കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് വസതി ഒഴിയാൻ കേന്ദ്രസർക്കാർ നിർദ്ദേശം ; കേന്ദ്ര നഗരകാര്യ- ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്; ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്നാണ് നിർദ്ദേശം ; ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തുകളഞ്ഞിരുന്നു
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ദില്ലിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നോട്ടീസില്‍ പറയുന്നത്. കേന്ദ്ര നഗരകാര്യ- ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബംഗ്ലാവുള്ളത്.
പ്രധാനമന്ത്രി ഒഴികെയുള്ളവര്‍ക്ക് എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വസതി ഒഴിയാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. സിആര്‍പിഎഫിന്റെ 'ഇസഡ് പ്ലസ്' സുരക്ഷയാണ് നിലവില്‍ പ്രിയങ്കാഗാന്ധിക്കുള്ളത്. അതുകൊണ്ട് ഈ സുരക്ഷാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം നല്‍കാന്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയം വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധിക്ക് ലോധി റോഡിലെ 6ബി ഹൗസിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന് മുതല്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഒരുമാസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ കടുത്ത പിഴയീടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ 35-ാം നമ്പര്‍ വീട്ടിലാണ് പ്രിയങ്ക താമസിക്കുന്നത്. ഓഗസ്റ്റ് ഒന്നിനുശേഷം വസതി ഒഴിഞ്ഞില്ലെങ്കില്‍ നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. മുന്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും അഞ്ച് വര്‍ഷം വരെ സുരക്ഷ നല്‍കിയാല്‍ മതി എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.
കഴിഞ്ഞ നവംബറിലാണ് ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തുകളഞ്ഞത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എല്ലാം എസ്പിജി സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും എസ്പിജി സുരക്ഷ ഒഴിവാക്കി. ഇവര്‍ക്കെല്ലാം ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1985ല്‍ എസ്പിജി രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെയും അടുത്ത കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു ഇത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം മുന്‍ പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും എസ്പിജി സുരക്ഷ നല്‍കാന്‍ തുടങ്ങി. മോദി സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha