Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ഇവരിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല; ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിൽ ; 1947 മുതലുള്ള ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴികൾ ഇങ്ങനെ.. ഇനിയും ഈ ഒരു ചരിത്ര താളുകളിൽ എന്തൊക്കെ എഴുതി ചേർക്കണം....

16 JUNE 2020 11:30 PM IST
മലയാളി വാര്‍ത്ത

 

ജമ്മു കശ്മീര്‍മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മേഖലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഈ അതിര്‍ത്തിയുടെ പല ഭാഗവും ഇപ്പോഴും വ്യക്തമായി നിര്‍ണയിച്ചിട്ടില്ല അതിര്‍ത്തി വിഷയത്തിലുള്ള സംഘര്‍ഷങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പതിവാണ്. ചൈനീസ് അതിര്‍ത്തി പട്രോളുകള്‍ പലപ്പോഴും നിയന്ത്രണരേഖ (എല്‍.ഒ.സി.) കടന്ന് ഇന്ത്യന്‍ ഭാഗത്തേക്കു വരാറുള്ളത് പുതിയ കാര്യമല്ല. 1962-ലെ യുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും അതിര്‍ത്തി വേദിയാകാറുണ്ട്. എന്നാല്‍ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി വിഷയത്തിലുള്ള സംഘര്‍ഷം ഇത്രത്തോളം മൂര്‍ച്ഛിക്കുന്നത് ഇതാദ്യമാണ്. നമ്മൾ പരിശോധിക്കുന്നത് 1947 മുതലുള്ള ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴികൾ ആണ് അതിങ്ങനെ ആയാണ്.

1947 ഇന്ത്യ സ്വതന്ത്രമാകുന്നു.

1949 ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ നമുക്കറിയാം ചൈനയിൽ നിലവിലുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന . 1921-ലാണ് ഈ പാർട്ടി രൂപീകരിച്ചത്. 1949 ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത്

1950 ടിബറ്റ് ചൈന കൈയടക്കുന്നു. ഇരുരാജ്യവും അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നു; അതിര്‍ത്തികള്‍ ഭൂമിയില്‍ തര്യപ്പെടുത്തിയിട്ടില്ലാത്തയിടങ്ങളില്‍ തര്‍ക്കങ്ങള്‍ മുറുകുന്നു.

1959ല്‍ ദലൈലാമക്കും പതിനായിരക്കണക്കിന് ജനങ്ങള്‍ക്കും ജന്മനാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. അവശേഷിച്ചവര്‍് ചൈനയുടെ നിയന്ത്രണത്തിലായി. അങ്ങിനെ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന മതവിഭാഗവും ജനതയുമായി മാറി ടിബറ്റന്‍ വംശജര്‍. പല രാജ്യങ്ങളിലായി ചിതറിപ്പോയെങ്കിലും തങ്ങളുടെ ബുദ്ധമതവിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചുക്കൊണ്ടിരുന്നു. ചൈനീസ് അടിച്ചമര്‍ത്തലിനെതിരെയുള്ള ടിബറ്റന്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകം കൂടിയായിരുന്നു ഇത്.ദലൈ ലാമയുടെ ഇന്ത്യയിലേക്കുള്ള പലായനം

1962 നേഫയില്‍ ചൈനീസ് സേന യുദ്ധമാരംഭിക്കുന്നു. 1962ൽ ഇന്ത്യ– ചൈന അതിർത്തിതർക്കം യുദ്ധമായി മാറിയപ്പോൾ, ചൈനയ്ക്ക് വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. സൈനിക വിന്യാസത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവായിരുന്നു കാരണം. പിന്നീട് ഈ യുദ്ധപരാജയത്തിന്റെ ഓർമകൾ അമർത്തിവെച്ചാണ് ചൈനയോട് ചങ്ങാത്തംപുലർത്താൻ ഇന്ത്യ ശ്രമിച്ചത്. ‘

1963 സക്സഗം താഴ്‌വര പാകിസ്താന്‍ ചൈനയ്ക്ക് കൈമാറുന്നു. ചൈന-പാക് സൗഹൃദം സുദൃഢമാകുന്നു. 1976 ഇന്ത്യ-ചൈന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു.

1986-'87 അതിര്‍ത്തി വീണ്ടും അശാന്തം; യുദ്ധഭീതി പരക്കുന്നു. അതിർത്തി പ്രദേശമായ സംദൊറോങ് ചുവിലും ഇരുരാജ്യങ്ങളിലെയും സൈനികർ നേർക്കുനേര്‍ വന്നിരുന്നു. ഇന്നേവരെയുണ്ടായതിൽ വച്ച് ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും ദീർഘമായ ‘ശീതസമര’മായിരുന്നു അത്.

1988 രാജീവ് ഗാന്ധിയുടെ സുപ്രധാന ചൈന സന്ദര്‍ശനം യുദ്ധത്തെത്തുടർന്ന് താറുമാറായ ഇന്ത്യ-ചൈന സൗഹൃദബന്ധം പുനഃസ്ഥാപിക്കുന്നതിലും വിജയകരമായി തുട‌ർന്നു പോകുന്നതിലും രാജീവ് ഗാന്ധിയുടെ ഇടപെടൽ ഏറെ സഹായകരമായിട്ടുണ്ടെന്നു ചൈനീസ് നയതന്ത്രജ്ഞൻ. പ്രധാനമന്ത്രിയായിരിക്കെ 1988ലെ രാജീവ് ഗാന്ധിയുടെ ചൈനാ സന്ദർശനം ഇരുരാജ്യങ്ങൾക്കിടയിലെ ‘മഞ്ഞുരുക്കുന്നതിൽ’ നിർണായക പങ്കു വഹിച്ചെന്നാണ് അന്ന് ഇന്ത്യയിലെ ചൈനീസ് എംബസിയിൽ കൗൺസിലറായിരുന്ന സെങ് ഷ്യോങ് വെളിപ്പെടുത്തിയത് 34 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിൽ ആദ്യമായി നടത്തിയ സന്ദർശനവുമായിരുന്നു അത്.

2003 വാജ്പേയിയുടെ ചൈന സന്ദര്‍ശനം; അതിര്‍ത്തിപ്രശ്‌നപരിഹാരത്തിന് പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചാ സംവിധാനം മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ഇന്ത്യ– ചൈന ബന്ധത്തിൽ നടത്തിയ ചുവടുവയ്‌പുകളാണു വാജ്‌പേയിയിലെ നയതന്ത്രജ്‌ഞനെ പുറത്തുകൊണ്ടുവന്നത്. 1979ൽ അദ്ദേഹം നടത്തിയ ചൈനാ സന്ദർശനം 1962ലെ യുദ്ധത്തിന്റെ മുറിവുണക്കാൻ പര്യാപ്‌തമായി.
2008 മുതല്‍ ചൈനീസ് പട്രോളുകളുടെ അതിര്‍ത്തിലംഘനങ്ങള്‍ വര്‍ധിപ്പിക്കുന്നു

2013 ലഡാക്കില്‍ ചൈനീസ് പട്രോള്‍ തമ്പടിക്കുന്നു. തുടര്‍ന്ന് ചൈനീസ് പ്രീമിയര്‍ ലീ ഖ്ചിയാങിന്റെ ഇന്ത്യാസന്ദര്‍ശനം. 2014 ലഡാക്കില്‍ വീണ്ടും വന്‍ അതിര്‍ത്തിലംഘനം; പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യയിലെത്തിയിട്ടും ചൈനീസ് സൈന്യം നിയന്ത്രണരേഖയ്ക്കുള്ളില്‍ തുടരുന്നു
2017 ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ദോക് ലാമില്‍ ഇന്ത്യ-ചൈന സേനകള്‍ നേര്‍ക്കുനേര്‍

2018 ചൈനയിലെ വുഹാനില്‍ മോദി-ഷി അനൗദ്യോഗിക ഉച്ചകോടി; ബന്ധങ്ങളിലെ പിരിമുറുക്കം അയയുന്നു. 2019 സെപ്റ്റംബര്‍: കശ്മീര്‍പ്രശ്‌നത്തില്‍ ചൈന, പാകിസ്താന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നു. 2019 മോദി-ഷി രണ്ടാം അനൗദ്യോഗിക ഉച്ചകോടി മാമല്ലപുരത്ത്; നിയന്ത്രണരേഖയില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ നീക്കങ്ങളുണ്ടാകുമെന്ന് സൂചന; ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനയ്ക്കും സാധ്യത

2019 ഒക്ടോബര്‍: ഷി ജിന്‍ പിങ്ങിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ചൈന, കശ്മീര്‍പ്രശ്‌നത്തില്‍ പഴയ നിലപാടിലേക്ക് തിരിച്ചുപോകുന്നു.
2020 ജൂണ്‍ : ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടല്‍; കേണലുള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്കു വീരമൃത്യു. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നു സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു. രാത്രിയോടെയാണു 17 പേർ കൂടി മരിച്ചതായി സേന അറിയിച്ചത്. കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും ‍റിപ്പോർട്ടുണ്ട്. ചൈനീസ് ഭാഗത്ത് 43 സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന ഇനിയും ഈ ഒരു ചരിത്ര താളുകളിൽ എന്തൊക്കെ എഴുതി ചേർക്കണം എന്നുള്ളത് കാത്തിരുന്ന് കാണേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (2 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (3 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (3 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (3 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (3 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (4 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (4 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (5 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (5 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (5 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (5 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (6 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (6 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

Malayali Vartha Recommends