Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...


വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..

ലോകത്ത് ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും..നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത് ഇങ്ങനെ..

06 JUNE 2020 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്...

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ... തമിഴ്‌നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ്

ദക്ഷിണ കശ്മീരിലെ അനന്ത്നാഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് എംകെ സ്റ്റാലിന്‍

ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ വിന്യാസം നടക്കുന്നുവെന്നതാണ് വാര്‍ത്ത

ലോകത്ത് ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതുകൊണ്ട് തന്നെ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി സംഘര്‍ഷം സ്വാഭാവികമാണെന്നും പറയാം .

എന്നാല്‍ ദോക്‌ലയ്ക്കു ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം മൂർച്ഛിക്കുന്നത് 1962-ലെ സമ്പൂര്‍ണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് അതിര്‍ത്തിയില്‍ അരങ്ങേറിയിട്ടുള്ളത്. 1975-നും ശേഷം വലിയതോതില്‍ വെടിവയ്പു പോലും ഉണ്ടായിട്ടില്ല

ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ വിന്യാസം നടക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇന്ത്യ അതിര്‍ത്തിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതാണ് ചൈനയുടെ ആരോപണം. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ചൈനീസ് സൈന്യം പല മേഖലകളിലും ഇന്ത്യയുടെ സൈനികശക്തി പരീക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഈ മാസം ആദ്യമാണ് ഏറ്റവും ഒടുവില്‍ ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ എത്തിയത്.

മേയ് 5 ന് ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിനു സമീപം സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്. നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തര്‍ക്കമാണ് മിക്കപ്പോഴും സംഘര്‍ഷത്തിന് ഇടയാക്കാറുള്ളത്.

മേയ് 9 ന് 15000 അടി ഉയരത്തില്‍ ടിബറ്റിനു സമീപത്തുള്ള നാക്കു ലാ മേഖലയില്‍ സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായി. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ തിരിച്ചോടിക്കാൻ ചൈനീസ് സൈനികർ ശ്രമിച്ചതോടെയാണ് പ്രശ്നം ഉണ്ടായത് . ആയുധങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും നിരവധി സൈനികര്‍ക്കു പരുക്കേറ്റു. മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്

എന്താണ് ഇന്ത്യ- ചൈന തര്‍ക്കത്തിന്റെ ചരിത്രം? എങ്ങനെയാണ് ഈ വിഷയം പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളുടെയും ബന്ധത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് നോക്കാം .

ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി പ്രദേശങ്ങളെ വേര്‍തിരിക്കുന്ന അതിർത്തി രേഖ സംബന്ധിച്ച് തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്.. 3488 കിലോ മീറ്ററാണ് അതിര്‍ത്തി രേഖയെന്നാണ് ഇന്ത്യയുടെ നിലപാട്.

എന്നാല്‍ ചൈനയുടെ അഭിപ്രായത്തില്‍ ഇത് 2000 കിലോമീറ്റര്‍ മാത്രമാണിത്. മൂന്ന് മേഖലകളിലായാണ് അതിര്‍ത്തി രേഖ. കിഴക്കന്‍ മേഖല അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവ ഉള്‍ക്കൊളളുന്നു. മധ്യ മേഖല ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ മേഖലകള്‍ അടങ്ങിയതാണ്. പടിഞ്ഞാറന്‍ മേഖലയാണ് ലഡാക്ക് ഉള്‍പ്പെട്ടിരിക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നത് പശ്ചിമ മേഖലയിലാണ്. 1959 ല്‍ ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് അയച്ച കത്തിലൂടെയാണ് ഈ വിഷയം ഉയര്‍ന്നുവരുന്നത്.

എല്‍.എ.സി (The Line of Actual Control) എന്നത് കിഴക്കന്‍ പ്രദേശത്തെ മക്‌മോഹന്‍ ലൈനും പടിഞ്ഞാറന്‍ പ്രദേശത്ത് യഥാര്‍ത്ഥത്തില്‍ ഇരുവിഭാഗവും നിയന്ത്രിക്കുന്ന പ്രദേശവുമാണെന്നാണ് പറയുന്നത് . എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത ഇല്ലെന്നാണ് വിദേശ കാര്യ വിദഗ്ദര്‍ പറയുന്നത്.

