ലൈംഗിക സുഖം ലഭിക്കുന്നതിനായി പുതുവഴി ; യുവാവിന്റെ മൂത്രാശയത്തിൽ മൊബൈൽ ചാർജർ
മനുഷ്യ ശരീരത്തിൽ പല ഭാഹ്യ വസ്തുക്കളും കടന്നു ചെല്ലാറുണ്ട് പ്രതേകിച്ച് കുട്ടികളൊക്കെ കാണുന്നതൊക്കെ എടുത്ത് വായിൽ വെക്കുക്കയുന്ൻ വിഴുങ്ങി പോകുന്ന തൊക്കെ നമ്മൾക്കു അറിയാവുന്നതാണുതാനും എന്നാൽ ഇവിടെ യുവാവിന്റെ മൂത്രാശയത്തിൽ കുടുങ്ങിയ മൊബൈൽ ഫോൺ ചാര്‍ജർ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കുകയും ചെയ്തിരിക്കുകയാണ്
സംഭവം നടന്നിരിക്കുന്നത് അസമിൽ. യുവാവിന്റെ മൂത്രാശയത്തിൽ കുടുങ്ങിയ മൊബൈൽ ഫോൺ ചാര്‍ജർ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കി. 30 വയസ്സുകാരനായ യുവാവ് വയറ്റിൽ ചാർജർ പോയെന്നു തെറ്റിദ്ധരിപ്പിച്ചാണു സർജനെ സമീപിച്ചത്. ഹെഡ്ഫോണിന്റെ കേബിൾ അറിയാതെ വയറ്റിൽ പോയതായി പരാതിപ്പെട്ടു യുവാവ് ദിവസങ്ങള്‍ക്കു മുൻപ് തന്നെ സമീപിച്ചതായി സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ വല്ലിയുൾ ഇസ്‍ലാം വ്യക്തമാക്കി.
എന്നാൽ എക്സ് റേ പരിശോധന നടത്തിയപ്പോഴാണു യുവാവിന്റെ മൂത്രാശയത്തിൽ മൊബൈൽ ചാർജറിന്റെ കേബിൾ കണ്ടെത്തിയത്. യുവാവ് ജനനേന്ദ്രിയം വഴി ഇത് അകത്തേക്കു കയറ്റിയതാണെന്നും ഡോക്ടർ പ്രതികരിച്ചു. ഇതു വിജയകരമായി പുറത്തെടുത്തതായും യുവാവ് സുഖപ്പെടുന്നതായും ഡോക്ടര്‍ അറിയിച്ചു. സമൂഹമാധ്യമം വഴിയാണ് ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോക്ടറുടെ പ്രതികരണം ഇങ്ങനെ– ശസ്ത്രക്രിയയിലെ ആശ്ചര്യങ്ങൾ! 25 വർഷത്തെ ശസ്ത്രക്രിയ രംഗത്തെ ചികിത്സയിൽ ഞാൻ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇതുപോലുള്ള സംഭവങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്. യാദൃശ്ചികമായി ഹെഡ്ഫോൺ ഉള്ളിൽ പോയതിനാൽ അടിവയർ വേദനിക്കുന്നെന്ന പരാതിയുമായാണു യുവാവ് എന്നെ സമീപിച്ചത്. എന്നാൽ പരിശോധിച്ചപ്പോൾ മൂത്രാശയത്തിൽ മൊബൈൽ ഫോൺ ചാർജറിന്റെ കോഡാണു കണ്ടെത്തിയത്. ഇയാളുടെ മാനസികനില ഇപ്പോഴും ഒരു ചോദ്യമായി നിലനിൽക്കുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. രോഗി സുഖപ്പെടുന്നു. ഈ ഭൂമിയില്‍ എല്ലാം നടക്കും, തീർച്ചയായും!.ലൈംഗിക സുഖം ലഭിക്കുന്നതിനായി ജനനേന്ദ്രിയത്തിൽ ഇയാൾ സ്ഥിരമായി വസ്തുക്കൾ കയറ്റിയിരുന്നെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം യുവാവിന്റെ പേരുവിവരങ്ങൾ ഡോക്ടറോ, ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല. ഗുവാഹത്തിയിലെ സർക്കാർ ആശുപത്രികളെല്ലാം കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയതിനാലാണു സ്വകാര്യ ആശുപത്രിയിലെത്തി യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
അതെ സമയം കഴിഞ്ഞ ദിവസം അതികഠിനമായ വേദനയുമായി എത്തിയ യുവാവിന്റെ വയറിനുള്ളില്‍ നിന്ന് നീക്കിയത് മദ്യക്കുപ്പി. ആരോഗ്യ പ്രവര്‍ത്തകരുടെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമാകുന്നത്. മദ്യലഹരിയിൽ യുവാവ് സ്വയമാണ് മദ്യക്കുപ്പി മലദ്വാരത്തില്‍ കുത്തിക്കയറ്റിയത്. പിന്നീട് കുപ്പി പുറത്തെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല.
വീട്ടുകാരോട് വയറുവേദനയുടെ കാരണം ഇതാണെന്ന് ഇയാള്‍ പറഞ്ഞിരുന്നില്ല. രണ്ട് ദിവസം കുപ്പി വയറില്‍ കുടുങ്ങിയതോടെ വേദന അസഹ്യമായി. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എക്സ് റേ കണ്ട് ഞെട്ടിയെന്ന് നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജനായ ഡോ എസ് പാണ്ഡ്യരാജ് പറഞ്ഞത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 250 മില്ലിയുടെ ഗ്ലാസ് കുപ്പി പുറത്തെടുത്തത്.
https://www.facebook.com/Malayalivartha