രാജ്യം നിങ്ങള്‍ക്കൊപ്പം; സൈനികരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സൈനികരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നിങ്ങള്‍ക്കൊപ്പമാണെന്നും സൈനികരെക്കുറിച്ച് അഭിമാനമാണെന്നും ആശുപത്രി വാര്‍ഡില്‍ ജവാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം ലോകത്തിന് ബോധ്യപ്പെട്ടു. ഗാല്‍വനില്‍ വീരമൃത്യു വരിച്ചവര്‍ ഒട്ടേറെ തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനു ശേഷം മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. അതിര്‍ത്തിയിലെ സാഹചര്യം വഷളാക്കരുതെന്ന് ചൈന മുന്നറിയിപ്പു നൽകി. സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്ത്യയുമായി നടന്നുവരികയാണ്. അതിനാല്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു കക്ഷിയും ഏര്‍പ്പെടരുതെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലിജിയാന്‍ വ്യക്തമാക്കി.
ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ ഘട്ടത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അപ്രതീക്ഷിതവും അതീവരഹസ്യവുമായി മോദി ലഡാക്കില്‍ സന്ദര്‍ശനം നടത്തിയത് വെള്ളിയാഴ്ച അതിരാവിലെയാണ്. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും കരേസന മേധാവി മുകുന്ദ് നരവനെയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ലഡാക്കിലെ ലേയില്‍ ആണ് സന്ദര്‍ശനം നടത്തിയത്.
സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തിലുള്ള അതിര്‍ത്തി പോസ്റ്റായ നിമുവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കടുപ്പമേറിയ ഭൂപ്രദേശങ്ങളില്‍ ഒന്നാണിത്. കര, വ്യോമസേനാ, ഐടിബിപി ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. അതി ര്‍ത്തിയിലെ സാഹചര്യം നേരിട്ട് മനസിലാക്കി വിലയിരുത്തന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു യാത്ര.
ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് സൈന്യത്തിലെ എത്ര പേര് മരിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരം പോലും ചൈന പുറത്തുവിടാതിരിക്കുമ്ബോളാണ് ലഡാക്കില്‍ മോദി നേരിട്ട് സന്ദര്‍ശനം നടത്തിയത്. രാജ്യങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്ന കാലം കഴിഞ്ഞു. ഇത് വികസനത്തിന്റെ യുഗമാണ്. ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ഇല്ലാതാകുകയോ പിന്നോട്ട് പോകാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തു. ഇതാണ് ചരിത്രം നല്കുന്ന തെളിവെന്നും മോദി നിമുവില്‍ പറഞ്ഞു.
ഇന്ത്യന്‍ സായുധ സേന ലോകത്തിലെ മറ്റെല്ലാവരെക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങള്‍ വീണ്ടും വീണ്ടും തെളിയിച്ചു. വീരമൃത്യുവരിച്ച 14 സൈനികരുടെ ധൈര്യം എല്ലായിടത്തും സംസാരിക്കും. നിങ്ങളുടെ ധീരതയുടെയും വീര്യത്തിന്റേയും കഥകള്‍ രാജ്യത്തെ എല്ലാ വീടുകളിലും പ്രതിധ്വനിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha