Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ചൈനീസ് സൈനികര്‍ യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് തര്‍ക്ക പ്രദേശത്ത് എത്തി...തൊട്ടാൽ തിരിച്ചടിക്കും ഒരു വിട്ടുവീഴ്‍ചയുമില്ലെന്ന് ഇന്ത്യ

04 JUNE 2020 06:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുകയാണ്. സൈനിക നീക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങളും ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. പ്രശ്‍നത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്നദ്ധത ഇന്ത്യയും ചൈനയും തള്ളിയിരുന്നു.

ചൈനീസ് സൈനികര്‍ യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് തര്‍ക്ക പ്രദേശത്ത് എത്തിയതായാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈനയ്ക്കും ഇന്ത്യക്കും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ചൈനീസ് സൈനികര്‍ വന്നതായാണ് രാജ്‍നാഥ് സിങ് വെളിപ്പെടുത്തിയത്.

ചൈനീസ് സൈനികര്‍ അതിര്‍ത്തിയിലുണ്ട്. അത് അവരുടെ പ്രദേശമാണെന്നാണ് അവര്‍ പറയുന്നു. എന്നാല്‍ അത് ഞങ്ങളുടെ പ്രദേശമാണെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല- രാജ്‍നാഥ് സിങ് പറഞ്ഞു.

ഇന്ത്യ -ചൈന അതിർത്തി പടിഞ്ഞാറൻമേഖല, മധ്യമേഖല, കിഴക്കൻ മേഘല എന്നിങ്ങനെയാണ് .. ഇതിൽ പടിഞ്ഞാറൻ മേഖലയും കിഴക്കൻ മേഘലയുമാണ് തർക്ക വിഷയമാകുന്നത്. കിഴക്കൻ മേഖലയിലെ മക്മോഹൻ രേഖയാണ് (അരുണാചൽ പ്രദേശ് ബോർഡർ ) പ്രധാനപ്പെട്ട കുഴപ്പക്കാരനായ ഇന്ത്യ ചൈന അതിർത്തി .

പടിഞ്ഞാറ് കശ്മീരിലെ അക്‌സായി ചിന് എന്ന ഏരിയയിൽ ഇന്ത്യയും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ഈ ഭാഗം 1962നു ശേഷം ചൈനീസ്‌ നിയന്ത്രണത്തിലാണ്.

ലോകത്ത് ഏറ്റവും നീളമുള്ള അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 4000 കിലോമീറ്ററിലേറെയാണ് ഇന്ത്യ-ചൈന അതിര്‍ത്തി. ഹിമാലയന്‍ പ്രദേശങ്ങളുടെ അവകാശവാദത്തിന്‍റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റവും വലിയ ഏറ്റുമുട്ടല്‍ നടന്നത് 1962-ലാണ്.

ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് ഈ യുദ്ധത്തിനു ശേഷമാണ് . 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെ

എന്നാൽ 1962ലെ പാഠം മറക്കരുതെന്ന ചൈനയുടെ ഭീഷണി ഇന്ത്യ വകവയ്ക്കാത്തതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് 1967ൽ നൽകിയ തിരിച്ചടിയുടെ ആത്മവിശ്വാസമാണ്. നാഥുല പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ പക മനസ്സിൽ നിറച്ച്, പലയിടത്തും ചൈനീസ് സൈന്യം ഏറ്റുമുട്ടലിനു മുതിർന്നു. നീറിപ്പുകഞ്ഞ തർക്കങ്ങൾ 1967ൽ നേരിട്ടുള്ള ഏറ്റുമുട്ടലിനു വഴിമാറി.

ഓഗസ്റ്റ് 13ന് അതിർത്തിയിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റ് ആയ സേബു ലായ്ക്കു സമീപം ബങ്കറുകൾ നിർമിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ എതിർത്തു..ചൈന സെപ്റ്റംബർ 11ന് ഇന്ത്യയ്ക്കെതിരെ സൈനിക നടപടി ആരംഭിച്ചു.

അഞ്ചു നാൾ നീണ്ട സംഘർഷത്തിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ ചൈനയ്ക്കു കനത്ത നഷ്ടമുണ്ടാക്കി. പിന്നാലെ ഒക്ടോബർ ഒന്നിന് നാഥുലയ്ക്കു വടക്കുള്ള ചോ ലാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഇന്ത്യ ഉശിരോടെ പൊരുതി.

അതിന് ശേഷം പലതവണ ചെറിയ സംഘര്‍ഷങ്ങളുണ്ടായി. 2017-ലെ ദോക്ക് ലാം ഏറ്റുട്ടലാണ് പിന്നീട് നടന്ന വലിയ ഏറ്റുമുട്ടല്‍. അതിന് ശേഷം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ നേരിയ തോതിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു മാസമായി വീണ്ടും സംഘര്‍ഷം രൂക്ഷമായി.

ലഡാക്കില്‍ ഇന്ത്യ റോഡ് നിര്‍മാണം നടത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. സൈനികരുടെ സഞ്ചാരം എളുപ്പമാക്കാനും ആയുധങ്ങള്‍ എത്തിക്കാനുമാണ് ഇന്ത്യ റോഡ് സൗകര്യം ഒരുക്കിയത്. എന്നാല്‍ അതിര്‍ത്തിക്കപ്പുറം ചൈനയും സൈനികശക്തി വര്‍ധിപ്പിച്ചു. 2017-ലെ ദോക്ക് ലാം ഏറ്റുമുട്ടലിന് ശേഷം ചൈന വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

അതിര്‍ത്തിയിലെ സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്...അതേസമയം, അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്‍ച ചെയ്യില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (7 minutes ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (29 minutes ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (35 minutes ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (36 minutes ago)

മാഞ്ചസ്റ്ററിന് ജയം  (44 minutes ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (54 minutes ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (1 hour ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (1 hour ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (1 hour ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (1 hour ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (1 hour ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (1 hour ago)

പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുന്നു  (1 hour ago)

പവന് 880 രൂപയുടെ വർദ്ധനവ്‌...  (2 hours ago)

Malayali Vartha Recommends