Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വേണ്ടത് ഒരേ ഒരു ഉത്തരവ്.. വേണ്ടിവന്നാൽ തര്‍ക്കപ്രദേശം കൈയേറും ;ചൈനയെ വെല്ലുവിളിച്ച് മുന്‍ സൈനിക മേധാവി

06 JUNE 2020 03:33 PM IST
മലയാളി വാര്‍ത്ത

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച നടക്കുന്നതിനിടെ നിയന്ത്രണ രേഖയില്‍ ചൈന ചെയ്യുന്നത് തന്നെ തിരിച്ചു ചെയ്യാന്‍ ഇന്ത്യന്‍ സേനയ്‍ക്കും സാധിക്കുമെന്ന് കരസേനാ മുന്‍ മേധാവി വി പി മാലിക്. ഒരു ഉത്തരവ് കിട്ടിയാല്‍ മതി, ഇന്ത്യന്‍ സൈന്യംതര്‍ക്കപ്രദേശം കൈയേറുമെന്നും അദ്ദേഹം പറഞ്ഞു..

ഏതാനും ആഴ്‍ചകളായി ചൈനീസ് സൈന്യം തര്‍ക്കപ്രദേശത്ത് അതിക്രമിച്ച് കടക്കുകയാണ്. യഥാര്‍ഥ നിയന്ത്രണ രേഖ മറികടന്നുള്ള പ്രവര്‍ത്തനങ്ങളുമാണ് അവര്‍ നടത്തുന്നത്. ഇതൊക്കെ ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിനും സാധിക്കും. കൃത്യമായി ഒരു ഉത്തരവിനായി കാത്തിരിക്കുകയാണ് അവര്‍.-ജനറല്‍ മാലിക് പറഞ്ഞു.

ആജ്‍തക് ചാനല്‍ സംഘടിപ്പിച്ച 'ഇ അജണ്ട' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ജനറല്‍ വി പി മാലിക് ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറാണെന്ന് പറഞ്ഞത്. രാഷ്ട്രീയതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര-രാഷ്ട്രീയ തലത്തിലുള്ള ചര്‍ച്ചകളിലൂടെ മാത്രമെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാകൂ. - ജനറല്‍ മാലിക് പറഞ്ഞു.

''ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഭൂസ്ഥിതി വളരെ ദുര്‍ഘടമാണ്. അതിനാല്‍ അവിടെ സംഘര്‍ഷവും ഏറ്റുമുട്ടലും നീണ്ടുനില്‍ക്കുക എന്നത് പ്രയാസകരമാണ്. ആവശ്യത്തിന് സൈനികരെ വിന്യസിക്കാനുള്ള ബുദ്ധിമുട്ടുകളുമുണ്ട്. അതിര്‍ത്തിയിലെ ഓരോ ഇഞ്ച് സ്ഥലവും നിരീക്ഷണത്തിലാക്കുകയെന്നത് സാധ്യമല്ല. എന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്.''- മാലിക് പറഞ്ഞു.

ഒരു മാസത്തിലേറെയായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും കമാന്‍ഡര്‍ തല ചര്‍ച്ചയുമായി മുന്നോട്ട് പോകുകയാണ്. ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ നിലപാട് ഇന്ത്യ അംഗീകരിക്കില്ല.

ഇന്ത്യ നിര്‍മിക്കുന്ന റോഡ് സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന മുന്‍വിധി ചൈന ഉപേക്ഷിക്കണമെന്ന നിര്‍ദേശമാകും ഇന്ത്യ മുന്നോട്ടുവയ്ക്കുക. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഇതിന് വിരുദ്ധമായി സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്നത്തെ ചര്‍ച്ചയില്‍ അവസരം ഒരുക്കാന്‍ ഇരുവിഭാഗങ്ങളും താത്പര്യപ്പെടുന്നുവെന്നാണ് സൂചന

ഇതിന് മുന്നോടിയായി സംഘര്‍ഷത്തിന് അയവുണ്ടായെന്ന സന്ദേശം നല്‍കാന്‍ ഇരു രാജ്യങ്ങളും ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരുവിഭാഗവും പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ചൈന രണ്ട് കിലോമീറ്ററും. ഇന്ത്യ ഒരു കിലോമീറ്ററും ഇതിനകം പിന്മാറിയിട്ടുണ്ട്.

കിഴക്കന്‍ ലഡാക്കിലെ ചൂഷൂല്‍ സെക്ടറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലഫ. ജനറല്‍ ഹരീന്ദര്‍ സിംഗ് ആണ് ഇന്ത്യയെ പ്രതിനിഥീകരിക്കുന്നത് . കാശ്മീരിലെ ലേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 14 കോര്‍ മേധാവിയാണ് ഹരീന്ദര്‍ സിംഗ്. കാശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ സേനയെ നയിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഒക്ടടോബറിലാണ് 14 കോറിന്റെ മേധാവിയാകുന്നത്.

ചൈനയുടെ സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയാണ് നയിക്കുന്നത്.ചൈനയുടെ ഭാഗത്ത് നിന്നും നേരത്തെ ഇന്ത്യയുമായുള്ള സൈനിക തല ചര്‍ച്ചയില്‍ പങ്കെടുത്ത സൈനികഉദ്യോ ഗസ്ഥര്‍ പത്ത് പേരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

 


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (2 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (3 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (4 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (5 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (5 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (5 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (6 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (7 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (7 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (8 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (9 hours ago)

Malayali Vartha Recommends