കൊവിഡ് മുക്തനായ ഡോക്ടര്‍ പ്ലാസ്മ ദാനം ചെയ്തു

രാജ്യത്തിന് ഏറെ ആശ്വാസം നൽകിക്കൊണ്ട് ഡൽഹിയിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊറോണ രോഗി സുഖം പ്രാപിച്ചു.. . 49കാരനാണ് പൂര്‍ണമായും രോഗമുക്തി നേടിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ യുപിയില്‍ ആദ്യമായി കൊവിഡ് ബാധിച്ച ഡോക്ടര്‍ പ്ലാസ്മ തെറാപ്പിക്കായി രക്തം നല്‍കിഎത്തും വർത്തയാവുകയാണ്
. പൂര്‍ണ്ണമായും രോഗമുക്തനായ ശേഷമാണ് ഗുരുതരമായ കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് പ്ലാസ്മ തെറാപ്പിക്കായി ഡോക്ടർ തന്‍റെ രക്തം നല്‍കിയത്.
കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടറായ തൗസീഫ് ഖാന്‍ ആണ് പ്ലാസ്മ നൽകിയത്.. ഉത്തര്‍ പ്രദേശില്‍ ആദ്യമായി കൊവിഡ് ബാധിക്കുന്ന ഡോക്ടര്‍ ആണ് ഖാന്‍. കൊവിഡ് വാര്‍ഡില്‍ എത്തിയ ചികിത്സിച്ചതുവഴിയാണ് രോഗം ബാധിച്ചത്.
'ഞാന്‍ 21 ദിവസമായി ഐസൊലേഷനിലായിരുന്നു. പിന്നെ 14 ദിവസത്തെ ക്വാറന്‍റൈനിലും പ്രവേശിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും രോഗമുക്തനായി. പ്ലാസ്മ ദാനം ചെയ്യാന്‍ കെജിഎംയുവില്‍ എത്തിയതാണ്. കൊവിഡ് മുക്തരായ മുഴുവന്‍ രോഗികളും പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടുവരണം. പ്ലാസ്മ ദാനം ചെയ്യുന്നതിലൂടെ കൊവിഡ് ഗുരുതരമായി ബാധിച്ചവരെ സഹായിക്കാനാകും. ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. ഒട്ടും അപകടമില്ല'' - ഡോ. ഖാന്‍ പറഞ്ഞു
ഡോക്ടര്‍ ഖാന് പുറമെ രോഗമുക്തയായ ഉമ ശങ്കര്‍ പാണ്ഡെയും പ്ലാസ്മ തെറാപ്പിക്കായി രക്തം ദാനം ചെയ്തിരുന്നു
https://www.facebook.com/Malayalivartha