Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

1962 ജൂലൈ 14ന് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലെല്ലാം പ്രധാന വാർത്ത ഗൽവാൻ ഔട്ട്‌പോസ്റ്റിൽ നിന്ന് ചൈനീസ് സേന 200 വാര പിന്മാറി എന്നായിരുന്നു .. ഈ തലക്കെട്ട് വന്ന് കൃത്യം 97 ദിവസം കഴിഞ്ഞപ്പോഴായിരുന്നു 1962ലെ ഇന്ത്യ–ചൈന യുദ്ധം ആരംഭിച്ചത്. ...58 വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ജൂലൈ ആറിനും അതേ തലക്കെട്ടോടുകൂടിയ വാർത്തകൾ തന്നെയാണ് ഗല്‍വാന്‍ താഴ്‌വരയില്‍നിന്നെത്തിയത്

09 JULY 2020 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....

അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...

1962 ജൂലൈ 14ന് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലെല്ലാം പ്രധാന വാർത്ത ഗൽവാൻ ഔട്ട്‌പോസ്റ്റിൽ നിന്ന് ചൈനീസ് സേന 200 വാര പിന്മാറി എന്നായിരുന്നു ...ഇന്ത്യ–ചൈന അതിർത്തിയിലെ ഗൽവാൻ താഴ്‍‌വരയിലെ ഇന്ത്യൻ ഔട്ട്‌പോസ്റ്റിനെ വലയം ചെയ്തിരുന്ന ചൈനീസ് സൈന്യം 15 വാര വരെ എത്തിയെങ്കിലും പിന്നീട് 200 വാര അകലെയുള്ള പ്രദേശത്തേക്കു പിന്മാറിയെന്നായിരുന്നു റിപ്പോർട്ട്...ഈ തലക്കെട്ട് വന്ന് കൃത്യം 97 ദിവസം കഴിഞ്ഞപ്പോഴായിരുന്നു 1962ലെ ഇന്ത്യ–ചൈന യുദ്ധം ആരംഭിച്ചത്.

58 വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ജൂലൈ ആറിനും അതേ തലക്കെറ്റോടുകൂടിയ വാർത്തകൾ തന്നെയാണ് ഗല്‍വാന്‍ താഴ്‌വരയില്‍നിന്നെതുന്നത്. ഒപ്പം മുൻ സൈനികർ ഉൾപ്പടെ ഉള്ളവർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ആശങ്ക പങ്കു വെക്കുന്നു.. ചൈനീസ് സേനയുടെ പിന്മാറ്റം വീണ്ടുമൊരു യുദ്ധത്തിലേക്കാണോ നയിക്കുന്നതെന്നായിരുന്നു എല്ലാവരും ഒരു പോലെ ഭയപ്പെടുന്നത് . ചൈന ചതിക്കും, അവരെ വിശ്വസിക്കരുത് എന്നായിരുന്നു ട്വീറ്റുകളിൽ നിറഞ്ഞു നിന്നത്

ഈ സംശയം തികച്ചും സ്വാഭാവികമാണ് ...അതിർത്തിയിൽ നിന്നും പിന്മാറി എന്നറിയിച്ച ചൈന യുദ്ധത്തിന് കോപ്പ് കൂട്ടുകയായിരുന്നു എന്ന് വ്യക്തമായി .. 1962 ഒക്ടോബർ 20നായിരുന്നു യുദ്ധത്തിന്റെ തുടക്കം. ഇന്ത്യയുടെ നേരെ വമ്പൻ ആക്രമണത്തിനു ചൈന പദ്ധതിയിടുന്നതായി ഒക്ടോബർ 18നുതന്നെ റിപ്പോർട്ടുകള്‍ വന്നിരുന്നു. സിക്കിമിലും ഭൂട്ടാനിലും വടക്കു കഴിക്കൻ പ്രദേശങ്ങളിലും ഒരേസമയം കടന്നുകയറുന്നതിന് ചൈനീസ് സൈന്യം തയാറാകുന്നുവെന്നായിരുന്നു വാർത്ത.

