Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേ

29 MAY 2020 04:51 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയിട്ട് മെയ് 30ന് ഒരു വര്‍ഷം തികയും. മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേയില്‍ പറയുന്നു.

കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വളരെ ഫലപ്രദമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരുടെയും അഭിപ്രായം. പത്ത് ശതമാനം പേരുടെ അഭിപ്രായം ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അര്‍ത്ഥ ശൂന്യമാണെന്നാണ്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടമായ മേയ് 14 വരെയുള്ള കണക്കാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നതും ശ്രദ്ധേയമാണ്. കൊവിഡ് 19നെ പ്രതിരോധിക്കാന്‍പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിലൂടെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. തുടര്‍ന്ന് സാമ്പത്തിക ഉത്തേജനത്തിനായി 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം വരുന്നതായിരുന്നു അത്.എന്നാല്‍ വര്‍ഗീയ അജണ്ട മറക്കാനുള്ള മോദിയുടെ ഗൂഡോദ്ദേശം മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ രാജ്യത്തെ 76ശതമാനം ജനങ്ങളും മോദി ഭരണത്തില്‍ തൃപ്തരല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നതത്രേ. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ കെകൊണ്ട നടപടികളെ ഇതില്‍ 54 ശതമാനം പേരാണ് വിമര്‍ശിച്ചിരിക്കുന്നത്.അതെന്തുതന്നെ ആയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു കൊവിഡ് ഹീറോയായി ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വാര്‍ഷികം ആഘോഷിക്കുന്നത്. മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ എന്നതാണ് പുതിയ മുദ്രാവാക്യം. ലോക്സഭയില്‍ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കി. മുത്തലാഖ് നിര്‍ത്തലാക്കിയ നിയമനിര്‍മാണം, ജമ്മുകാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മുകാശ്മീര്‍ സംസ്ഥാന വിഭജനം എന്നിവയെല്ലാം മോദി സര്‍ക്കാര്‍ കൈകൊണ്ട സുപ്രധാന നടപടികളാണ്.

ഇതോടൊപ്പം നിരവധി ജനക്ഷേമ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. പ്രധാനമന്ത്രി കിസാന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവര്‍ക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ ഉദാഹരണം. ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനമായിരുന്നു പ്രതിരോധ മേഖലയിലെ സുപ്രധാന തീരുമാനം. ബോഡോ സമാധാന ഉടമ്പടി, റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം എന്നിവയും ഭരണ നേട്ടങ്ങള്‍ തന്നെ. എന്നാല്‍ ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചത് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റര്‍ നിയമവുമാണ്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിലേക്കാണ് ഇതു നയിച്ചത്. ഇതിനെയെല്ലാം ഒരു പരിധിവരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു എന്നുതന്നെ പറയാം. അതിനിടിയിലായിരുന്നു കൊവിഡ്, മഹാമാരിയായി രാജ്യത്തെ ഗ്രസിച്ചത്. കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ വിജയിച്ചോ എന്നു പറയാന്‍ സമയമായിട്ടില്ലെങ്കിലും,? പ്രഖ്യാപിത പദ്ധതികളും, ഉത്തേജന പാക്കേജുകളുമെല്ലാം ഉയര്‍ത്തികാട്ടി ജനങ്ങളുടെ മുന്നില്‍ ആദ്യവര്‍ഷത്തെ പ്രോഗ്രസ് മിന്നുന്ന റിപ്പോര്‍ട്ടായി അവതരിപ്പിക്കാന്‍ തന്നെയാകും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയുടെയും, ബി.ജെ.പിയുടെയും ലക്ഷ്യം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (2 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (2 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (2 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (3 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (3 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (3 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (4 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (4 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (4 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (5 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (5 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (5 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

Malayali Vartha Recommends