വുഹാൻ കണക്ക് പോലെ മലക്കം മറിഞ്ഞ് ചൈന; ഈ കള്ള കണക്ക് വിശ്വസിക്കാൻ ഇന്ത്യയല്ല ഒരു രാജ്യവും തയ്യാറാവുകയില്ല

ഗ്ലോബൽ ടൈംസ് എന്ന മാധ്യമം ആദ്യം നൽകിയ വാഴ്ത്താ അഞ്ച് ചൈനീസ് സൈനികർ മരിച്ചു എന്നതാണ്. പക്ഷെ ചൈനയുടെ ഈ കള്ള കണക്ക് വിശ്വസിക്കാൻ ഇന്ത്യയല്ല ഒരു രാജ്യവും തയ്യാറാവുകയില്ല കാരണം അഞ്ച് ചൈനീസ് സൈനികർ മരിച്ചെന്ന് ആദ്യം നൽകിയ വാർത്ത തിരുത്തി ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ്.
ഒരുകോടിയിലേറെ ജനസംഖ്യയുള്ള വുഹാനിലെ മൂന്ന് ശതമാനത്തിലേറെ ജനങ്ങളില്‍ കോവിഡ് 19 രോഗം കരുതിയതിലും നേരത്തെയുണ്ടെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്ത് അതായത് ചൈന ആദ്യം മുതൽ കോറോണയുടെ കാര്യത്തിൽ കള്ളാ കണക്ക് പറഞ്ഞിരുന്നു എന്ന് പകൽ പോലെ വ്യക്തമാണ്. പല മാധ്യമങ്ങളും പല തരത്തിലുള്ള വാർത്തകളാണ് നൽകി പോന്നത് കാരണം ആദ്യ ഘട്ടത്തിൽ കൊറോണ തുടങ്ങിയ സമയത് കൃത്യമായ ഉപാദാഷന് വേണ്ടി ചൈനീസ് മാധ്യമനാണ് റെഫർ ചീറ്റിയുന്ന രീതി ഞനാണ് അടക്കം സ്വീകരിച്ചിരുന്നു പക്ഷെ അന്ന് ഞന കണ്ടതാണ് പല പത്രങ്ങളിലും പല കണക്കുകളാണ് നൽകിയത് . പിന്നീട് ആഗോള തലത്തിൽ വരെ ചൈനീസ് സർക്കാരിന്റെ യും അവിടുത്തെ മാധ്യമങ്ങളുടെയും ഈ നിലപാട് ചർച്ചയായതാണ് ഇപ്പോഴിതാ
അഞ്ച് ചൈനീസ് സൈനികർ മരിച്ചെന്ന് ആദ്യം നൽകിയ വാർത്ത തിരുത്തി ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ്. അതിർത്തിയിലെ സംഘർഷത്തിൽ ചൈനീസ് സൈനികർ മരിച്ചെന്ന് മാത്രമാണ് പറഞ്ഞതെന്നും, എത്ര പേർക്ക് മരണം സംഭവിച്ചെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും ഗ്ലോബൽ ടൈംസ് ട്വീറ്റിൽ കുറിച്ചു. ഗ്ലോബൽ ടൈംസിന്‍റെ ഈ മലക്കം മറിച്ചിലിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിൻ്റെ ചീഫ് റിപ്പോര്‍ട്ടറായ വെങ് വെൻവെനാണ് അതിര്‍ത്തി സംഘര്‍ഷത്തിൽ 5 ചൈനീസ സൈനികര്‍ മരിച്ചതായി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനെ ഉദ്ധരിച്ച് ഇന്ത്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് നിലപാട് തിരുത്തിയ ഇവര്‍ താൻ ഇന്ത്യൻ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് ട്വീറ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയായിരുന്നു. ന്യൂസ് ലൈൻ ഐഎഫ്ഇ എന്ന ട്വിറ്റര്‍ ഹാൻഡിലിൻ്റെ പേരും ഇവർ ട്വീറ്റിലൂടെ പുറത്തു വിട്ടു.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിൽ ചൈനീസ് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചെന്നു മാത്രമാണ് പറഞ്ഞതെന്നും എത്ര പേര്‍ മരിച്ചെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നുമാണ് ഗ്ലോബൽ ടൈംസ് ട്വീറ്റിൽ വ്യക്തമാക്കിയത്. തനിക്ക് ലഭിച്ച് വിവരങ്ങള്‍ അനുസരിച്ച് ചൈനീസ് സൈന്യത്തിനും ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് ഗ്ലോബൽ ടൈംസ് എഡിറ്റര്‍ ഹു ഷിജിനും മുൻപ് ട്വീറ്റ് ചെയ്തിരുന്നു.
ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ കേണലും 2 ജവാൻമാരും വീരമൃത്യുവടഞ്ഞിരുന്നു. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ.
തങ്ങളുടെ രാജ്യത്ത് താണ്ഡവമാടിയ വൈറസിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ചൈന വേണ്ടസമയത്തു പുറത്തുവിട്ടിരുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുമായിരുന്നു എന്നുവേണം ഇപ്പോള്‍ കരുതാന്‍. ജനുവരി മുതല്‍ ചൈന തങ്ങളുടെ രാജ്യത്തു പടര്‍ന്ന വ്യാധിയുടെ യഥാര്‍ഥ ചിത്രം മറച്ചുവയ്ക്കുകയാണെന്ന ആരോപണം കേള്‍ക്കുന്നതാണ്. രാജ്യത്തിന്റെ മെഡിക്കല്‍ രംഗവും, മാധ്യമങ്ങളും, ഉദ്യോഗസ്ഥരും പുറത്തുവിട്ടുവന്ന റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി പഠിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത് ചൈന രോഗ ബാധയുടെ ഭയാനകത ലോകത്തിന്റെ മുന്നില്‍ നിന്നു മറച്ചുവച്ചു എന്നാണ്.
കൊറോണാവൈറസിനെക്കുറിച്ച് ബെയ്ജിങ് പുറത്തുവിട്ട വിവരങ്ങള്‍- രോഗബാധിതരുടെ എണ്ണം, മരണസംഖ്യ- തുടങ്ങിയവ ഒട്ടും വിശ്വാസയോഗ്യമല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. രോഗത്തിന്റെ യഥാര്‍ഥ മുഖം കണ്ടിരുന്നെങ്കില്‍ മറ്റു രാജ്യങ്ങള്‍ എത്രയും വേഗം പ്രതിരോധമുയര്‍ത്തുമായിരുന്നു എന്നാണ് വാദം. മെഡ്‌റക്‌സിവ് ( medRxiv) പ്രസിദ്ധീകരിച്ച പ്രബന്ധം ഇനിയും പിയര്‍ റിവ്യൂ നടക്കാനിരിക്കുന്നതേയുള്ളു എന്ന കാര്യവും മനസില്‍വയ്ക്കണം. ഇതില്‍ തെറ്റുകള്‍ കണ്ടെത്തപ്പെടാം.
ജനുവരി ആദ്യമാണ് വുഹാനില്‍ വൈറസ് വ്യാപനമുണ്ട് എന്ന് ചൈന ഔദ്യോഗികമായി സമ്മതിക്കുന്നത്. എന്നാല്‍, വുഹാനില്‍ വിചിത്രമായ, ന്യൂമോണിയ പോലെയുള്ള ഒരു രോഗം പടര്‍ന്നു തുടങ്ങിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനം മുതല്‍ ചൈനീസ് മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളില്‍ കാണാം. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇനി പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് സർക്കാർ റിപ്പോര്‍ട്ടുകള്‍ എഴുതിയ ഡോക്ടര്‍മാരെ നിശബ്ദരാക്കി. ഇതോടെ, പിന്നീടു സംഭവിച്ച പല കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി.
https://www.facebook.com/Malayalivartha