ഇതിനായി ആയുധസാമഗ്രികൾ സംഭരിക്കുന്നതിന് ചൈനീസ് സേന അതിർത്തി പ്രദേശത്തിനു സമീപത്തെ സന്യാസിമഠങ്ങളെല്ലാം പിടിച്ചെടുത്തു. അരുണാചൽ പ്രദേശ് അതിർത്തിയിലെ മക്‌മഹോൻ രേഖയോടു ചേർന്ന് സൈനിക സംഘങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഭൂട്ടാൻ അതിർത്തിയിലും സിക്കിം അതിർത്തിയിലും ചൈന ഒരു ഡിവിഷൻ സൈന്യത്തെ നിർത്തിയിരിക്കുകയായിരുന്നു. ടിബറ്റിലെ അതിർത്തി പട്ടണങ്ങളിൽനിന്ന് ചൈനീസ് പൗരന്മാരെ മാറ്റുകയും ചെയ്തു. അവിടങ്ങളിലെല്ലാം ചൈനീസ് സൈന്യം താവളമടിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ചുരുക്കി പറഞ്ഞാൽ അതിർത്തിയിൽ നിന്നും പിന്മാറുന്നതായി തെറ്റിദ്ധരിപ്പിച്ചു കൂടുതൽ യുദ്ധ സന്നാഹമൊരുക്കുകയായിരുന്നു ചൈന

ഇതിനു മുൻപും ചൈനയുടെ ചതിയുടെ ചരിത്രം ഇന്ത്യ കണ്ടതാണ് ..1951 ല്‍ ഇന്ത്യ-ചൈന ഭായ് ഭായ് മുദ്രാവാക്യം ഉയര്‍ന്നു കേട്ടിരുന്ന നാളുകളിലാണ് ചൈന ടിബറ്റ് കൈവശപ്പെടുത്തിയത് .. സിങ്ക്യാംഗില്‍ നിന്ന് കാരക്കാഫ് നദിയുടെ താഴ്‌വരകളിലൂടെ ചൈന കണ്ടുപിടിച്ച പുതിയ വഴി ടിബറ്റന്‍ പീഠഭൂമിയിലേക്ക് എളുപ്പമാര്‍ഗ്ഗമായിരുന്നു.

അതിനാല്‍ ചൈനീസ് പട്ടാളം കടന്നു പോയ വഴികളിലൂടെ വാഹന ഗതാഗതത്തിനായി ഒരു പുതിയ പാത നിര്‍മ്മിക്കപ്പെട്ടു. 1951 ലാണ് ഇതിന്റെ ജോലികള്‍ രഹസ്യമായി ആരംഭിച്ചത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനം ലോകം അറിഞ്ഞത് ഏറെ വൈകിയാണ് . 1956 ലാണ് ഇന്ത്യ പോലും ഇക്കാര്യം അറിഞ്ഞത്.

ലഡാക്കിലെ ഈ നിര്‍മ്മിതി ചരിത്രം മാറ്റി മറിച്ചു. ടിബറ്റിലെ ആത്മീയ മുന്നേറ്റവും, ആത്മീയാചാര്യന്‍ ദലൈലാമയുടെ ടിബറ്റില്‍ നിന്നുള്ള പലായനവും മക്മഹോന്‍ രേഖയെ തുടര്‍ന്നുള്ള തര്‍ക്കവുമെല്ലാം സ്ഥിതി വഷളാക്കി. 1959 മുതല്‍ പലതവണ ചൈനയും ഭാരതസൈന്യവുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായി. 1962 ല്‍ സൈന്യം നേരിട്ട ഏറ്റവും വലിയ പ്രശ്‌നം കാലാവസ്ഥയോടുള്ള പൊരുത്തപ്പെടലുകളും ആയുധ ദൗര്‍ലഭ്യവുമായിരുന്നു

1967ല്‍ നാഥുല ചുരത്തിന്റെ ഭാഗമായ യാക്ക്‌ലയില്‍ വച്ച് ഒരു പ്രകോപനവും കൂടാതെ ചൈനീസ് ഭടന്‍മാര്‍ ഭാരതീയ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. പക്ഷെ 62 ലെ പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ പീരങ്കിപ്പട ചൈനീസ് ബങ്കറുകള്‍ക്കു മേലെ തീമഴ പെയ്യിച്ചു. ഒരുപാട് ചൈനീസ് ബങ്കറുകള്‍ തകര്‍ക്കപ്പെട്ടു. പിന്നീട് രണ്ടു രാജ്യങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഭാരതത്തിനു 70 വീരപുത്രന്‍മാരെ നഷ്ടമായെങ്കില്‍ ചൈനയ്ക്കു 300 സൈനികരെയാണ് നഷ്ടമായത്.

