസിലേക്ക് കൊണ്ടു വരുകയായിരുന്നു.
കാസുര്‍ ജില്ലയിലെ പിന്തി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്ങിനെയാണ് ഇയാള്‍ അതിര്‍ത്തിയില്‍ എത്തിയതെന്ന് വ്യക്തമല്ല. ഇയാളുടെ പക്കല്‍ നിന്നും ആറ് മാസ്‌ക്കുകളും, പ്ലാസ്റ്റിക് കുപ്പികളും, തീപ്പെട്ടിയും കണ്ടെടുത്തിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ച നിരവധി തീവ്രവാദികളെ കാശ്മീർ താഴ്വരയിലേക്ക് തള്ളിവിടാൻ പാകിസ്ഥാൻ ഒരുങ്ങുന്നുന്നുവെന്ന് കശ്മീരിലെ സുരക്ഷാ ഏജൻസികൾകൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടം തീവ്രവാദികളെ താഴ്വരയിലേക്ക് അയയ്ക്കുന്നതിൽ പാകിസ്ഥാൻ സൈന്യം വിജയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്മീർ താഴ്‌വരയിൽ അടുത്തിടെ നുഴഞ്ഞ് കയറിയ ലഷ്കർ-ഇ-തൊയിബ തീവ്രവാദികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന മറ്റ് ചില തീവ്രവാദികൾക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇവരെ ഉപയോഗിച്ചാണ് ഇന്ത്യയ്ക്കെതിരെ ആക്രമം നടത്താൻ പദ്ധതി ഒരുക്കുന്നത്.
ഏപ്രിലിൽ 2 ന് ആറ് പേർ അടങ്ങുന്ന തീവ്രവാദ സംഘം കുപ്വാര ജില്ലയിലെ അതിർത്തി നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇവർ പാകിസ്താനിലെ ക്യാമ്പുകളിൽ കഴയുന്നത് പാക് സൈന്യത്തിനും ഭഷണിയാണെന്നും ഇതിനോടകം തന്നെ 600 ഓളം പാകിസ്താൻ ജവാൻമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു
https://www.facebook.com/Malayalivartha
























