മരണത്തെ മുഖാമുഖം കണ്ട നിമിഷം! രാജ്യം വിളിച്ചാല്‍ ഏത് അതിര്‍ത്തിയിലും കാവലാകും ; ചൈനീസ് പട്ടാളത്തിന്റെ കൊടും ക്രൂരത അതിജീവിച്ച മലയാളി സൈനികന്‍ പറയുന്നു...
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് പട്ടാളം നടത്തിയ അതിക്രമം വളരെ ക്രൂരമായിരുന്നു. ആ ക്രൂര കൃത്യങ്ങൾ അരങ്ങേറിയിട്ട് ദിവസങ്ങള്‍ മാത്രമെ പിന്നിടുന്നുള്ളൂ. ചൈനയ്‌ക്ക് ശക്തമായ മറുപടി ഇന്ത്യയുടെ വീരയോദ്ധാക്കള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോഴും വ്യക്തമാക്കിയിരുന്നു.
ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തില്‍ അകപ്പെടുകയും ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്‌ത ഇന്ത്യന്‍ സൈനികരില്‍ ഒരു തിരുവനന്തപുരം സ്വദേശിയുമുണ്ട്. നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശിയായ എസ്. ശ്യാംലാല്‍. നിരായുധരായി ചൈനീസ് പട്ടാളത്തെ നേരിട്ട ഇന്ത്യന്‍ സൈനികസംഘാംഗമായിരുന്നു ശ്യാം. സംഘര്‍ഷം തുടങ്ങുമ്ബോള്‍ തന്നെ എല്ലാത്തിന്റെയും സാക്ഷി. ശ്യാമിനെയടക്കം12 ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് പട്ടാളം ബന്ധനസ്ഥരാക്കിയത്. പൈശാചികമായ പീഡനത്തിനാണ് പിന്നീട് ഇടയാകേണ്ടിവന്നതെന്ന് ശ്യാം പറയുന്നു. രണ്ടര ദിവസത്തോളം ക്രൂരമായ പീഡനമുറകള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പട്ടാളക്കുപ്പായമണിഞ്ഞ് ചൈനീസ് ഭീകരര്‍ അഴിച്ചുവിടുകയായിരുന്നു. പ്രാകൃതമായ ശിക്ഷാരീതികളായിരുന്നു പലതും.
ഇന്ത്യന്‍ കരസേനയിലെ ബിഹാര്‍ റെജിമെന്റ് 16ലെ നായക് ആണ് എസ്. ശ്യാം ലാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് അദ്ദേഹത്തിന് കരസേനയില്‍ ജോലി ലഭിക്കുന്നത്. ഒന്നര വര്‍ഷം മുമ്ബായിരുന്നു ലേയില്‍ സേവനത്തിന് പോകുന്നത്. നാട്ടിലേക്ക് മടങ്ങി വരാനിരിക്കവെയായിരുന്നു കൊവിഡിന്റെ വരവ്. തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട സമ്ബൂര്‍ണലോക്ക്‌ഡൗണില്‍ ശ്യാം ലേയില്‍ തന്നെ തുടരുകയായിരുന്നു.
നമ്മുടെയെല്ലാം സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള പീഡനമുറകള്‍ മനസിനും ശരീരത്തിനും ഏല്‍പ്പിച്ച മുറിവ് മായാതെ നില്‍ക്കുന്നതുകൊണ്ടുതന്നെ പലതും ഓര്‍ത്തെടുക്കാന്‍ ശ്യാമിന് ഏറെ പ്രയാസപ്പെടേണ്ടി വരുന്നു.
2020 ജൂണ്‍ 16നാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ചൈനീസ് പട്ടാളവുമായുണ്ടായ സംഘര്‍ഷത്തില്‍ കേണല്‍ ഉള്‍പ്പടെ മൂന്ന് സൈനികര്‍ വീരമൃത്വുവരിച്ച ആ വാര്‍ത്ത രാജ്യം ഞെട്ടലോടെ കേട്ടത്. കേണല്‍ സന്തോഷ് ബാബു അടക്കം മൂന്ന് ധീരസൈനികരായിരുന്നു വീരചരമം അടഞ്ഞത്.
'പ്രകോപനം ഒന്നുംകൂടാതെ പൊടുന്നനെയായിരുന്നു ചൈനീസ് പട്ടാളത്തിന്റെ ആക്രമണം. ഇന്ത്യയുടെ അതിര്‍ത്തി കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ഞങ്ങള്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ രൂക്ഷമായ സംഘര്‍ഷത്തിലാണ് കേണല്‍ സന്തോഷ് ബാബുവിന് ജീവന്‍ ത്യജിക്കേണ്ടിവന്നത്. ചൈനീസ് പട്ടാളത്തിന്റെ കൊടിയ പീഡനങ്ങള്‍ക്കാണ് കേണല്‍ വിധേയനായി.ഇന്ത്യൻ സൈനികർ ശക്തമായി തിരിച്ചടിച്ചു. ചൈനീസ് പട്ടാളത്തിനും കനത്ത ആള്‍നാശമുണ്ടായി. എന്നാല്‍ ഞാനടക്കമുള്ള ഇരുപതോളം പേര്‍ അവരുടെ പിടിയിലായി. രണ്ട് ദിവസത്തോളം ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തില്‍. ചിന്തിക്കാന്‍ കഴിയാത്തവിധം കൊടിയ പീഡനങ്ങളാണ് ഞങ്ങളുടെ മേല്‍ അവര്‍ അഴിച്ചുവിട്ടത്തെന്ന് ശ്യാം പറയുന്നു.
എന്‍.എസ്.എസ് പ്രതിനിധി സഭാംഗവും നെയ്യാറ്റിന്‍കര യൂണിയന്‍ പ്രസിഡന്റുമായ കോട്ടുകാല്‍ കൃഷ്‌ണകുമാറിന്റെ ശക്തമായ പ്രവര്‍ത്തനഫലമാണ് ശ്യാമിന്റെ മോചനത്തിന് വഴി തുറന്നത്. സംഘര്‍ഷം ആരംഭിച്ച് 17 ദിവസത്തോളം ശ്യാമിനെ കുറിച്ചുള്ള ഒരു വിവരവും വീട്ടുകാര്‍ക്ക് ലഭ്യമായിരുന്നില്ല. തുടര്‍ന്നാണ് കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ ശശി തരൂര്‍ മുഖാന്തിരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ ബന്ധപ്പെടുന്നത്. പിന്നീട് വളരെ പെട്ടെന്ന് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിടപെട്ടതോടെയാണ് ശ്യാം അടക്കമുള്ള സൈനികരുടെ മോചനത്തിന് ചൈന തയ്യാറായത്. തുടര്‍ന്ന് ജൂണ്‍ 24നാണ് ശ്യാം നാട്ടിലെത്തിയത്. 14 ദിവസത്തോളമുള്ള ക്വാറന്റൈന്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി.
ഒന്നും എന്നെ ബാധിക്കുന്നില്ല...രാജ്യം വിളിച്ചാല്‍ ഏത് അതിര്‍ത്തിയിലും കാവലായി ഞാന്‍ ഇനിയും പോകും. ഒരു മനുഷ്യായുസില്‍ മറക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നിട്ടും ഇന്ത്യന്‍ സൈനികന്‍ എന്ന തന്റെ ആത്മാഭിമാനത്തിനെ അണുകിടപോലും മാറ്റിമറിക്കാന്‍ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ലെന്ന് ശ്യാം പറയുന്നു.
https://www.facebook.com/Malayalivartha