കിടക്ക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച 75കാരൻ കൊവിഡ് ബാധിച്ച് മരിച്ചു
ആശുപത്രിയില്‍ കിടക്ക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച 75കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ നന്ദ് നഗ്രി സ്വദേശിയായ മോത്തി റാം ഗോയലാണ് ഡല്‍ഹി ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫലയില്‍ സ്വീകരിച്ചതിന് പിന്നാലെ ഇയാള്‍ മരണമടയുകയായിരുന്നു..
ഡല്‍ഹിയിലെ ഒരു സ്വകാര്യ നേഴ്‌സിംഗ് ഹോമില്‍ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെയാണ് മോത്തി റാം ഗോയലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നേഴ്‌സിംഗ് ഹോമിന്‍െ്‌റ അനാസ്ഥയാണ് പിതാവിന് രോഗം വരാന്‍ കാരണമെന്ന് മോത്തി റാമിന്‍െ്‌റ മകന്‍ ആരോപിച്ചു. രോഗലക്ഷണം കണിച്ചിട്ടും നാല് ആശുപത്രികളെ സമീപിച്ചിട്ടും സഹായം ലഭിക്കാതെ വന്നതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
മെയ് 25നാണ് മോത്തി റാം ഡല്‍ഹി ഷാദ്രയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. അവിടെ നിന്ന് അനന്തവിഹാറിലെ നേഴ്‌സിംഗ് ഹോമിലേക്ക് റഫര്‍ ചെയ്തു. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് മോത്തി റാമിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വാര്‍ഡില്‍ നിന്ന് മോത്തി റാമിനെ മാറ്റണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നാല് ആശുപത്രികളെ സമീപിച്ചുവെങ്കിലും ബി.പി.എല്‍ വിഭാഗത്തിനുള്ള കൊവിഡ് ബെഡുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു. ഇതോടെയാണ് കൊവിഡ് ബെഡ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ മോത്തി റാം മരണമടയുകയായിരുന്നു.
https://www.facebook.com/Malayalivartha