ചൈന പിന്‍വാങ്ങുന്നു; ഇന്ത്യ ചൈന സംഘർഷത്തിന് അയവ്

ഇന്ത്യ ചൈന സംഘർഷത്തിന് അയവ്. ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്നും ചൈന പൂര്‍ണമായും പിന്‍വാങ്ങുന്നു. കിഴക്കന്‍ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്, ഗാല്‍വാന്‍ പ്രദേശത്തുനിന്നും രണ്ടു കിലോമീറ്ററോളം ചൈനീസ് പട്ടാളം പിന്‍വാങ്ങി. ഗോഗ്രയില്നിന്നും ചൈന പിന്‍വാങ്ങാന്‍ തുടങ്ങി.
ഈ മൂന്ന് പ്രദേശത്തുനിന്നും ഇന്ത്യയും തുല്യ ദൂരം പിന്നോട്ടിറങ്ങും. ഇന്ത്യയും ചൈനയും പിന്‍വാങ്ങുന്ന പ്രദേശങ്ങളില്‍ ബഫര്‍സോണുകള്‍ രൂപപ്പെടുത്തും. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്ന മൂന്നു പട്രോളിംഗ് പോയിന്റുകളില്‍നിന്ന് ഇരുവിഭാഗത്തെയും സൈനികര്‍ ഒന്നര കിലോമീറ്റര്‍ വീതം ഇന്നലെ പിന്മാറി. ഗല്‍വാന്‍ താഴ്വരയിലെ പോയിന്റ് 14, പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് പ്രദേശത്തെ പോയിന്റ് 17- എ എന്നിവിടങ്ങളില്‍ നിന്നാണ് സൈന്യം പിന്മാറിയത്. ഈ മേഖലകളില്‍ ഇപ്പോള്‍ ഇരു സേനകള്‍ക്കിടയില്‍ മൂന്നു കിലോമീറ്റര്‍ അകലമുണ്ട്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന അടുത്ത ഘട്ട സൈനിക ചര്‍ച്ചകളില്‍ പിന്‍വാങ്ങിയ പ്രദേശത്തെ പട്രേളിംഗ് സംബന്ധിച്ച് തീരുമാനമുണ്ടാകും. അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് പൂര്‍ണമായുള്ള സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
സംഘര്‍ഷമുണ്ടായ പ്രദേശത്തു സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും വീഡിയോ കോള്‍ വഴി രണ്ടു മണിക്കൂര്‍ സമയം നടത്തിയ ചര്‍ച്ചയില്‍ സമ്മതിച്ചു.
https://www.facebook.com/Malayalivartha


























