ഇന്ത്യ ഉടൻ ഭക്ഷ്യക്ഷാമത്തിലേക്ക്; ഇന്ത്യയിൽ കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും
പാകിസ്ഥാനിൽ ഫെബ്രുവരിയിൽ ഉണ്ടായ വെട്ടുകിളി ആക്രമണത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് പാകിസ്ഥാനിലെ കാർഷിക മേഖലയിൽ വെട്ടുകിളികൾ തീർത്തത്. ഇപ്പോഴിതാ ഇന്ത്യയിലും കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും. വിളവെടുക്കാൻ പാകമായ പാടങ്ങളെല്ലാം ഭക്ഷണമാക്കി മുന്നേറുകയാണ് പാക്കിസ്ഥാനിൽ നിന്നും എത്തിയ വെട്ടുകിളികൾ. ഫെബ്രുവരിയിൽ പാകിസ്ഥാനിൽ ഉണ്ടായ വെട്ടുകിളി ആക്രമണത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് പാകിസ്ഥാനിലെ കാർഷിക മേഖലയിൽ ഇവ തീർത്തത്. എന്നാൽ ഇന്ന് അതേ വെട്ടുകിളികൾ ഇന്ത്യയിലെത്തി നമ്മുടെ കാർഷികവിളകൾ കാർന്ന് തിന്നുകയാണ്.
രാജസ്ഥാൻ, മധ്യപ്രദേശ്, സംസ്ഥാനങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം തുടങ്ങി.ആഗ്ര, അലിഗഢ്, ബുലന്ദ്ശഹർ, കാൺപുർ, മഥുര എന്നി ജില്ലകളും വെട്ടുകിളികൾ കയ്യേറി. മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഏപ്രിൽ രണ്ടാം വാരമാണ് ഇന്ത്യയിൽ ആദ്യമായി വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിൽ നിന്നും രാജസ്ഥാനിലെ പാടങ്ങളിലേക്കായിരുന്നു ഇവ ആദ്യം എത്തിയത്. 27 വർഷത്തിനിടയിൽ കാർഷിക മേഖല നേരിടുന്ന വലിയ വെട്ടുകിളി ആക്രമണമാണിത്.
ഏപ്രിൽ രണ്ടാം വാരമാണ് ഇന്ത്യയിൽ ആദ്യമായി വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിൽ നിന്നും രാജസ്ഥാനിലെ പാടങ്ങളിലേക്കായിരുന്നു ഇവ ആദ്യം എത്തിയത്.
ഒരു കൂട്ടം വെട്ടുകിളികൾക്ക് ഏക്കർ കണക്കിന് കൃഷിയിടം മണിക്കൂറുകൾക്കുള്ളിൽ കാലിയാക്കാൻ കഴിയും. കനത്ത സാമ്പത്തിക ആഘാതമായിരിക്കും ഇതുമൂലം കർഷകർക്ക് നേരിടേണ്ടി വരിക. വെട്ടുകിളി ഭീഷണി നേരിടാൻ കർഷകർക്ക് ബോധവത്കരണ പരിപാടികൾ നടത്തുകയാണ് ഉത്തർപ്രദേശ് കാർഷിക വകുപ്പ്. ആഗ്രയിൽ വെട്ടുകിളികളെ നേരിടാനായി രാസവസ്തു സ്പ്രേ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇതിനായി 204 ട്രാക്ടറുകളും തയ്യാറാക്കിയിട്ടുണ്ട്.
27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമാണ് ഇത്തവണത്തേതെന്ന് വിദഗ്ധർ പറയുന്നു. സാധാരണഗതിയിൽ നവംബർ മാസത്തോടെ ഇന്ത്യയിലേക്കുള്ള വെട്ടുകിളികളുടെ വരവ് അവസാനിക്കേണ്ടതാണ്. എന്നാൽ ഇക്കുറി ഫെബ്രുവരി വരെ ഇത് നീണ്ടു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha