Widgets Magazine
13
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...


രണ്ട് വർഷത്തിന് ശേഷം ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും കൈമാറി ഹമാസ്; ഇനി നടക്കുന്നത് മറ്റൊന്ന്...


തലക്കിട്ട് അടിച്ചപ്പോൾ എങ്ങനെ മൂക്കിൽ നിന്ന് രക്തം..? വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി സഖാക്കൾ...


തുറന്ന് പറഞ്ഞ് കോഴിക്കോട് റൂറൽ എസ്പി... ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി


ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേ

29 MAY 2020 04:51 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയിട്ട് മെയ് 30ന് ഒരു വര്‍ഷം തികയും. മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേയില്‍ പറയുന്നു.

കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വളരെ ഫലപ്രദമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരുടെയും അഭിപ്രായം. പത്ത് ശതമാനം പേരുടെ അഭിപ്രായം ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അര്‍ത്ഥ ശൂന്യമാണെന്നാണ്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടമായ മേയ് 14 വരെയുള്ള കണക്കാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നതും ശ്രദ്ധേയമാണ്. കൊവിഡ് 19നെ പ്രതിരോധിക്കാന്‍പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിലൂടെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. തുടര്‍ന്ന് സാമ്പത്തിക ഉത്തേജനത്തിനായി 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം വരുന്നതായിരുന്നു അത്.എന്നാല്‍ വര്‍ഗീയ അജണ്ട മറക്കാനുള്ള മോദിയുടെ ഗൂഡോദ്ദേശം മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ രാജ്യത്തെ 76ശതമാനം ജനങ്ങളും മോദി ഭരണത്തില്‍ തൃപ്തരല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നതത്രേ. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ കെകൊണ്ട നടപടികളെ ഇതില്‍ 54 ശതമാനം പേരാണ് വിമര്‍ശിച്ചിരിക്കുന്നത്.അതെന്തുതന്നെ ആയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു കൊവിഡ് ഹീറോയായി ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വാര്‍ഷികം ആഘോഷിക്കുന്നത്. മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ എന്നതാണ് പുതിയ മുദ്രാവാക്യം. ലോക്സഭയില്‍ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കി. മുത്തലാഖ് നിര്‍ത്തലാക്കിയ നിയമനിര്‍മാണം, ജമ്മുകാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മുകാശ്മീര്‍ സംസ്ഥാന വിഭജനം എന്നിവയെല്ലാം മോദി സര്‍ക്കാര്‍ കൈകൊണ്ട സുപ്രധാന നടപടികളാണ്.

ഇതോടൊപ്പം നിരവധി ജനക്ഷേമ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. പ്രധാനമന്ത്രി കിസാന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവര്‍ക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ ഉദാഹരണം. ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനമായിരുന്നു പ്രതിരോധ മേഖലയിലെ സുപ്രധാന തീരുമാനം. ബോഡോ സമാധാന ഉടമ്പടി, റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം എന്നിവയും ഭരണ നേട്ടങ്ങള്‍ തന്നെ. എന്നാല്‍ ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചത് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റര്‍ നിയമവുമാണ്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിലേക്കാണ് ഇതു നയിച്ചത്. ഇതിനെയെല്ലാം ഒരു പരിധിവരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു എന്നുതന്നെ പറയാം. അതിനിടിയിലായിരുന്നു കൊവിഡ്, മഹാമാരിയായി രാജ്യത്തെ ഗ്രസിച്ചത്. കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ വിജയിച്ചോ എന്നു പറയാന്‍ സമയമായിട്ടില്ലെങ്കിലും,? പ്രഖ്യാപിത പദ്ധതികളും, ഉത്തേജന പാക്കേജുകളുമെല്ലാം ഉയര്‍ത്തികാട്ടി ജനങ്ങളുടെ മുന്നില്‍ ആദ്യവര്‍ഷത്തെ പ്രോഗ്രസ് മിന്നുന്ന റിപ്പോര്‍ട്ടായി അവതരിപ്പിക്കാന്‍ തന്നെയാകും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയുടെയും, ബി.ജെ.പിയുടെയും ലക്ഷ്യം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനിലതെറ്റിയ നിലയിൽ 20 ബന്ദികൾ..!ആരെയും തിരിച്ചറിയുന്നില്ല..? ഹമാസിന്റെ ചെയ്ത്..!ഞെട്ടി ലോകം കട്ടകലിപ്പിൽ നെതന്യാഹു..!  (7 minutes ago)

കൊല്ലത്ത് കിണറ്റില്‍ വീണ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (54 minutes ago)

മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍  (1 hour ago)

വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെ; എന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണം: സിനിമയാണു തന്റെ മേഖല,രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ലെന്ന് സുരേഷ് ഗോപി  (1 hour ago)

തൊഴിലന്വേഷകർക്ക് ഉൾകാഴ്ച നൽകി മർകസ് ഐടിഐ ടെക് ടോക്; അഭ്യസ്തവിദ്യരായ യുവാക്കളാണ് കേരളത്തിന്റെ സമ്പത്ത്- ഡോ. പി സരിൻ  (1 hour ago)

ട്രെയിനിന് മുന്നില്‍ ചാടി മൂന്നംഗ കുടുംബം ജീവനൊടുക്കി  (1 hour ago)

വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...  (1 hour ago)

ഹൃദയമാണ് ഹൃദ്യം: യുപി സ്വദേശികളുടെ പിഞ്ചുകുഞ്ഞിന് ഹൃദ്യത്തിലൂടെ പുതുജീവന്‍; കേരളത്തിലായതിനാല്‍ രക്ഷിച്ചെടുക്കാനായെന്ന് പിതാവ്  (1 hour ago)

എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണ് വിധി മറ്റുള്ളവര്‍ക്ക് ബാധകമാകമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

രണ്ട് വർഷത്തിന് ശേഷം ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും കൈമാറി ഹമാസ്; ഇനി നടക്കുന്നത് മറ്റൊന്ന്...  (2 hours ago)

തലക്കിട്ട് അടിച്ചപ്പോൾ എങ്ങനെ മൂക്കിൽ നിന്ന് രക്തം..? വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി സഖാക്കൾ...  (2 hours ago)

ഉദ്യോഗാർത്ഥികൾക്ക് യഥാസമയം നിയമനം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു; എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച് സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് മന്ത്രി വി. ശി  (2 hours ago)

ബാരിക്കേഡ് പറിച്ചടിച്ച് യുവ മോർച്ച സെക്രട്ടറിയേറ്റ് വളഞ്ഞ് അടി പൊലീസിനെ തൂക്കിയെറിഞ്ഞു.. ദേ അയ്യപ്പൻ നേരിട്ടിറങ്ങി  (2 hours ago)

Malayali Vartha Recommends