പച്ചക്കറി വാങ്ങാന്‍ പുറത്തിറങ്ങി മകന്‍ തിരിച്ചെത്തിയത് ഭാര്യയുമായി; മകന്റെ രഹസ്യവിവാഹത്തിൽ ഞെട്ടി അമ്മ, പോലീസ് സ്റ്റേഷനിൽ എത്തി കയ്യോടെ പരാതി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രജ്യം മുഴുവൻ ലോക് ഡൗണിലായിരിക്കുകയാണ്. പലരും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തേക്ക് ഇറങ്ങാറുള്ളത്. ലോക് ഡൗൺ കാലം അതീവ ഗൗരവം നിറഞ്ഞതാണെങ്കിലും ചിലപ്പോഴൊക്കെ ചിരിപ്പിച്ചും ഒപ്പം നമ്മെ ചിന്തിപ്പിച്ചും ഒക്കെയുള്ള പല കാര്യങ്ങ്ളും പുറത്തേക്ക് വരുകയാണ്. ഇതേതുടർന്ന് പല വാർത്തകളും നാം കേട്ടതുമാണ്.
എന്നാലിതാ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീട്ടില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങാന്‍ പോയ ആൾ മടങ്ങിയെത്തിയത് ഭാര്യയുമായിട്ടായിരുന്നു. തുടർന്ന് തന്റെ മകന്‍റെ രഹസ്യവിവാഹത്തില്‍ ഞെട്ടിയ അമ്മ, ഇയാളെയും ഭാര്യയെയും വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. നിനച്ചിരിക്കാതെയുള്ള ഇത്തരം ചെയ്തിയിൽ തകർന്ന് അമ്മ മകനെക്കുറിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയുണ്ടായി. നഗരത്തിലെ സഹിബബാദിലാണ് സംഭവം നടന്നതെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
''ഞാന്‍ എന്‍റെ മകനെ അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ അയച്ചതാണ്. പക്ഷേ അവന്‍ തിരിച്ചുവന്നപ്പോള്‍ അവന്‍റെ കൂടെ അവന്‍റെ ഭാര്യയുമുണ്ടായിരിന്നു. ഈ വിവാഹം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. ''എന്നാണ് കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞത്. രണ്ട് മാസം മുമ്പ് ഹര്‍ദ്വാറിലുള്ള ആര്യസമാജത്തില്‍ വച്ചാണ് വിവാഹം നടന്നത് തന്നെ. എന്നാൽ ലോക്ക്ഡൗണ്‍ കഴിഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഇരുവരും.
അതേസമയം ''സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും ഹരിദ്വാറില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞിരുന്നില്ല'' എന്നാണ് 26 കാരനായ ഗുഡ്ഡു വെളിപ്പെടുത്തിയത്.
അതോടൊപ്പം തന്നെ ലോക്ക്ഡൗണ്‍ കാരണം ഗുഡ്ഡുവിന് ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് ദില്ലിയില്‍ ഒരു ഹോസ്റ്റല്‍ മുറിയിലായിരുന്നു സബിത താമസിച്ചിരുന്നത്. മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ മറ്റ് മാര്‍ഗ്ഗമില്ലാതായതാണ് സബിതയെ പെട്ടന്ന് വീട്ടിലേക്ക് കൂട്ടാന്‍ ഗുഡ്ഡുവിനെ പ്രേരിപ്പിച്ചത് എന്നാണ് പറയുന്നത്. ഇപ്പോള്‍ ഇരുവര്‍ക്കും ദില്ലിയിലെ വാടകവീട്ടില്‍ തുടരാന്‍ അനുമതി നല്‍കാന്‍ സഹിബബാദ് പൊലീസ് ആവശ്യപ്പെടും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha