മുതിര്‍ന്ന നേതാവും അണികളും ബിജെപിയിലേക്ക്; കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഉപതിരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വന്‍ തിരിച്ചടി
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഉപതിരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വന്‍ തിരിച്ചടി. സംസ്ഥാനത്തെ ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പിന് മുന്‍പായുളള ഈ കൂട്ടക്കൊഴിഞ്ഞ് പോക്ക് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. അതിനു ശേഷം മുൻ മന്ത്രി ബാലേന്ദു ശുക്ല, ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിലേക്ക് പോയ സേവാദൾ മുൻ അധ്യക്ഷൻ സത്യേന്ദ്ര യാദവ് എന്നിവരാണ് കോൺഗ്രസിൽ മടങ്ങിയെത്തിയത്.
ബിജെപിയിൽ സിന്ധ്യ ശ്വാസം മുട്ടി നിൽക്കുകയാണെന്നും വൈകാതെ കോൺഗ്രസിൽ തിരിച്ചെത്തും എന്നും ഭോപ്പാലിലെ പിസിസി ആസ്ഥാനത്ത് വെച്ച് അംഗത്വം സ്വീകരിച്ച ശേഷം സത്യേന്ദ്ര യാദവ് പ്രഖ്യാപിച്ചു. ഇങ്ങനെ നാഴികക്ക് നാൽപ്പത് വട്ടം മറുകണ്ടം ചാടുന്ന കോൺഗ്രസുകാരുടെ സ്വഭാവത്തിന് മറ്റൊരു ഉദാഹരണം കൂടി. തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍. സംസ്ഥാനത്തെ പ്രമുഖ നേതാവും കരിംനഗര്‍ ജില്ല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ കടകം മൃത്യുഞ്ജയമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്. അദ്ദേഹത്തോടൊപ്പം മകനും അനുയായികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. കരിം നഗര്‍ മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് കടകം മൃത്യുഞ്ജയം.
ബിജെപി സംസ്ഥാന അധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബണ്ഡി സഞ്ജയ് കുമാര്‍, മുന്‍ മന്ത്രി ഇ പെഡ്ഡി റെഡ്ഡി, മുന്‍ എംപി ജി വിവേക്, മുന്‍ എംഎല്‍എ ശോഭ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് മൃത്യുഞ്ജയവും അനുയായികളും ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. കടകം മൃത്യുഞ്ജയം ബിജെപിയില്‍ എത്തിയത് സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു. തന്റെ ഗുരുവിനെ പോലെയാണെ് മൃത്യുഞ്ജയമെന്നും അദ്ദേഹത്തെ പോലെയുള്ള നേതാക്കന്മാരെ സംസ്ഥാനത്ത് പാര്‍ട്ടി ആവശ്യമാണെന്നും ബണ്ഡി സഞ്ജയ് കുമാര്‍പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബിജെപി നാല് ലോക്സഭ സീറ്റുകള്‍ നേടിയിരുന്നു.
ഗുജറാത്തിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ഗുജറാത്തില്‍ ബിജെപി ഓപ്പറേഷന്‍ താമര നടത്തുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.
ഈ മാസം അവസാനം ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കൂടുതല്‍ സീറ്റ് നേടിയാല്‍ രാജ്യസഭയില്‍ മികച്ച മുന്നേറ്റം നടത്താനാവുകയും ഇത് വഴി നിയമനിര്‍മ്മാണത്തിനുള്ള വെല്ലുവിളികള്‍ തരണം ചെയ്യാന്‍ കഴിയും എന്ന കണക്കുകൂട്ടലിലാണ് ബിജെപി. നിഗമനം ശക്തമായ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി നടത്തിയ കൂടികാഴ്ച്ച ചര്‍ച്ചയാവുന്നു. എന്ത് വില കൊടുത്തും രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ് ബിജെപി.
നേരത്തെ തീരുമാനിക്കാതെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന കൂടികാഴ്ച്ചക്ക് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍മാരും പാര്‍ട്ടി വിട്ട് ഭരണകക്ഷിയില്‍ ചേരുകയാണെന്ന ചര്‍ച്ചകള്‍ സജീവമാണ്്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ തീരിച്ചടിയായിരിക്കും
2017 ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു ഗുജറാത്തില്‍ 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെക്കുന്നത്. എന്നാല്‍ ഈ അനുഭവം മുന്നിലുള്ളത് കൊണ്ട് തന്നെ കോണ്‍ഗ്രസ് വളരെ ശ്രദ്ധയോടെ മാത്രമെ കാര്യങ്ങള്‍ നീക്കുകയുള്ളൂ. അന്ന് അഹമ്മദ് പട്ടേലിനെ ജയിപ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ തന്നെ മുഴുവന്‍ എംഎല്‍എമാരേയും കര്‍ണാടകയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha