മഹാരാഷ്ട്രയില്‍ മന്ത്രി അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു; ഇദ്ദേഹത്തെ മുംബൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; രോഗികള്‍ അരലക്ഷം കടന്നു
മഹാരാഷ്ട്രയില്‍ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശാക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം പൊതുമരാമത്ത് മന്ത്രിയാണിപ്പോള്‍.
സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതിന് ശേഷവും ഇദ്ദേഹം സ്വദേശമായ മറാത്ത്വാഡയില്‍നിന്നും മുംബൈയിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നെന്നാണ് വിവരം. ഇദ്ദേഹത്തെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കോണ്‍ഗ്രസ് നേതാവുകൂടിയായ മന്ത്രിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അശോക് ചവാന്‍ സ്ഥിരമായി മുംബൈയില്‍ നിന്നും അദ്ദേഹത്തിന്റെ നാടായ മറാത്തവാഡയില്‍ യാത്ര ചെയ്യുന്നുണ്ട്. നിലവില്‍ ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേഴ്‌സണല്‍ സ്റ്റാഫ്, സുരക്ഷ ചുമതലയുള്ളവര്‍ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കും. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജിതേന്ദ്ര അവാഡിന് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
നേരത്തെ മന്ത്രിയും എന്‍.സി.പി നേതാവുമായ ജിതേന്ദ്ര അവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയിലധികമായി ഇദ്ദേഹം ചികിത്സയിലാണ്.
അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച 3,041 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട്‌ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 50,231 ആയി. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha