കളിക്കുന്നത് ഇന്ത്യയോടാണെന്നു ചൈന ഓർത്തില്ല; അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്നുള്ള ചൈനയുടെ നീക്കങ്ങളെപ്പറ്റി രഹസ്യാ ന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കിഴക്കൻ ലഡാക്കിൽ എൽ.എ.സി. ലംഘിച്ച് ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തിയിൽ കടന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്ഥിരീകരിച്ചിരുന്നു അതിർത്തിയിൽ രണ്ടാഴ്ചയിലധികമായി തുടരുന്ന സംഘർഷത്തിനൊടുവിലാണ് ഇന്ത്യ ഇക്കാര്യം സമ്മതിച്ചത്. ‘‘ചൈനീസ് പട്ടാളക്കാർ നിയന്ത്രണരേഖയിൽ ഉണ്ടെന്നത് യാഥാർഥ്യമാണ്. അതിർത്തി എവിടെയാണെന്നതിനെച്ചൊല്ലി ഇരുരാജ്യവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. ചൈനീസ് പട്ടാളക്കാർ അതിർത്തിയിൽ ധാരാളം എത്തിയിട്ടുണ്ട്’’-രാജ്നാഥ് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോഴിതാ കിഴക്കന്‍ ലഡാക്കിലേക്ക് സൈനികരെ എത്തിക്കാനായി ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര സർക്കാരിന് ലഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്നുള്ള ചൈനയുടെ നീക്കങ്ങളെപ്പറ്റി രഹസ്യാ ന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഡാക് മേഖലയില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ലഡാക്കിലെ തന്ത്രപ്രധാനമായ ദോലത് ബെഗ് ഒല്‍ദി മേഖലയിലും പാന്‍ഗോംഗ് സോ മേഖലയിലുമാണ് ചൈനയുടെ അനധികൃതമായ കയ്യേറ്റവും നിര്‍മ്മാണവും നടക്കുന്നത്. നിയന്ത്രണരേഖാ പ്രദേശമായതിനാല്‍ ഇരുകൂട്ടരും വിട്ടുനില്‍ക്കേണ്ട പ്രദേശത്തേക്ക് ചൈന കടന്നുകയറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 6ന് ഇരുഭാഗത്തേയും സൈനിക ഉദ്യോഗസ്ഥന്മാര്‍ നടത്താനിരിക്കുന്ന യോഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അനധികൃതമായി ചൈന മുന്നേറ്റം നടത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തിരികെപോകണമെന്ന നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.
എന്തായാലും യഥാർഥ നിയന്ത്രണരേഖയിലെ (എൽ.എ.സി.) ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കാൻ ഇരുരാജ്യത്തിന്റെയും ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള സൈനികോദ്യോഗസ്ഥർ ശനിയാഴ്ച ചർച്ചനടത്തും. ലേ ആസ്ഥാനമായ 14-ാം കോർ കമാൻഡിലെ ലെഫ്. ജനറൽ ഹരീഷ് സിങ്ങിനെ ഇതിനായി നിയോഗിച്ചതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ചൊവ്വാഴ്ചയും ഇരുരാജ്യവും സൈനികതല ചർച്ച നടത്തിയിരുന്നു.
ചൈനയും ഇന്ത്യയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ഫോൺസംഭാഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചൈന അയ്യായിരത്തോളം സൈനികരെ പുതുതായി അതിർത്തിയിൽ വിന്യസിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
https://www.facebook.com/Malayalivartha