ഏത് കാലവസ്ഥയിലും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരീക്ഷണം നടത്താനും യുദ്ധം ചെയ്യാനും തയ്യാറായി ഇന്ത്യന്‍ വ്യോമസേന ; രാത്രി കാല നിരീക്ഷണ പറക്കലിനായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ എത്തിക്കഴിഞ്ഞു
രാജ്യത്തിന് കാവലായി ഉറങ്ങാതെ കാത്തിരിക്കുന്ന ഇന്ത്യൻ സേന ഓരോ രാജ്യസ്നേഹികൾക്കും അഭിമാനമാണ് . ഇന്ത്യ ചൈന സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ അവരുടെ ത്യാഗവും വീറും നാം കണ്ടതാണ്. ഇപ്പോൾ ഇതാ ഇന്ത്യ- ചെെന അതിര്‍ത്തി മേഖലയില്‍ ഏത് കാലവസ്ഥയിലും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരീക്ഷണം നടത്താനും യുദ്ധം ചെയ്യാനും തയ്യാറായി ഇന്ത്യന്‍ വ്യോമസേന നില്ക്കുന്നു എന്നതിന് തെളിവായി നിരവധി ഒരുക്കങ്ങൾ പുറത്ത് വരുന്നു. പര്‍വതപ്രദേശങ്ങളിലൂടെയുളള രാത്രി കാല നിരീക്ഷണ പറക്കലിനായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ എത്തിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി നടത്തുന്ന ഒരുക്കങ്ങൾ നിരവധിയാണ്. ഫ്രണ്ട്-ലൈന്‍ യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, മള്‍ട്ടി മിഷന്‍ ചോപ്പറുകള്‍ എന്നിവ അതിര്‍ത്തിയില്‍ സജ്ജമായി കഴിഞ്ഞിരിക്കുകയാണ് . ഇത് എല്‍ എ സിയിലെ ചെെനയുടെ രാത്രികാല നീക്കങ്ങളെ നിരീക്ഷിക്കാന്‍ സഹായിക്കും .
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനങ്ങള്‍, സുഖോയ് -30, അപ്പാച്ചെ എഎച്ച് -64 , ഇ ആക്രമണ ഹെലികോപ്റ്ററുകള്‍, സിഎച്ച് -47 എഫ് (ഐ) ചിനൂക്ക് മള്‍ട്ടി-മിഷന്‍ ഹെലികോപ്റ്ററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.പര്‍വതപ്രദേശങ്ങളിലൂടെയുളള രാത്രി കാല നിരീക്ഷണ പറക്കലിനായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഈ യുദ്ധ വിമാനങ്ങള്‍ എത്തിക്കഴിഞ്ഞു . എതിരാളിക്ക് ഇന്ത്യന്‍ വ്യോമസേന നല്‍കുന്ന സന്ദേശമാണിതെന്നും വ്യോമസേന തങ്ങളുടെ മുഴുവന്‍ ശക്തിയും ആവശ്യം വന്നാല്‍ ഉപയോഗിക്കുമെന്നും ലഡാക്കിലെ ഏതൊരു ദൗത്യവും രാപ്പകല്‍ വ്യത്യാസമില്ലാതെ നടപ്പാക്കാന്‍ സാധിക്കുമെന്നും വ്യോമ സേന മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി എച്ച് മേജര്‍ പറയുകയുണ്ടായി . കുന്നുകള്‍ക്ക് മുകളിലൂടെയുളള വിമാന യാത്ര വെല്ലുവിളി നിറഞ്ഞതാണെന്നും പ്രത്യേകിച്ചും കുന്നിന്‍ നിഴലുകള്‍ മൂലമുണ്ടാകുന്ന മിഥ്യാധാരണകളും അനുഭവപരിചയത്തെ മറികടക്കുന്ന തെറ്റായ ധാരണയുമാണ് ഏറ്റവും അപകടകരമെന്നും മുതിര്‍ന്ന ഹെലികോപ്റ്റര്‍ പൈലറ്റ് ബഹദൂര്‍ പറഞ്ഞു.എല്‍ എ സിയില്‍ നിന്നും ഒന്നര കിലോ മീറ്റര്‍ ചെെനീസ് സൈന്യം പിന്‍വാങ്ങിയെങ്കിലും അതിര്‍ത്തിയിലെ വ്യോമസേന താവളങ്ങള്‍ പൂര്‍ണ തയ്യാറെടുപ്പിലാണെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha