മീറ്റിങ്ങിൽ പങ്കെടുത്ത ജനറല്‍ സെക്രട്ടറി ഉൾപ്പെടെ 75 ബിജെപി നേതാക്കള്‍ക്ക് കോവിഡ്; ബിഹാറിൽ ബിജെപി സംസ്ഥാന ഓഫീസ് അടച്ചു
ബിഹാറില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് വരികയാണ്. 75 ബിജെപി നേതാക്കള്‍ക്കാണ് കൂട്ടത്തോടെ രോഗം പിടിപെട്ടത്.. പട്‌നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്ബിളുകളില്‍ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു. ഇതില്‍ ബിജെപി ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, എംഎല്‍സി രാധാ മോഹന്‍ ശര്‍മ്മ എന്നിവരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം ബിഹാര്‍ മന്ത്രിസഭയിലെ രണ്ടാമനായ ഗ്രാമീണ മന്ത്രി ശൈലേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഓഫീസ് സ്ഥിതിചെയ്യുന്ന ബീര്‍ ചന്ദ് പട്ടേല്‍ മാര്‍ഗ് കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ഉടനെ ബിജെപി ജില്ലാ ഓഫീസ് അണുവിമുക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയമായതിനാല്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി നിരവധി ജനങ്ങള്‍ ഓഫീസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന് പോയിരുന്നതായി അറിവായിട്ടുണ്ട്. 16,642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ബീഹാറില്‍ 143 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. 11,498 പേര്‍ക്ക് രോഗം ഭേദമായി.
ബിഹാറില്‍ വീണ്ടും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരാൻ ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. ഇക്കാലയളവില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എന്നാൽ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായാണ് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത്. 70.97 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 4227 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 11,953 പേര്‍ രോഗമുക്തി നേടി. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 1266 കേസുകളില്‍ 177 എണ്ണവും പട്‌നയില്‍ നിന്നാണ്.
അതേസമയം 20 സംസ്ഥാനങ്ങളില്‍ കോവിഡ് രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 63 ശതമാനമാണ് ദേശീയ ശരാശരി. ഇതിനേക്കാള്‍ മുകളിലാണ് ഉത്തര്‍പ്രദേശ്, ഗുജറാത്ത് ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ കോവിഡ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha