Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ചൈനീസ് സൈനികര്‍ യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് തര്‍ക്ക പ്രദേശത്ത് എത്തി...തൊട്ടാൽ തിരിച്ചടിക്കും ഒരു വിട്ടുവീഴ്‍ചയുമില്ലെന്ന് ഇന്ത്യ

04 JUNE 2020 06:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുകയാണ്. സൈനിക നീക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങളും ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. പ്രശ്‍നത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്നദ്ധത ഇന്ത്യയും ചൈനയും തള്ളിയിരുന്നു.

ചൈനീസ് സൈനികര്‍ യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് തര്‍ക്ക പ്രദേശത്ത് എത്തിയതായാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈനയ്ക്കും ഇന്ത്യക്കും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ചൈനീസ് സൈനികര്‍ വന്നതായാണ് രാജ്‍നാഥ് സിങ് വെളിപ്പെടുത്തിയത്.

ചൈനീസ് സൈനികര്‍ അതിര്‍ത്തിയിലുണ്ട്. അത് അവരുടെ പ്രദേശമാണെന്നാണ് അവര്‍ പറയുന്നു. എന്നാല്‍ അത് ഞങ്ങളുടെ പ്രദേശമാണെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല- രാജ്‍നാഥ് സിങ് പറഞ്ഞു.

ഇന്ത്യ -ചൈന അതിർത്തി പടിഞ്ഞാറൻമേഖല, മധ്യമേഖല, കിഴക്കൻ മേഘല എന്നിങ്ങനെയാണ് .. ഇതിൽ പടിഞ്ഞാറൻ മേഖലയും കിഴക്കൻ മേഘലയുമാണ് തർക്ക വിഷയമാകുന്നത്. കിഴക്കൻ മേഖലയിലെ മക്മോഹൻ രേഖയാണ് (അരുണാചൽ പ്രദേശ് ബോർഡർ ) പ്രധാനപ്പെട്ട കുഴപ്പക്കാരനായ ഇന്ത്യ ചൈന അതിർത്തി .

പടിഞ്ഞാറ് കശ്മീരിലെ അക്‌സായി ചിന് എന്ന ഏരിയയിൽ ഇന്ത്യയും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ഈ ഭാഗം 1962നു ശേഷം ചൈനീസ്‌ നിയന്ത്രണത്തിലാണ്.

ലോകത്ത് ഏറ്റവും നീളമുള്ള അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 4000 കിലോമീറ്ററിലേറെയാണ് ഇന്ത്യ-ചൈന അതിര്‍ത്തി. ഹിമാലയന്‍ പ്രദേശങ്ങളുടെ അവകാശവാദത്തിന്‍റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റവും വലിയ ഏറ്റുമുട്ടല്‍ നടന്നത് 1962-ലാണ്.

ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് ഈ യുദ്ധത്തിനു ശേഷമാണ് . 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെ

എന്നാൽ 1962ലെ പാഠം മറക്കരുതെന്ന ചൈനയുടെ ഭീഷണി ഇന്ത്യ വകവയ്ക്കാത്തതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് 1967ൽ നൽകിയ തിരിച്ചടിയുടെ ആത്മവിശ്വാസമാണ്. നാഥുല പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ പക മനസ്സിൽ നിറച്ച്, പലയിടത്തും ചൈനീസ് സൈന്യം ഏറ്റുമുട്ടലിനു മുതിർന്നു. നീറിപ്പുകഞ്ഞ തർക്കങ്ങൾ 1967ൽ നേരിട്ടുള്ള ഏറ്റുമുട്ടലിനു വഴിമാറി.

ഓഗസ്റ്റ് 13ന് അതിർത്തിയിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റ് ആയ സേബു ലായ്ക്കു സമീപം ബങ്കറുകൾ നിർമിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ എതിർത്തു..ചൈന സെപ്റ്റംബർ 11ന് ഇന്ത്യയ്ക്കെതിരെ സൈനിക നടപടി ആരംഭിച്ചു.

അഞ്ചു നാൾ നീണ്ട സംഘർഷത്തിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ ചൈനയ്ക്കു കനത്ത നഷ്ടമുണ്ടാക്കി. പിന്നാലെ ഒക്ടോബർ ഒന്നിന് നാഥുലയ്ക്കു വടക്കുള്ള ചോ ലാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഇന്ത്യ ഉശിരോടെ പൊരുതി.

അതിന് ശേഷം പലതവണ ചെറിയ സംഘര്‍ഷങ്ങളുണ്ടായി. 2017-ലെ ദോക്ക് ലാം ഏറ്റുട്ടലാണ് പിന്നീട് നടന്ന വലിയ ഏറ്റുമുട്ടല്‍. അതിന് ശേഷം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ നേരിയ തോതിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു മാസമായി വീണ്ടും സംഘര്‍ഷം രൂക്ഷമായി.

ലഡാക്കില്‍ ഇന്ത്യ റോഡ് നിര്‍മാണം നടത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. സൈനികരുടെ സഞ്ചാരം എളുപ്പമാക്കാനും ആയുധങ്ങള്‍ എത്തിക്കാനുമാണ് ഇന്ത്യ റോഡ് സൗകര്യം ഒരുക്കിയത്. എന്നാല്‍ അതിര്‍ത്തിക്കപ്പുറം ചൈനയും സൈനികശക്തി വര്‍ധിപ്പിച്ചു. 2017-ലെ ദോക്ക് ലാം ഏറ്റുമുട്ടലിന് ശേഷം ചൈന വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

അതിര്‍ത്തിയിലെ സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്...അതേസമയം, അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്‍ച ചെയ്യില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (3 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (3 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (3 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (3 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (3 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (4 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (4 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (4 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (4 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (4 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (5 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (5 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (5 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (5 hours ago)

Malayali Vartha Recommends