ഇന്ത്യൻ സൈന്യത്തിന് വേണ്ടി നെഞ്ച് വിരിക്കുന്ന ആ ചെറുപ്പക്കാർ; ലഡാക്കിൽ ഇവർ സൈന്യത്തിന്റെ എല്ലാമെല്ലാം; ലഡാക്ക് സ്‌കൗട്ട്‌സിന്റെ പ്രാധാന്യം ഇങ്ങനെ
ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന പ്രദേശമായ ലഡാക്ക് ഒരു അസാധാരണ സ്ഥലമാണ് . സാധാരണക്കാരായവര്‍ക്ക് അതിജീവിക്കാൻ വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് ഇത്. ഉയര്‍ന്ന മലനിരകള്‍, കൊണ്ട് നിറഞ്ഞ് പ്രാണവായു കുറഞ്ഞ തണുത്തുറഞ്ഞ പ്രദേശം അതാണ് ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായ ലഡാക്കിലെ ഭൂപ്രകൃതി. എന്നാല്‍ സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ പോലും ചൈനയ്ക്കും പാകിസ്താനുമെതിരെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആ പ്രദേശത്ത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള സൈനികര്‍ക്ക് ഇ പ്രദേശത്ത് ശത്രുവിനെതിരെ പോരാടി നില്‍ക്കുക എന്നതും അത്ര എളുപ്പമായുള്ള കാര്യമല്ല . എന്നാല്‍ ഈ പ്രദേശത്ത് സൈന്യത്തിന്റെ എല്ലാം എല്ലമായി നിലകൊള്ളുന്ന ഒരു സൈനിക വിഭാഗമുണ്ട്. ലഡാക്കില്‍ തന്നെ താമസിക്കുന്ന ചെറുപ്പക്കാര്‍ അടങ്ങിയ, ഒരു സംഘമാണ് അവർ . മലനിരകളില്‍ എവിടൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ള അവരെ സൈന്യം ലഡാക്ക് സ്‌കൗട്ട്‌സ് എന്നാണ് വിളിക്കുന്നത്.
ചൈനയുടെയും പാകിസ്താന്റെയും അധിനിവേശ മേഹങ്ങള്‍ നിരന്തരം നിലനില്‍ക്കുന്ന പ്രദേശമാണ് ലഡാക്ക്. 1947-ല്‍ കാര്‍ഗില്‍ വഴി പാകിസ്താനില്‍നിന്നെത്തിയ നുഴഞ്ഞുകയറ്റക്കാര്‍ ലഡാക്കിലെ ബുദ്ധവിഹാരം കൊള്ളയടിക്കാന്‍ ശ്രമിച്ചു . എന്നാല്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ സംഘടിച്ച് അതിനെതിരെ പൊരുതി. ഇതിന് ശേഷം ഇവിടെയുള്ളവരെ ഉള്‍പ്പെടുത്തി രണ്ട് ബറ്റാലിയന് രൂപം കൊടുക്കുകയും ചെയ്തു . 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ദൗലത് ബേഗ് ഓള്‍ഡി, ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്, പാംഗോങ്, ചുഷുല്‍ എന്നിവിടങ്ങളിലെ ശക്തമായ പ്രതിരോധനിര തീര്‍ത്ത് ചൈനയുടെ കടന്നുകയറ്റത്തെ പരമാവധി ചെറുത്തവരാണ് ഈ ബറ്റാലിയനുകള്‍.
ഈ യുദ്ധത്തിന് ശേഷമാണ് രണ്ട് ബറ്റാലിയനുകളെയും ചേര്‍ത്ത് ലഡാക്ക് സ്‌കൗട്ട്‌സ് എന്നപേരില്‍ ഒരു യൂണിറ്റാക്കി മാറ്റിയത്. 1999-ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ഇവര്‍ ശൗര്യം വീണ്ടും പുറത്തെടുത്തു. അന്ന് അതുല്യമായ പരാക്രമവും ധീരതയുമാണ് ലഡാക്ക് സ്‌കൗട്ട്‌സ് പ്രകടിപ്പിച്ചത്. നിലവില്‍ അഞ്ച് ബറ്റാലിയന്‍ സൈനികരാണ് ലഡാക്ക് സ്‌കൗട്ട്‌സിലുള്ളത്. ലഡാക്കിലെ ദുര്‍ഘടമായ മേഖലകളില്‍ താമസിക്കുന്നവരാണ് ഇതിലെ സൈനികര്‍ അധികവും. ഓക്‌സിജന്റെ അളവ് കുറഞ്ഞ, അതിശൈത്യം അനുഭവപ്പെടുന്ന ഇവിടെ കാലങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് ഈ മേഖലകളില്‍ അതിജീവന ശേഷി മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ചൈനയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ദുര്‍ഘടമായ സ്ഥലങ്ങളിലാണ് ഇവര്‍ നിയോഗിക്കപ്പെടുക. അതിര്‍ത്ത് കടക്കാനുള്ള ശ്രമങ്ങള്‍ ഇവരാണ് പരാജയപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha