Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും

ചൈനീസ് സൈനികര്‍ യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് തര്‍ക്ക പ്രദേശത്ത് എത്തി...തൊട്ടാൽ തിരിച്ചടിക്കും ഒരു വിട്ടുവീഴ്‍ചയുമില്ലെന്ന് ഇന്ത്യ

04 JUNE 2020 06:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുകയാണ്. സൈനിക നീക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങളും ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. പ്രശ്‍നത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്നദ്ധത ഇന്ത്യയും ചൈനയും തള്ളിയിരുന്നു.

ചൈനീസ് സൈനികര്‍ യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് തര്‍ക്ക പ്രദേശത്ത് എത്തിയതായാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈനയ്ക്കും ഇന്ത്യക്കും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ചൈനീസ് സൈനികര്‍ വന്നതായാണ് രാജ്‍നാഥ് സിങ് വെളിപ്പെടുത്തിയത്.

ചൈനീസ് സൈനികര്‍ അതിര്‍ത്തിയിലുണ്ട്. അത് അവരുടെ പ്രദേശമാണെന്നാണ് അവര്‍ പറയുന്നു. എന്നാല്‍ അത് ഞങ്ങളുടെ പ്രദേശമാണെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല- രാജ്‍നാഥ് സിങ് പറഞ്ഞു.

ഇന്ത്യ -ചൈന അതിർത്തി പടിഞ്ഞാറൻമേഖല, മധ്യമേഖല, കിഴക്കൻ മേഘല എന്നിങ്ങനെയാണ് .. ഇതിൽ പടിഞ്ഞാറൻ മേഖലയും കിഴക്കൻ മേഘലയുമാണ് തർക്ക വിഷയമാകുന്നത്. കിഴക്കൻ മേഖലയിലെ മക്മോഹൻ രേഖയാണ് (അരുണാചൽ പ്രദേശ് ബോർഡർ ) പ്രധാനപ്പെട്ട കുഴപ്പക്കാരനായ ഇന്ത്യ ചൈന അതിർത്തി .

പടിഞ്ഞാറ് കശ്മീരിലെ അക്‌സായി ചിന് എന്ന ഏരിയയിൽ ഇന്ത്യയും ചൈനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുവെങ്കിലും ഈ ഭാഗം 1962നു ശേഷം ചൈനീസ്‌ നിയന്ത്രണത്തിലാണ്.

ലോകത്ത് ഏറ്റവും നീളമുള്ള അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 4000 കിലോമീറ്ററിലേറെയാണ് ഇന്ത്യ-ചൈന അതിര്‍ത്തി. ഹിമാലയന്‍ പ്രദേശങ്ങളുടെ അവകാശവാദത്തിന്‍റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റവും വലിയ ഏറ്റുമുട്ടല്‍ നടന്നത് 1962-ലാണ്.

ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് ഈ യുദ്ധത്തിനു ശേഷമാണ് . 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെ

എന്നാൽ 1962ലെ പാഠം മറക്കരുതെന്ന ചൈനയുടെ ഭീഷണി ഇന്ത്യ വകവയ്ക്കാത്തതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് 1967ൽ നൽകിയ തിരിച്ചടിയുടെ ആത്മവിശ്വാസമാണ്. നാഥുല പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ പക മനസ്സിൽ നിറച്ച്, പലയിടത്തും ചൈനീസ് സൈന്യം ഏറ്റുമുട്ടലിനു മുതിർന്നു. നീറിപ്പുകഞ്ഞ തർക്കങ്ങൾ 1967ൽ നേരിട്ടുള്ള ഏറ്റുമുട്ടലിനു വഴിമാറി.

ഓഗസ്റ്റ് 13ന് അതിർത്തിയിലെ ഇന്ത്യൻ നിരീക്ഷണ പോസ്റ്റ് ആയ സേബു ലായ്ക്കു സമീപം ബങ്കറുകൾ നിർമിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ എതിർത്തു..ചൈന സെപ്റ്റംബർ 11ന് ഇന്ത്യയ്ക്കെതിരെ സൈനിക നടപടി ആരംഭിച്ചു.