1962-ലെ യുദ്ധത്തിന് ശേഷം, ചൈന പറഞ്ഞത് 1959 ല്‍ നിശ്ചയിച്ച നിയന്ത്രണ രേഖയില്‍ നിന്ന് 20 കിലോമീറ്റര്‍ പിന്‍വാങ്ങിയെന്നാണ്. ഇതിനെ ഇന്ത്യ തുടക്കം മുതല്‍ അംഗീകരിച്ചിരുന്നില്ല. അതിക്രമിച്ചു കയറിയതിന് ശേഷം 20 കിലോ മീറ്റര്‍ പിന്‍വാങ്ങിയെന്നാണ് ചൈന പറയുന്നതെന്നാണ് നെഹ്‌റു അന്ന് പറഞ്ഞത്

ചൈനയുടെ എല്‍.എ.എസി എന്നത് മാപ്പിലെ ചില പോയിന്റുകള്‍ മാത്രമാണെന്നും അവ കൂട്ടിയോജിപ്പിക്കുമ്പോള്‍ ചൈന യുദ്ധത്തിലൂടെ കൈയടക്കിയ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഇന്ത്യ അന്ന് ആവശ്യപ്പെട്ടത്.

1993 ല്‍ നരസിംഹറാവുവിന്റെ ചൈന സന്ദര്‍ശന വേളയിലാണ് ഇന്ത്യ നിയന്ത്രണ രേഖ അംഗീകരിക്കുന്നത്. എന്നാല്‍ 1959-ലെയോ 1962-ലെയോ അല്ല, മറിച്ച് കരാര്‍ ഒപ്പിടുന്ന കാലത്തെയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ചില മേഖലകളിലെ തര്‍ക്കം പരിഹരിക്കുന്നതിന്ന് സംയുക്ത പ്രവര്‍ത്തക സമിതി രൂപികരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

നിയന്ത്രണ രേഖ സംബന്ധിച്ച മാപ്പ് ഇരു രാജ്യങ്ങളും ഇപ്പോഴും കൈമാറിയിട്ടില്ല. പശ്ചിമ മേഖല സംബന്ധിച്ച് മാപ്പ് തയ്യാറാക്കിയെങ്കിലും കൈമാറിയില്ല. നിയന്ത്രണ രേഖ വിശദീകരിക്കുന്നത് സംബന്ധിച്ച പക്രിയ 2002 ന് ശേഷം നിലച്ചുപോകുകയും ചെയ്തു.

ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ പ്രദേശങ്ങളെ അക്സായിചിന്നിൽ നിന്ന് വേർതിരിക്കുന്ന ലൈൻ യഥാർത്ഥ നിയന്ത്രണ രേഖ (LAC) എന്നറിയപ്പെടുന്നു... ഇന്ത്യയുടെ അവകാശവാദത്തില്‍ എല്‍ എ സി അല്ല, മറിച്ച് അക്‌സായി ചിന്നും ഗില്‍ഗിത് ബല്‍തിസ്ഥാനും ഉള്‍പ്പെടുന്നതാണ് നിയന്ത്രണ രേഖ

ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തിന്റെ കിഴക്കേയറ്റമാണ് അക്സായി ചിൻ എന്ന് ഇന്ത്യ അവകാശപ്പെടുന്നു. അതേസമയം ചൈന അവകാശപ്പെടുന്നത് അവരുടെ സിൻജിയാങ് ഉയ്ഘർ സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാണ് അക്സായി ചിൻ എന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് മാത്യു  (3 minutes ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (14 minutes ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (18 minutes ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (27 minutes ago)

ഇന്നും നാളെയും വ്യാപക മഴ  (36 minutes ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (42 minutes ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (59 minutes ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (1 hour ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (1 hour ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (1 hour ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (1 hour ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (2 hours ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (2 hours ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends