Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേ

29 MAY 2020 04:51 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയിട്ട് മെയ് 30ന് ഒരു വര്‍ഷം തികയും. മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേയില്‍ പറയുന്നു.

കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വളരെ ഫലപ്രദമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരുടെയും അഭിപ്രായം. പത്ത് ശതമാനം പേരുടെ അഭിപ്രായം ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അര്‍ത്ഥ ശൂന്യമാണെന്നാണ്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടമായ മേയ് 14 വരെയുള്ള കണക്കാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നതും ശ്രദ്ധേയമാണ്. കൊവിഡ് 19നെ പ്രതിരോധിക്കാന്‍പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിലൂടെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. തുടര്‍ന്ന് സാമ്പത്തിക ഉത്തേജനത്തിനായി 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം വരുന്നതായിരുന്നു അത്.എന്നാല്‍ വര്‍ഗീയ അജണ്ട മറക്കാനുള്ള മോദിയുടെ ഗൂഡോദ്ദേശം മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ രാജ്യത്തെ 76ശതമാനം ജനങ്ങളും മോദി ഭരണത്തില്‍ തൃപ്തരല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നതത്രേ. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ കെകൊണ്ട നടപടികളെ ഇതില്‍ 54 ശതമാനം പേരാണ് വിമര്‍ശിച്ചിരിക്കുന്നത്.അതെന്തുതന്നെ ആയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു കൊവിഡ് ഹീറോയായി ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വാര്‍ഷികം ആഘോഷിക്കുന്നത്. മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ എന്നതാണ് പുതിയ മുദ്രാവാക്യം. ലോക്സഭയില്‍ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കി. മുത്തലാഖ് നിര്‍ത്തലാക്കിയ നിയമനിര്‍മാണം, ജമ്മുകാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മുകാശ്മീര്‍ സംസ്ഥാന വിഭജനം എന്നിവയെല്ലാം മോദി സര്‍ക്കാര്‍ കൈകൊണ്ട സുപ്രധാന നടപടികളാണ്.

ഇതോടൊപ്പം നിരവധി ജനക്ഷേമ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. പ്രധാനമന്ത്രി കിസാന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവര്‍ക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ ഉദാഹരണം. ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനമായിരുന്നു പ്രതിരോധ മേഖലയിലെ സുപ്രധാന തീരുമാനം. ബോഡോ സമാധാന ഉടമ്പടി, റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം എന്നിവയും ഭരണ നേട്ടങ്ങള്‍ തന്നെ. എന്നാല്‍ ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചത് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റര്‍ നിയമവുമാണ്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിലേക്കാണ് ഇതു നയിച്ചത്. ഇതിനെയെല്ലാം ഒരു പരിധിവരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു എന്നുതന്നെ പറയാം. അതിനിടിയിലായിരുന്നു കൊവിഡ്, മഹാമാരിയായി രാജ്യത്തെ ഗ്രസിച്ചത്. കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ വിജയിച്ചോ എന്നു പറയാന്‍ സമയമായിട്ടില്ലെങ്കിലും,? പ്രഖ്യാപിത പദ്ധതികളും, ഉത്തേജന പാക്കേജുകളുമെല്ലാം ഉയര്‍ത്തികാട്ടി ജനങ്ങളുടെ മുന്നില്‍ ആദ്യവര്‍ഷത്തെ പ്രോഗ്രസ് മിന്നുന്ന റിപ്പോര്‍ട്ടായി അവതരിപ്പിക്കാന്‍ തന്നെയാകും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയുടെയും, ബി.ജെ.പിയുടെയും ലക്ഷ്യം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (9 minutes ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (20 minutes ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (26 minutes ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (47 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (57 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (1 hour ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (1 hour ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (7 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (7 hours ago)

Malayali Vartha Recommends