ഇന്ത്യ- ചൈന ഏറ്റുമുട്ടൽ ; പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തര യോഗം വിളിച്ചു ചേര്ത്തു

ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന എറ്റുമുട്ടലിനെ തുടര്ന്ന് സൈനികര് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തര യോഗം വിളിച്ചു ചേര്ത്തു. ചീഫ് ഡിഫന്സ് സ്റ്റാഫ് ജനറല് ബിപിന് റാവത്ത്, മൂന്ന് സൈനിക മേധാവിമാര്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര് എന്നിവരാണ് യോഗത്തില് പങ്കെടുത്തത്.
അതിര്ത്തിയിലെ സംഘര്ഷം ലഘൂകരിക്കുന്നതിനുള്ള ചര്ച്ച നടന്നുവരുന്നതിനിടെ കിഴക്കന് ലഡാക്കിലെ ഗാല്വന് വാലിയില് ഇന്നലെ രാത്രിയോടെയാണ് സംഘര്ഷമുണ്ടായത്. രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെ യോഗം അവസാനിച്ചതിന് ശേഷം രാജ്നാഥ് പ്രതിരോധ മന്ത്രാലയത്തില് നിന്ന് സ്വന്തം വസതിയിലേക്ക് പോയി. വൈകീട്ടോടെ പ്രതിരോധ മന്ത്രി ചൈനാ അതിര്ത്തിയിലെ സംഘര്ഷം സംബന്ധിച്ച് വിശദീകരണം നല്കുമെന്നാണ് റിപ്പോര്ട്ടുകള്.
ഇന്നലെ വൈകിട്ടാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്. ഇന്ന് രാവിലെ 7.30 മുതല്‍ അതിര്‍ത്തിയില്‍ പ്രശ്നപരിഹാര ചര്‍ച്ച നടക്കുന്നു. ഇന്ത്യന്‍ കര, വ്യോമ സേനാ താവളങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി താവളങ്ങളില്‍ പടയൊരുക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണ് സന്തോഷ്. സംഘര്‍ഷത്തില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചര്‍ച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ. ഇന്ത്യ – ചൈന സംഘർഷത്തിൽ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളിലെയും അതിർത്തി കമാൻഡർമാർ യോഗം ചേരുകയാണ്.
സൈനികർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഏകപക്ഷീയമായ നടപടി എടുക്കരുത്. പ്രകോപനം ഉണ്ടാക്കരുത്. ഇന്ത്യയാണ് അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയതെന്നും ചൈന ആരോപിച്ചു.
https://www.facebook.com/Malayalivartha