നാഥുലാ ചുരത്തിലുണ്ടായ അന്നത്തെ നാണക്കേടിനു പകരം ചോദിക്കാന്‍ ചൈന പലപ്പോഴായി ശ്രമിച്ചുകൊണ്ടിരുന്നു.. അതിര്‍ത്തിയിലെ ചോലാ ചുരത്തിലാണ് അടുത്ത സംഭവമുണ്ടായത്. 1967 ഓക്ടോബര്‍ 1ന് ചൈനീസ് പട്ടാള കമാന്‍ഡറും രാഷ്ട്രീയ നേതൃത്വവും 15450 മത്തെ ഇന്ത്യന്‍ സെന്‍ട്രി പോസ്റ്റ് അവരുടെ അതിര്‍ത്തിയിലാണെന്ന് അവകാശപ്പെടും ഇന്ത്യൻ സൈനികനെ ആക്രമിക്കുകയും ചെയ്തു .

പത്തു ദിവസം നീണ്ടു നിന്ന പോരാട്ടത്തില്‍ ചോ ലാ ചുരത്തിന്റെ അതിര്‍ത്തി മേഖലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തേക്ക് ചൈനീസ് പട്ടാളത്തെ ആട്ടിയോടിക്കാന്‍ നമുക്കു കഴിഞ്ഞു.

ഗൽവാനിൽ ഇക്കഴിഞ്ഞ ജൂൺ 15ന് ഇന്ത്യ–ചൈന സംഘർഷമുണ്ടായ പട്രോൾ പോയിന്റ് 14ൽനിന്ന് ചൈനീസ് സേന ഏകദേശം രണ്ടു കിലോമീറ്ററോളം പിന്മാറിയെന്നായിരുന്നു റിപ്പോർട്ട് . ഇരു സേനകളും മുഖാമുഖം നിൽക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാറ്റം മാത്രമാണിതെന്നായിരുന്നു പ്രതിരോധവൃത്തങ്ങൾ നൽകിയ സൂചന. മുൻ അനുഭവം ഓർമയുള്ളതിനാൽത്തന്നെ ഇന്ത്യൻ സേന അതീവ ജാഗ്രത പുലർത്തുന്നുമുണ്ട്.

ചൈനയുടെ ഈ ‘ചതിയുടെ’ ഓർമകൾ മനസ്സിലുള്ളതിനാൽ ഗൽവാനിൽനിന്നുള്ള നിലവിലെ പിന്മാറ്റം ശാശ്വതമാണെന്ന് ഇന്ത്യയും പ്രതീക്ഷിക്കുന്നില്ല. അതിർത്തിയിലുടനീളം ഡ്രോൺ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് രാപ്പകൽ നിരീക്ഷണം തുടരുകയാണ്. രാത്രിക്കാഴ്ചയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയ അപ്പാച്ചി ഹെലികോപ്റ്ററുകളും അതിർത്തിയിൽ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. മിഗ് 29 യുദ്ധ വിമാനങ്ങളും രാത്രിനിരീക്ഷണത്തിനു രംഗത്തുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (21 minutes ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (1 hour ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (1 hour ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (1 hour ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (1 hour ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (1 hour ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (1 hour ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (1 hour ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പതാകയുള്ള കപ്പലിലെ മലയാളി ജീവനക്കാരി സുരക്ഷിതയായി കേരളത്തിലെത്തി  (2 hours ago)

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും  (3 hours ago)

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍ക  (3 hours ago)

രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...  (4 hours ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (4 hours ago)

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (4 hours ago)

Malayali Vartha Recommends