അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം... പരിക്കേറ്റത് 132 ഇന്ത്യന്‍ സൈനികര്‍ക്ക്... ചൈന തട്ടികൊണ്ട് പോയത് നിരവധി യോദ്ധാക്കളെ .. മരണസംഖ്യ ഇനിയും ഉയരും

അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. 132 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍. അതിനാല്‍ മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയും പറയപ്പെടുന്നു.
കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനിക-നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ളശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണമെങ്കിലും എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഏത് തരത്തിലുള്ള സംഘര്‍ഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത്, സംഘര്‍ഷത്തിന്റെ കാരണമെന്താണ് തുടങ്ങിയ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം സൈന്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നു.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിനടന്നത് സൈനിക മര്യാദകള്‍ പാടേ ലംഘിച്ചുള്ള ചൈനീസ് ക്രൂരത. അറുനൂറോളം വരുന്ന ചൈനീസ് സൈനികരാണ് എണ്ണത്തില്‍ കുറവായ ഇന്ത്യന്‍സേനയെ നേരിടാനെത്തിയത്. ഇവര്‍ കടുത്ത ആക്രമണമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സേനാപിന്മാറ്റം നടക്കുന്നതിനിടെ എതിര്‍വശത്തെ ഉയര്‍ന്ന കുന്നിന്‍മുകളില്‍ സ്ഥാനംപിടിച്ച ചൈനീസ് ഭടന്മാര്‍ അവിടെനിന്ന് പിന്മാറാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് ചര്‍ച്ചയ്ക്കുവേണ്ടിയാണ് കേണല്‍ സന്തോഷ് കുമാറും ഹവീല്‍ദാര്‍ കെ. പളനിയും സിപ്പോയ് കുന്തന്‍കുമാര്‍ ഓഝയും അവിടേക്കുപോയത്. സംഭാഷണത്തിനുശേഷം മടങ്ങുന്നതിനിടെ ഇവര്‍ക്ക് വഴിതെറ്റി. ഇതേവഴിക്കുവന്ന മറ്റൊരു ചൈനീസ് പട്രോള്‍ സംഘം ഇവരെ തടഞ്ഞു
ചൈനീസ് സൈന്യത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണുള്ളത്. 43 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് വാര്‍ത്താവിതരണ സംവിധാനങ്ങള്‍ ഇന്റര്‍സെപ്റ്റ് ചെയ്തതില്‍ നിന്ന് വ്യക്തമായതായാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പറയുന്നത്. മിനിഞ്ഞാന്ന് രാത്രി ഗല്‍വന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണലുള്‍പ്പെടെ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചുവെന്നാണ് ഇന്നലെ ഉച്ചയോടെ കരസേന അറിയിച്ചത്. വൈകിട്ടോടെ വീരമൃത്യു വരിച്ചവരുടെ എണ്ണം കൂടിയേക്കാമെന്ന സൂചനകള്‍ പുറത്തുവന്നു.
ആദ്യം രാജ്യാന്തര മാധ്യമങ്ങളും പിന്നാലെ ദേശീയ മാധ്യമങ്ങളും ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
രാത്രി പത്തുമണിയോടെ ഇക്കാര്യം സ്ഥിരീകരിച്ച് കരസേന വാര്‍ത്താകുറിപ്പിറക്കി. സംഘര്‍ഷം മാത്രമല്ല, പ്രതികൂല കാലാവസ്ഥയും സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമാണെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായി എന്ന് പറഞ്ഞെങ്കിലും ഇത് എത്രയാണെന്ന വിവരം വാര്‍ത്താകുറിപ്പില്‍ ഇല്ല. സംഘര്‍ഷസ്ഥലത്ത് നിന്ന് ഇരു സൈന്യവും പിന്മാറിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ചൈനീസ് സേനയുടെ ഭാഗത്ത് 43 പേര്‍ക്ക് മരണമോ പരിക്കോ ഏറ്റെന്ന് കരസേനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനായി എല്ലാവരും കാത്തിരിക്കുന്നുണ്ട്. ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയ കാലം മുതല്‍ ചൈനയുമായുള്ള ബന്ധം നന്നാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയില്ല, എന്നാല്‍ സൗഹൃദം ശക്തിപ്പെടുത്താമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
പിപി14 എന്ന ഇന്ത്യന്‍ പട്രോളിങ് സംഘം ഗാല്‍വാന്‍ താഴ്വരയിലെ 14ാം പോയിന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ ആളുകള്‍ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ആദ്യം ചര്‍ച്ച ചെയ്ത ഇന്ത്യന്‍ സംഘം പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും പിരിഞ്ഞു.
https://www.facebook.com/Malayalivartha























