അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ചൈനയുടെ സൈനികശേഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിയുമോ എന്നത്. .. ഇന്ത്യയില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ ചൈനയും പാകിസ്ഥാനും അണുവായുധ ശേഖരം വര്‍ദ്ധിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ ... ഇന്ത്യ–ചൈന സൈനിക ബലാബലം ഇങ്ങനെ

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ചൈനയുടെ സൈനികശേഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിയുമോ എന്നത്. .. ഇന്ത്യയില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ ചൈനയും പാകിസ്ഥാനും അണുവായുധ ശേഖരം വര്‍ദ്ധിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ ... സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയ്ക്ക് 2019ല്‍ 130 മുതല്‍ 140 വരെ ആണവ പോര്‍മുനയാണ് ഉള്ളത്. നിലവില്‍ 150 ആണവ പോര്‍മുനകളുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ . അതേസമയം, ചൈനയില്‍ 2019ല്‍ 290 ഉം ഈ വര്‍ഷം അത് 320ലേക്കും ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പാകിസ്ഥാനിൽ ഇത് 160 ന്യൂക്ലിയര്‍ പോര്‍മുനകളാണ് ഉള്ളത്.
എന്നിരുന്നാലും ചൈന ഇന്ത്യയുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. 1962ൽ ഇന്ത്യ ചൈനയോട് തോറ്റ അവസ്ഥയല്ല ഇന്ന് ഇന്ത്യയുടേത് എന്ന് ചൈനക്ക് നന്നായി അറിയാം .. ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്. കര വ്യോമ നാവിക സേനയുടെ എണ്ണക്കൂടുതൽ വെച്ച് നോക്കുമ്പോൾ ചൈനീസ് സൈന്യം ഇന്ത്യയേക്കാൾ വളരെ മുന്നിലുമാണ് ..എന്നാൽ ലോകത്തിലെ ഏറ്റവും കരുത്തുള്ള മിസൈൽ സംവിധാനങ്ങൾ ഉള്ള ആണവ ശക്തിയാണ് ഇന്ന് ഇന്ത്യ
16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ കൃത്യമായി എത്താൻ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇന്ത്യയുടെ മുതൽക്കൂട്ട് . അഗ്‌നി 5നും 6000 കിലോമീറ്റർ പരിധി താണ്ടാൻ നിഷ്പ്രയാസം സാധിക്കും . ന്യൂഡൽഹിയിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള ദൂരം വെറും 3766 കിലോ മീറ്റർ മാത്രമാണ് . അതായത് അഗ്നി മിസൈൽ തൊടുത്താൽ ഇന്ത്യക്ക് ബെയ്ജിങ്ങിനെ അഗ്നിക്കിരയാക്കാൻ മിനിറ്റുകൾ മതി . ഇത് ചൈനക്കും നന്നായി അറിയാം.
അവർക്കും അതി ശക്തമായ മിസൈലുകൾ കൈവശമുണ്ട്. ചൈന കരയില്‍ നിന്നും സമുദ്രത്തില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകള്‍ വികസിപ്പിച്ചു വരികയാണ് എന്നാണു ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ . ..ലഡാഖില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനീകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ഓരോ പൗരന്മാരേയും ആശങ്കയിലാക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത് .. അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചെയ്തിരിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
ഇന്ത്യയേക്കാൾ ശക്തമാണ് ചൈനയുടെ മിസൈൽ സംവിധാനം. ചൈനയ്ക്ക് കുറഞ്ഞത് 90 ലേറെ ഭൂഖണ്ഡാന്തര മിസൈലുകളുണ്ടെന്നാണ് അറിയപ്പെടുന്നത് . ഇതിൽ 66 എണ്ണം കരയിൽനിന്നു കരയിലേക്ക് തൊടുക്കാവുന്നതും 24 എണ്ണം കടലിൽനിന്ന് തൊടുക്കാവുന്നതുമാണ്...
