ഇനി പോരാടുന്നത് സാധാരക്കാരായ ഇന്ത്യക്കാർ ; "ബോയ്‌ക്കോട്ട് ചൈന"..ചൈനയെ നിരത്താൻ ഞങ്ങളിറങ്ങുന്നു...1975-ന് ശേഷം ചൈന-ഇന്ത്യാ സൈനികർ തമ്മിൽ സംഘർഷമുണ്ടായി മരണം സംഭവിക്കുന്നത് ആദ്യം ; മലയാളിവാർത്ത ക്യാമ്പ്യൻ...

1975-ന് ശേഷം ആദ്യമായാണ് ചൈന-ഇന്ത്യാ സൈനികർ തമ്മിൽ സംഘർഷമുണ്ടായി മരണം സംഭവിക്കുന്നത്. സംഭവത്തോട് ചൈന ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇന്ത്യ ഏകപക്ഷീയമായ രീതിയിൽ വിവരങ്ങൾ പുറത്തുവിടുന്നു എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നത്. 5 ചൈനീസ് സൈനികർ മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അനാവശ്യ പ്രസ്താവനകൾ നടത്തി പ്രശ്നം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഇത്രയും നാൾ ഇന്ത്യയുടെ ചോറുണ്ടിട്ട് തിരിഞ്ഞു കൊത്തിയ ചൈന ഓർത്തോ.. സാധാരക്കാരായ ഞങ്ങൾ ഇറങ്ങുന്നു. ബോയ്‌ക്കോട്ട് ചൈന. ഇതൊരു മുദ്ര വാക്യമല്ല , ഓരോ സാധാരണക്കാരായ ഇന്ത്യക്കാരന്റെയും പ്രതിക്ഷേധമാണ്. ജനിച്ച് വീഴുന്ന കുഞ്ഞിന്റെ വായിൽ നുണയുന്ന മിൽക്ക് ബോട്ടിൽ മുതൽ അവസാന ശ്വാസമെടുക്കാൻ ഐസിയുവിൽ സ്ഥാപിച്ചിരിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വരെ ചൈനീസ് ഉൽപ്പന്നങ്ങളാണ്. അവസരത്തിൽ 5 ധീര യോദ്ധാക്കന്മാരെ കൊന്നു തള്ളിയ ചൈനയുടെ ക്രൂരത സഹിക്കാൻ ആവില്ല . നമ്മളിലെ ഓരോരുത്തരുടെയും കുടുംബത്തിലേം അംഗങ്ങളാണ് ആ ധീരന്മാർ അങ്ങനെ കാണാനേ നമുക് കഴിയു അപ്പോൾ ചൈനയോട് പ്രതികാരം വീട്ടേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമായി മാറുകയാണ്. മലയാളിവാർത്ത ഒരു ക്യാമ്പ്യൻ തുടങ്ങുകയാണ്. ഞാൻ പറഞ്ഞത് ശരി എന്ന് ചിന്തിക്കുന്നവർ ഒരു ലൈക് തരണം. ഇല്ല ആ ധീരന്മാരുടെ തലക്ക് ഒരു വിലയുമില്ല എന്നാണ് നിങ്ങൾ കരുതുന്നത് എങ്കിൽ ധൈര്യമായി ഡിസ്‌ലൈക്കെ അടി. ഇനി എങ്ങനെ ഈ ക്യാമ്പയിൻ കൂടുതൽ വീറുറ്റതാക്കാം എന്നഭിപ്രായപ്പെടേണ്ടത് നിങ്ങൾ തന്നെയാണ് അക്കാര്യങ്ങൾ കമന്റിലൂടെ അറിയിക്കു.
കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് 'ബോയ്‌ക്കോട്ട് ചൈന' ആഹ്വാനം ശക്തിപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സോഫ്റ്റ് വെയറുകളെ ഒരാഴ്ചയ്ക്കകവും ഹാർഡ് വെയറുകളെ ഒരു വർഷവും കൊണ്ടും ഉപേക്ഷിച്ച് ചൈനയെ ബഹിഷ്കരിക്കണം എന്ന 'ബോയ്ക്കോട്ട് ചൈന' ക്യാമ്പെയിൻ ലക്ഷ്യം കാണുന്നുണ്ടെന്ന് ക്യാമ്പെയ്ൻ ആരംഭിച്ച ലഡാക്കിലെ വിദ്യാഭ്യാസവിദഗ്ധനും പ്രമുഖ പര്യവേക്ഷകനുമായ സോനം വാങ് ചുക്. ക്യാമ്പെയിനെ പിൻതുണച്ചുള്ള അമുലിന്റെ കാർട്ടൂണിനെ തുടർന്ന് അമുലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് സസ്പെൻഷൻ വന്നതും ആന്റി ചൈന ആപ്പുകളെ ഗൂഗിൾ പ്ളേസ്റ്രോറിൽ നിന്ന് പുറത്താക്കിയതുമെല്ലാം ഇതിന്റെ ശുഭ ലക്ഷണമാണെന്ന് വാങ് ചുക് പറഞ്ഞു.
