75 ബിജെപി നേതാക്കള്‍ക്ക് കോവിഡ്; പട്‌നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്ബിളുകളില്‍ 75 എണ്ണവും പോസിറ്റീവ് ; ബിഹാറില്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍
ബിഹാറില്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ഇക്കാലയളവില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ബിഹാറില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് വരികയാണ്. 75 ബിജെപി നേതാക്കള്‍ക്കാണ് കൂട്ടത്തോടെ രോഗം പിടിപെട്ടത്.. പട്‌നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്ബിളുകളില്‍ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു. ഇതില്‍ ബിജെപി ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, എംഎല്‍സി രാധാ മോഹന്‍ ശര്‍മ്മ എന്നിവരും ഉണ്ട്. കഴിഞ്ഞ ദിവസം ബിഹാര്‍ മന്ത്രിസഭയിലെ രണ്ടാമനായ ഗ്രാമീണ മന്ത്രി ശൈലേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായാണ് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത്. 70.97 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 4227 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 11,953 പേര്‍ രോഗമുക്തി നേടി. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 1266 കേസുകളില്‍ 177 എണ്ണവും പട്‌നയില്‍ നിന്നാണ്.
https://www.facebook.com/Malayalivartha