ചൈനയ്ക്ക് സൈനികമായി മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യവും ഒട്ടും പിന്നിലല്ല. 23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. പ്രതിരോധച്ചെലവിന്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് - 261.1 ബില്യൻ ഡോളര്‍.
ഇന്ത്യയുടേത് 71.1 ബില്യൻ ഡോളര്‍. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങള്‍ ചൈനയ്ക്കുള്ളപ്പോള്‍ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്‌ടേഴ്‌സിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമില്ല. ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും
ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വന്‍കിട പോര്‍ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോര്‍വെറ്റ് പോര്‍ക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോള്‍ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോര്‍വെറ്റ് പോര്‍കപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോള്‍ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.
ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 നു അടുത്തുവരും . 1271 പോര്‍ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാന്‍സ്‌പോര്‍ട്ടറുകളും 352 റെയ്ഡർ എയര്‍ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളില്‍ 206 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്.
ഇന്ത്യന്‍ വ്യോമസേനയിൽ 2102 വിമാനങ്ങൾ ആണ് ഉള്ളത് . ഇതില്‍ 676 എണ്ണം പോര്‍ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാന്‍സ്‌പോര്‍ട്ടറുകളും 323 റെയ്ഡർ എയര്‍ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതില്‍ 16 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സര്‍വീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.
അണ്വായുധത്തിന്റെ കാര്യത്തിലും ചൈനയാണു മുന്നില്‍. 270 അണ്വായുധങ്ങളാണ് അവര്‍ക്കുള്ളത്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും ചൈനയ്ക്കു സ്വന്തം. ചൈനയ്ക്ക് കുറഞ്ഞത് 90 ലേറെ ഭൂഖണ്ഡാന്തര മിസൈലുകളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതില്‍ 66 എണ്ണം കരയില്‍നിന്നു കരയിലേക്ക് തൊടുക്കാവുന്നതും 24 എണ്ണം കടലില്‍നിന്ന് തൊടുക്കാവുന്നതുമാണ്.
ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈല്‍ പരിധി 150 കിലോമീറ്ററാണ്. ഇന്ത്യയുടെ കരുത്ത് അഗ്‌നി 5 മിസൈലുകള്‍തന്നെയാണ് .. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്കും നേരിട്ടുള്ള ഒരു യുദ്ധമുണ്ടായാൽ ചൈനയെ തകർക്കാൻ കഴിയും. ഇത് ചൈനക്കും വ്യക്തമായി അറിയാം.
മാത്രമല്ല അതിർത്തിയിലെ ഭൂപ്രകൃതി ഇന്ത്യക്ക് അനുകൂലമാണ് .. ചൈനീസ് വ്യോമശക്തി പൂർണമായി ഇന്ത്യക്കെതിരെ വിന്യസിക്കാൻ ചൈനക്ക് കഴിയില്ല .. ശക്തമായ ആക്രമണം നടത്തണമെങ്കിൽ അതിർത്തിയിൽനിന്നു കുറഞ്ഞത് 300 കിലോമീറ്റർ അകലെയെങ്കിലും യുദ്ധവിമാനങ്ങൾ വിന്യസിക്കണം. എന്നാൽ ഇന്ത്യക്കെതിരെ ചൈനയ്ക്ക് യുദ്ധവിമാനങ്ങൾ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ
ടിബറ്റിൽ അഞ്ച് എയർഫീൽഡുകളും സിങ്ചിയാങ്ങിൽ രണ്ടെണ്ണവുമാണ് ചൈനയ്ക്കുള്ളത്. കൂടുതൽ എയർഫീൽഡുകൾ ടിബറ്റിൽ സജ്ജമാക്കുകയാണ് ചൈന. ഈ എയർഫീൽഡുകൾ തമ്മിലുള്ള ദൂരക്കൂടുതലും ചൈനയെ വലയ്ക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം
https://www.facebook.com/Malayalivartha