അഞ്ചു നാൾ നീണ്ട സംഘർഷത്തിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ ചൈനയ്ക്കു കനത്ത നഷ്ടമുണ്ടാക്കി. പിന്നാലെ ഒക്ടോബർ ഒന്നിന് നാഥുലയ്ക്കു വടക്കുള്ള ചോ ലാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഇന്ത്യ ഉശിരോടെ പൊരുതി.

അതിന് ശേഷം പലതവണ ചെറിയ സംഘര്‍ഷങ്ങളുണ്ടായി. 2017-ലെ ദോക്ക് ലാം ഏറ്റുട്ടലാണ് പിന്നീട് നടന്ന വലിയ ഏറ്റുമുട്ടല്‍. അതിന് ശേഷം തുടര്‍ച്ചയായി അതിര്‍ത്തിയില്‍ നേരിയ തോതിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു മാസമായി വീണ്ടും സംഘര്‍ഷം രൂക്ഷമായി.

ലഡാക്കില്‍ ഇന്ത്യ റോഡ് നിര്‍മാണം നടത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. സൈനികരുടെ സഞ്ചാരം എളുപ്പമാക്കാനും ആയുധങ്ങള്‍ എത്തിക്കാനുമാണ് ഇന്ത്യ റോഡ് സൗകര്യം ഒരുക്കിയത്. എന്നാല്‍ അതിര്‍ത്തിക്കപ്പുറം ചൈനയും സൈനികശക്തി വര്‍ധിപ്പിച്ചു. 2017-ലെ ദോക്ക് ലാം ഏറ്റുമുട്ടലിന് ശേഷം ചൈന വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

അതിര്‍ത്തിയിലെ സ്ഥിതി പൂര്‍ണ നിയന്ത്രണത്തിലാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്...അതേസമയം, അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്‍ച ചെയ്യില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി വളഞ്ഞ് റഷ്യൻ പട...റഷ്യൻ പ്രസിഡൻ്റിന് 'ഫൈവ് ലെയർ' സുരക്ഷ...  (3 hours ago)

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി.... 2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ഹരജി  (4 hours ago)

കേസ് നമ്പർ 2..രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്..... ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്  (4 hours ago)

'ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ'....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്.... ഷാഫിക്കെതിരേയും ആരോപണം  (4 hours ago)

നടരാജന്റെ ശരീരം പട്ടടയിൽ വയ്‌ക്കേണ്ട മൂത്തമകന്‍..ഇന്ന് സംസ്കാരം നവജിത്തിനെ തെളിവെടുപ്പിന് വീട്ടിൽ ..! ആശുപത്രിയിൽ നിന്ന് ആ വാർത്ത  (4 hours ago)

ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു  (6 hours ago)

നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി യോഗി ആദിത്യനാഥ്  (6 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഡിസംബര്‍ 15 മുതല്‍  (7 hours ago)

വെട്ടിമൂടി പുതച്ചേക്ക് ഷാഫി പറമ്പിലിനെ !! കോണ്‍ഗ്രസില്‍ ഷാഫിക്ക് നേരെ പടയൊരുക്കം ശക്തമെന്ന്; വി ഡി സതീശന്‍ ഗ്രൂപ്പ് പാരവെപ്പ് തുടങ്ങിയെന്ന് പൊട്ടിത്തെറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മി !!! മാങ്കൂട  (7 hours ago)

കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിതില്‍ മനംനൊന്ത് 24 കാരന്‍ ജീവനൊടുക്കി  (7 hours ago)

ഇന്ത്യന്‍ യുവതിയെയും മകനെയും കൊലപ്പെടുത്തി യുഎസില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി 50,000 പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ  (7 hours ago)

ഇരകളെ ഗര്‍ഭിണിയാക്കാന്‍ നിര്‍ബന്ധിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'അമ്മ'യെന്ന് !! സൈബറിടത്തില്‍ ആ കുടുംബത്തെ കീറി മുറിക്കുന്നു; അമ്മ ബീനയ്ക്ക് നേരെ കടുത്ത സൈബറാക്രമണം സഹോദരിയേയും വെറുതെ വിടുന്നില്ല!  (7 hours ago)

കൊച്ചി ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍ വിദഗ്ദ്ധന്‍ മുങ്ങിമരിച്ചു  (9 hours ago)

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  (9 hours ago)

സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് വി.ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends