വേണ്ടത് ഒരേ ഒരു ഉത്തരവ്.. വേണ്ടിവന്നാൽ തര്‍ക്കപ്രദേശം കൈയേറും ;ചൈനയെ വെല്ലുവിളിച്ച് മുന്‍ സൈനിക മേധാവി
ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച നടക്കുന്നതിനിടെ നിയന്ത്രണ രേഖയില്‍ ചൈന ചെയ്യുന്നത് തന്നെ തിരിച്ചു ചെയ്യാന്‍ ഇന്ത്യന്‍ സേനയ്‍ക്കും സാധിക്കുമെന്ന് കരസേനാ മുന്‍ മേധാവി വി പി മാലിക്. ഒരു ഉത്തരവ് കിട്ടിയാല്‍ മതി, ഇന്ത്യന്‍ സൈന്യംതര്‍ക്കപ്രദേശം കൈയേറുമെന്നും അദ്ദേഹം പറഞ്ഞു..
ഏതാനും ആഴ്‍ചകളായി ചൈനീസ് സൈന്യം തര്‍ക്കപ്രദേശത്ത് അതിക്രമിച്ച് കടക്കുകയാണ്. യഥാര്‍ഥ നിയന്ത്രണ രേഖ മറികടന്നുള്ള പ്രവര്‍ത്തനങ്ങളുമാണ് അവര്‍ നടത്തുന്നത്. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിനും സാധിക്കും. കൃത്യമായി ഒരു ഉത്തരവിനായി കാത്തിരിക്കുകയാണ് അവര്‍.-ജനറല്‍ മാലിക് പറഞ്ഞു.
ആജ്‍തക് ചാനല്‍ സംഘടിപ്പിച്ച 'ഇ അജണ്ട' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ജനറല്‍ വി പി മാലിക് ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറാണെന്ന് പറഞ്ഞത്. രാഷ്ട്രീയതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്ര-രാഷ്ട്രീയ തലത്തിലുള്ള ചര്‍ച്ചകളിലൂടെ മാത്രമെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകൂ. - ജനറല്‍ മാലിക് പറഞ്ഞു.
''ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഭൂസ്ഥിതി വളരെ ദുര്‍ഘടമാണ്. അതിനാല്‍ അവിടെ സംഘര്‍ഷവും ഏറ്റുമുട്ടലും നീണ്ടുനില്‍ക്കുക എന്നത് പ്രയാസകരമാണ്. ആവശ്യത്തിന് സൈനികരെ വിന്യസിക്കാനുള്ള ബുദ്ധിമുട്ടുകളുമുണ്ട്. അതിര്‍ത്തിയിലെ ഓരോ ഇഞ്ച് സ്ഥലവും നിരീക്ഷണത്തിലാക്കുകയെന്നത് സാധ്യമല്ല. എന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്.''- മാലിക് പറഞ്ഞു.
ഒരു മാസത്തിലേറെയായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും കമാന്‍ഡര്‍ തല ചര്‍ച്ചയുമായി മുന്നോട്ട് പോകുകയാണ്. ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ നിലപാട് ഇന്ത്യ അംഗീകരിക്കില്ല.
ഇന്ത്യ നിര്‍മിക്കുന്ന റോഡ് സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന മുന്‍വിധി ചൈന ഉപേക്ഷിക്കണമെന്ന നിര്‍ദേശമാകും ഇന്ത്യ മുന്നോട്ടുവയ്ക്കുക. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഇതിന് വിരുദ്ധമായി സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്നത്തെ ചര്‍ച്ചയില്‍ അവസരം ഒരുക്കാന്‍ ഇരുവിഭാഗങ്ങളും താത്പര്യപ്പെടുന്നുവെന്നാണ് സൂചന
ഇതിന് മുന്നോടിയായി സംഘര്‍ഷത്തിന് അയവുണ്ടായെന്ന സന്ദേശം നല്‍കാന്‍ ഇരു രാജ്യങ്ങളും ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരുവിഭാഗവും പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ചൈന രണ്ട് കിലോമീറ്ററും. ഇന്ത്യ ഒരു കിലോമീറ്ററും ഇതിനകം പിന്മാറിയിട്ടുണ്ട്.
കിഴക്കന്‍ ലഡാക്കിലെ ചൂഷൂല്‍ സെക്ടറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലഫ. ജനറല്‍ ഹരീന്ദര്‍ സിംഗ് ആണ് ഇന്ത്യയെ പ്രതിനിഥീകരിക്കുന്നത് . കാശ്മീരിലെ ലേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 14 കോര്‍ മേധാവിയാണ് ഹരീന്ദര്‍ സിംഗ്. കാശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ സേനയെ നയിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഒക്ടടോബറിലാണ് 14 കോറിന്റെ മേധാവിയാകുന്നത്.
ചൈനയുടെ സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയാണ് നയിക്കുന്നത്.ചൈനയുടെ ഭാഗത്ത് നിന്നും നേരത്തെ ഇന്ത്യയുമായുള്ള സൈനിക തല ചര്‍ച്ചയില്‍ പങ്കെടുത്ത സൈനികഉദ്യോ ഗസ്ഥര്‍ പത്ത് പേരും ചര്‍ച്ചകളില്‍ പങ്കെടുക്കും.
.
https://www.facebook.com/Malayalivartha