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം ഇന്ത്യയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും ബാബ രാംദേവ് ആഹ്വാനം ചെയ്തു. തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അദ്ദേഹം രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു. രാംദേവിന്റെ ട്വീറ്റിന് 35,000 ലൈക്കുകളും പതിനൊന്നായിരം റിട്വീറ്റുകളുമായി മികച്ച പ്രതികരണമാണ് ലഭിച്ചത്.
മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചകാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം രംഗത്തെത്തിയത്. ഇത് ഇന്ത്യന്‍ ജനത ഏറ്റെടുക്കുകയായിരുന്നു. ഒരാഴ്ച്ചയ്ക്കകം എല്ലാ ചൈനീസ് സോഫ്റ്റ് വെയറുകളും ഉപേക്ഷിക്കും, ഒരു വര്‍ഷത്തിനകം എല്ലാ ചൈനീസ് ഹാര്‍ഡ് വെയറുകളും ഉപേക്ഷിക്കും-ഇതായിരുന്നു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ത്രീ ഇഡിയറ്റ്‌സിലെ ഫുന്‍സുക് വാങ്ദു എന്ന കഥാപാത്രത്തിന് പ്രചോദനമായ സോനം വാങ്ചകിന്റെ വാക്കുകള്‍. ഒരു വശത്ത്, നമ്മുടെ സൈനികര്‍ അവരോട് യുദ്ധം ചെയ്യുന്നു, മറുവശത്ത്, നമ്മള്‍ ചൈനീസ് ഹാര്‍ഡ്വെയര്‍ വാങ്ങുകയും ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതുവഴി കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ചൈനയ്ക്ക് നമ്മള്‍ നല്‍കുന്നത്. അത് ഉപയോഗിച്ച് അവര്‍ നമുക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു-വാങ്ചക് പറഞ്ഞു. ഈ സമയം, ചൈനക്കെതിരെ ബുള്ളറ്റുകളേക്കാള്‍ കീശയിലുള്ള പണസഞ്ചി കൊണ്ട് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോനം വാങ്ചുകിന്റെ ആഹ്വാനത്തില്‍ പ്രചോദനം കൊണ്ട് ബോളിവുഡിലെ പ്രമുഖരായ അര്‍ഷാദ് വാര്‍സി, മിലിന്ദ് സോമന്‍, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ ഷോറെ, കാമ്യ പഞ്ചാബി തുടങ്ങിയവരും സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്ന ചൈന ബഹിഷ്‌ക്കരണ ക്യാംപയിനിന്റെ ഭാഗമായി. ഈ നിമിഷം മുതല്‍ താന്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പോവുകയാണെന്ന് അര്‍ഷാദ് വാര്‍സി ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ നിര്‍ബന്ധമായും ചൈനീസ് സംബന്ധമായ എല്ലാം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പോകുന്നു. അവ നമ്മള്‍ ഉപയോഗിക്കുന്ന മിക്ക കാര്യങ്ങളുടെയും ഭാഗമായതിനാല്‍ സമ്പൂര്‍ണ ഉപേക്ഷിക്കലിന് സമയമെടുക്കുമെങ്കിലും ഒരു ദിവസം ഞാന്‍ ചൈനീസ് ഉത്പന്നങ്ങളില്‍ നിന്ന് സ്വതന്ത്രനാകും. നിങ്ങളും ഇത് പരീക്ഷിക്കണം-അര്‍ഷാദ് വാര്‍സി പറഞ്ഞു. പ്രമുഖ ചൈനീസ് ഹ്രസ്വ-വിഡിയോ നിര്‍മാണ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ താന്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് നടനും മോഡലുമായ മിലിന്ദ് സോമന്‍ അറിയിച്ചു. ഞാന്‍ ഇപ്പോള്‍ ടിക്ടോക്കില്‍ ഇല്ല. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുക-അദ്ദേഹം ട്വീറ്റ് ചെയ്തു.
ക്യാംപയിന്റെ ഭാഗമായി ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തുള്ള സപ്പോര്‍ട്ട് മെയ്ഡ് ഇന്‍ ഇന്ത്യ ഹാഷ്ടാഗിലുള്ള സന്ദേശങ്ങളും സജീവമായി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വികാസ് സംവാഡില്‍ നിന്നുള്ള സോഷ്യല്‍ ആക്ടിവിസ്റ്റ് സച്ചിന്‍ ജെയിന്‍ പറഞ്ഞു. രാജ്യത്തെ 130 കോടി ആളുകള്‍ ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വസ്തുക്കളും ഷെയര്‍ചാറ്റ്, ജിയോ, റോപോസോ തുടങ്ങിയ ആപ്ലിക്കേഷനുകളും ലോകമെമ്പാടും സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























