തക്കാളിപ്പാടങ്ങൾ മൂപ്പെത്താതെ പഴുത്ത് നശിക്കുന്നു; കർഷകർ പ്രതിസന്ധിയിലാക്കി മഹാരാഷ്ട്രയില്‍ പുതിയ വൈറസ്

മഹാരാഷ്ട്രയിലെ തക്കാളിപ്പാടങ്ങളെ ബാധിക്കുന്ന പുതിയ രോഗം . നാസിക്, അഹമ്മദ് നഗർ, സത്താര, പൂന എന്നിവിടങ്ങളിലെ തക്കാളിപ്പാടങ്ങളിലാണ് മൂപ്പെത്താതെ തക്കാളികൾ പഴുത്ത് നശിച്ചു പോകുന്നത് പ്രതിസന്ധി സൃഷ്ട്ടിക്കുന്നു. കഴിഞ്ഞ പത്തുദിവസങ്ങളിലായി അറുപത് മുതൽ എൺപത് ശതമാനം വരെ കാർഷിക വിളകൾ നശിച്ചു പോയിരിക്കുന്ന അവസ്ഥയാണ്.
തക്കാളികൾ നിറം മാറുന്നു മാത്രമല്ല അകത്ത് തക്കാളിയുടെ അകത്ത് കറുത്ത നിറത്തിലുള്ള കുത്തുകൾ ഉണ്ടാകുകയും ചെയ്യുന്നു. തിരംഗാ വൈറസ് എന്നാണ് കർഷകർ വിളനാശത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ച് ഏക്കറിൽ നട്ടുവളർത്തിയ തക്കാളിപ്പാടം മുഴുവൻ ഇത്തരത്തിൽ നശിച്ചു പോയി എന്ന് കർഷകർ വെളിപ്പെടുത്തി. മെയ് മാസത്തിൽ രണ്ടാം തവണ വിളവെടുപ്പ് നടക്കേണ്ടതാണ്. സാധാരണ 350 കൊട്ടയോളം ലഭിക്കും. എന്നാൽ ഇത്തവണ വെറും 120 കൊട്ട മാത്രമേ ലഭിച്ചുള്ളു. സാധാരണ പറിച്ചെടുത്ത് മൂന്നാല് ദിവസങ്ങൾക്കുള്ളിലാണ് തക്കാളി ചീഞ്ഞു പോകുന്നത്. എന്നാൽ പുതിയ വൈറസ് ബാധ മൂലം പന്ത്രണ്ട് മണിക്കൂർ കഴിയുമ്പോഴേയ്ക്കും ചീത്തയാകുന്നു. ഇവ നിയന്ത്രിച്ചില്ലെങ്കിൽ മറ്റ് വിളകളെക്കൂടി ബാധിക്കുമോ എന്ന ആശങ്കയും കർഷകർ പറയുന്നു.
https://www.facebook.com/Malayalivartha