തമിഴ്‌നാട്ടില്‍ രോഗികൾ 30,000 കടന്നു; ചെന്നൈയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 20,000 കടന്നു
ഏറെ പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് വ്യാപനം ദിനം പ്രതി ഉയരുകയാണ്. തമിഴ്‌നാട്ടില്‍ ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമധികം കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 19 പേര്‍ മരണമടഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെന്നൈയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 20,000 കടന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 30,000 ആയി. സംസ്ഥാനത്ത് ഏറ്റവും മോശപ്പെട്ട സ്ഥിതി ചെന്നൈ നഗരത്തിലാണ്.
അതേസമയം അയല്‍ സംസ്ഥാനമായ കര്‍ണാടകയും വ്യത്യസ്തമല്ല. ഇന്ന് 378 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 5000കടന്നു. 5213 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 59 ആയി ഉയര്‍ന്നതായും കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ന് മാത്രം 280 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1968 ആയി. 3184 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. പുതുതായി രണ്ടുപേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha