Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ചൈനയുടെ കഷ്ടകാലം തുടങ്ങി; ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യന്‍ മോഡല്‍ സജിക്കല്‍ സ്‌ട്രൈക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്കയും ഒരുങ്ങുന്നു; നടപടികള്‍ കടുപ്പിക്കാന്‍ അണിയറയില്‍ നീക്കം

02 JULY 2020 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രതികരിച്ചു. ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മൈക് പോംപിയോ പറഞ്ഞു. ഇതിനു പുറമേ അമേരിക്കയിലും ടിക് ടോക്ക് അടക്കമുള്ള ചില ആപ്പുകളെ നിരോധിച്ചേക്കുമെന്നാണ് വിവരം

ടിക് ടോക്കിനെ പോലെ ചൈനയില്‍ നിന്നെത്തി ലോകത്താകമാനം ഇത്രയധികം അംഗീകാരം ലഭിച്ച മറ്റൊരു ആപ്പില്ല. പടിഞ്ഞാറന്‍ ടെക് കമ്പനികളും ആപ് ഡെവലപ്പര്‍മാരും ടിക് ടോക്കിന്റെ തേരോട്ടത്തില്‍ അസൂയ പൂണ്ടിരുന്നു. വാട്സാപ്, യുട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ലോകോത്തര ആപ്പുകള്‍ക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ടിക് ടോക്ക് കാഴ്ചവച്ചത്. ലോക്ഡൗണ്‍ കാലത്തെ ജീവിതത്തെ ഇത്ര ഭംഗിയായി മറ്റൊരു ആപ്പും വെളിച്ചത്തുകൊണ്ടുവന്നില്ലെന്നു വരെ വിദേശ പത്രങ്ങള്‍ പുകഴ്ത്തുകയുണ്ടായി. എന്നാല്‍, ഔന്നത്യങ്ങളിലേക്ക് ഉയരുന്ന ആപ്പുകള്‍ക്ക് വേണ്ട ചില ഗുണങ്ങള്‍ ഇല്ലാതെ പോയി എന്നതാണ് ടിക്ടോക്കിന്റെ പതനത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നത്.

ടിക് ടോക്ക് ആപ് തങ്ങളുടെ സൈനികര്‍ ഉപയോഗിക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയെ അപേക്ഷിച്ച് അവിടെയും താരതമ്യേന കുറച്ച് എതിര്‍പ്പുകളെ നേരിട്ടുള്ളു. ഇന്ത്യ അടക്കം ചില രാജ്യങ്ങളാണ് ടിക് ടോക്കിനെ അടിച്ചൊതുക്കിയത്. കുട്ടികള്‍ക്കെതിരെയുള്ള കണ്ടെന്റിന്റെ പേരില്‍ ഏകദേശം 14 മാസം മുന്‍പാണ് ഇന്ത്യ ആദ്യമായി ടിക് ടോക്കിനെതിരെ വാളെടുത്തത്. ആപ്പിളിനോടും ഗൂഗിളിനോടും ആപ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അമേരിക്കയില്‍ ടിക് ടോക്കിന് ഡേറ്റാ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ചെറിയൊരു പിഴ വീഴുക മാത്രമാണ് ചെയ്തത്. ഇന്ത്യ അന്നേര്‍പ്പെടുത്തിയ നിരോധനം ചെറിയകാലം മാത്രമേ നീണ്ടുനിന്നുളളു. എന്നാല്‍, ഇന്ത്യ ഇപ്പോള്‍ ഏര്‍പ്പെടുത്തിയരിക്കുന്ന നിരോധനം കടുത്തതാണ്. അറുപതോളം ആപ്പുകള്‍ക്കൊപ്പം ടിക് ടോക്കും പടിക്കു പുറത്താകുകയാണ്. ഗൂഗിളും ആപ്പിളും ഇവ തങ്ങളുടെ ആപ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതായും വന്നു. കമ്പനിക്കും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ടിക് ടോക്ക് ഉപയോക്താക്കള്‍ക്ക് ഇതു തിരിച്ചടിയാണ്. ഇനി ഡൗണ്‍ലോഡ് ചെയ്യാനായേക്കില്ല എങ്കിലും നിലവിലുള്ള ഉപയോക്താക്കള്‍ അതുപയോഗിക്കരുതെന്നുള്ള ഉത്തരവിറങ്ങിയിട്ടില്ല എന്നുള്ളത് മാത്രമാണ് ടിക് ടോക്കിന് താത്കാലികാശ്വാസം നല്‍കുന്നത്.

നിരോധിക്കപ്പെട്ട ആപ്പുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് ഇന്ത്യ പറഞ്ഞിരിക്കുന്നത്. ആന്‍ഡ്രോയിഡിലും, ഐഓഎസിലുമുള്ള ഈ ചൈനീസ് ആപ്പുകള്‍ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുകയും അവ അനുവാദമില്ലാതെ ചൈനീസ് സെര്‍വറുകളിലേക്ക്‌കൊണ്ടു പോകുകയും ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഗവണ്‍മെന്റ് ഉന്നയിച്ചിരിക്കുന്നത്. നിരോധനം അംഗീകരിച്ച ടിക് ടോക്ക് ഇതിനെതിരെയുള്ള പ്രതികരണത്തില്‍ പറഞ്ഞത്, ഇന്ത്യാ ഗവണ്‍മെന്റ് 59 ആപ്പുകളെ നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറക്കയിരിക്കുകയാണ്. തങ്ങളുടെ രണ്ടായിരത്തോളം വരുന്ന ജോലിക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ച്, ഉപയോക്താക്കളുടെ സുരക്ഷയും, ഇന്ത്യയോട് മൊത്തത്തില്‍ തങ്ങള്‍ക്കുള്ള അര്‍പ്പണബോധവും തെളിയിക്കാന്‍ തയാറാണ് എന്നുമാണ്.

കഴിഞ്ഞയാഴ്ച ടിക് ടോക്ക് ഐഫോണ്‍ ഉപയോക്താക്കളടെ ക്ലിപ്ബോര്‍ഡ് രഹസ്യമായി നിരീക്ഷിക്കുന്നതായി ആപ്പിള്‍ കണ്ടെത്തിയിരുന്നു. ടിക് ടോക്ക് പറയുന്നത് അത് തങ്ങള്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. സാങ്കേതിക തകരാര്‍മൂലം ആന്റി-സ്പാം ഫില്‍റ്ററാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ്. പക്ഷേ, ഇന്ത്യയില്‍ ഈ വാര്‍ത്തയും കമ്പനിക്കു തിരിച്ചടിയായി. ഒന്നിലേറെ രാഷ്ട്രീയക്കാര്‍ കമ്പനിക്കെതിരെ ചാടിവീണു സര്‍ക്കാരിലും രാജ്യത്തിന്റെ ഐടി വകുപ്പിലും സമ്മര്‍ദ്ദം ചെലുത്തി.

എന്നാല്‍, അറുപതോളം ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിന് സ്വകാര്യത മാത്രമൊന്നുമല്ല കാരണം. ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ ഉരുത്തിരിഞ്ഞുവന്ന സംഘര്‍ഷമാണ് അതിലേറെ ഗൗരവകരമായ കാരണം. അടുത്തിടെ ഇന്ത്യയിലെ പ്ലേസ്റ്റോറിലെത്തിയ 'റിമൂവ് ചൈനാ ആപ്സ്' എന്ന ആപ് ചൈനീസ് ആപ്പുകളെ ആന്‍ഡ്രോയിഡ് ഫോണുകളിലെ ചൈനീസ് ആപ്പുകളെ വേരോടെ പിഴുതുകളയാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയാകട്ടെ, തങ്ങളുടെ ഇന്ത്യന്‍ 'പൈതൃകത്തിന്' ഊന്നല്‍ നല്‍കുകയും ചെയ്തുവരികയായിരുന്നു. സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണുകളാണ് തങ്ങള്‍ വില്‍ക്കുന്നതെന്ന കാര്യം അവര്‍ ഉപയോക്താക്കളെ അറിയിച്ചുകൊണ്ടിരുന്നു.

ടിക് ടോക്കിനെ ഭയപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യം ഇന്ത്യയാണ് തങ്ങളുടെ ഏറ്റവും വലിയ വിപണി എന്നതുമാത്രമല്ല, കൂടുതല്‍ തിരച്ചടി അധികം താമസിയാതെ തങ്ങള്‍ നേരിട്ടേക്കുമെന്നതു കൂടിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമ്പോള്‍ സുരക്ഷാ വീഴ്ചയെക്കാള്‍ മറ്റു കാര്യങ്ങള്‍ പറഞ്ഞ് തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കിയേക്കാമെന്ന് അവര്‍ ഭയക്കുന്നു. ഐഫോണിലെ ക്ലിപ്ബോര്‍ഡ് പ്രശ്നം അറിയിച്ചപ്പോഴെ തന്നെ പരിഹരിച്ചു എന്നാണ് ടിക് ടോക്ക് പറയുന്നത്. എന്നാല്‍, ഈ വീഴ്ച ഏറ്റവും മോശം സമയത്താണ് സംഭവിച്ചത് എന്നതാണ് അവര്‍ക്ക് കൂടുതല്‍ വിനയായത്. ഇന്ത്യയില്‍ ടിക് ടോക്കിന്റെ ചിറകുകള്‍ കൂട്ടിക്കെട്ടിക്കഴിഞ്ഞു.


അമേരിക്കന്‍ സര്‍ക്കാരും ടിക്ടോക്കിന്റെ പ്രവര്‍ത്തനത്തില്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ധാരാളം യുവാക്കള്‍ അതുപയോഗിക്കുന്നു എന്നതാണ് അമേരിക്കയെ ഭയപ്പെടുത്തുന്നത്. അമേരിക്കയില്‍ ടിക് ടോക്ക് അടുത്തിടെ നടത്തിയ അപ്രതീക്ഷിത കടന്നുകയറ്റം ഈ ആപ്പിന്റെ ഉടമയായ ബൈറ്റ്ഡാന്‍സിന് ആഹ്ലാദിക്കാന്‍ വക നല്‍കിയിരുന്നു. ഇതു തുടരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അടുത്തുവരുന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കാനായി ടിക് ടോക്ക് വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം ഒന്നുകൊണ്ടുമാത്രം അമേരിക്കയും ഇന്ത്യയുടെ പാത പിന്തുടര്‍ന്നേക്കുമെന്നും ബൈറ്റ്ഡാന്‍സ് ഭയക്കുന്നു. ചൈനയ്ക്കു വെളിയില്‍ ആദ്യമായി പിടിച്ചുകെട്ടാനാവില്ല എന്നു തോന്നിച്ച തരത്തിലുളള വളര്‍ച്ചയായിരുന്നു ടിക്ടോക്കിന്റെത്.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (46 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

Malayali Vartha Recommends